Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മഹാരാജൻ എന്ന കഥ മോഷ്ടിച്ച് ദൃശ്യം സിനിമ നിർമ്മിച്ചതിന് ഫയൽ ചെയ്ത 12 കോടി രൂപയുടെ നഷ്ട പരിഹാരക്കേസ് ഒക്ടോബർ 22 ന് പരിഗണിക്കും: ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വേറിട്ട കഥയാണെന്ന് സംവിധായകൻ ജിത്തു ജോസഫും നിർമാതാവ് ആൻറണിയും: ഷൂട്ടിംഗും റിലീസും തടയണമെന്ന ഇൻ ജംഗ്ഷൻ ഹർജി തീർപ്പാക്കി

25 SEPTEMBER 2020 05:51 PM IST
മലയാളി വാര്‍ത്ത

 ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വേറിട്ട കഥയാണെന്ന് സംവിധായകൻ ജിത്തു ജോസഫും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും തിരുവനന്തപുരം നാലാം ജില്ലാ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി ദ്യശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗും സിനിമയുടെ റിലീസിംഗും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഇൻജംഗ്ഷൻ ഹർജി തീർപ്പാക്കി. പകർപ്പവകാശ ലംഘനവും കഥാ മോഷണവും ആരോപിച്ചുള്ള 12 കോടി രൂപയുടെ നഷ്ടപരിഹാര കേസ് കോടതി ഒക്ടോബർ 22 ന് വീണ്ടും പരിഗണിക്കും. 


മോളിവുഡ് സിനിമ ദൃശ്യത്തിൻ്റെ സംവിധായകൻ തൃപ്പൂണിത്തുറ കുരീക്കാട് വലിയ കണ്ടത്തിൽ വീട്ടിൽ താമസം ജിത്തു ജോസഫ് , സിനിമാ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ , കരമന ഗ്രാൻ്റ് ചോയ്സ് മോട്ടോഴ്സ് സെയിൽസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.അശോക് കുമാർ , സംവിധായകനായ പേട്ട പാൽക്കുളങ്ങര സ്വദേശി വിജി തമ്പി , നടൻ മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സിനിമാ വിതരണ കമ്പനിയായ മാക്സ് ലാബ് സിനിമാസ് ആൻ്റ് എൻ്റർടെയ്ൻമെൻറ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവരാണ് നഷ്ടപരിഹാര കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.

കഥാകൃത്തായ പേരൂർക്കട സ്വദേശി പി.എസ്.ശശിഭൂഷൺ അഡ്വ: നെയ്യാറ്റിൻകര. പി. നാഗരാജ് മുഖേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 39 ചട്ടം 1 പ്രകാരമുള്ള ഇൻ ജംഗ്ഷൻ ഹർജിയാണ് കോടതി പരിഗണിച്ചത്.

തൻ്റെ കഥാ - തിരക്കഥാ സമാഹാരമായ മഹാരാജൻ , 2011 ആഗസ്റ്റിൽ നമ്മുടെ കേരളം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച കൃഷിക്കാരൻ എന്ന ചെറുകഥ എന്നിവയിലെ കഥ , തിരക്കഥ , സംഭാഷണം എന്നിവ മോഷ്ടിച്ചാണ് ദൃശ്യം സിനിമ നിർമ്മിച്ച് 50 കോടി രൂപക്ക് മേൽ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡ് ഭേദിച്ച മോളിവുഡ് സിനിമ ദൃശ്യം 2014 ൽ നിർമ്മിച്ചത്. തൻ്റെ കഥ വായിച്ചു നോക്കിയ ശേഷം മറുപടി പറയാമെന്നും പ്രതിഫലം നൽകാമെന്നും വാഗ്ദാനം ചെയ്ത പ്രതികൾ വാക്കുപാലിച്ചില്ല. തുടർന്ന് കഥാസമാഹാരം തിര്യെ നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾക്കയച്ച നോട്ടീസുകൾ 2011 ഒക്ടോബർ 19 ലും നവംബർ 19നും പ്രതികൾ കൈപ്പറ്റിയിട്ടും കഥ തിര്യെത്തുകയോ മറുപടി നോട്ടീസയക്കുകയോ ചെയ്തിട്ടില്ലായെന്നും ജില്ലാ കോടതിയിൽ സമർപ്പിച്ച അന്യായത്തിൽ പറയുന്നു.

2014 ജനുവരി 22 ന് പ്രസിദ്ധീകരിച്ച ബിഗ് എന്ന സായാഹ്ന വാർത്താ പത്രത്തിലെ ഒമ്പതാം പേജിൽ ജിത്തു ജോസഫ് താൻ സംവിധാനം ചെയ്ത മൈ ബോസ് എന്ന മലയാള ചലച്ചിത്രത്തിൽ പല ഇംഗ്ലീഷ് സിനിമകളിലെയും രംഗങ്ങൾ കോപ്പിയടിച്ചുള്ളതായുള്ള ജിത്തു ജോസഫിൻ്റെ സമ്മത പ്രസ്താവനയുണ്ട്. ഇത് പ്രതിയുടെ തിരക്കഥ മോഷണ സ്വഭാവം തെളിയിക്കുന്നതായി അന്യായത്തിൽ പറയുന്നു. കൂടാതെ ദൃശ്യത്തിലെ ലൊക്കേഷൻ പ്പോട്ടുകൾ 2008 ലെ ജാപ്പനീസ് സിനിമയായ സസ്പെക്റ്റ് എക്സ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെറ്റ് രൂപീകരിച്ചതെന്ന ആരോപണവും നിലനിൽക്കുന്നതായി അന്യായത്തിൽ ശശിഭൂഷൺ ആരോപിക്കുന്നു. കിയാഗോ ഹിഗാഷിനോ എഴുതിയ ' ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ് ' എന്ന നോവലിൽ നിന്നാണ് ആ സിനിമ നിർമ്മിച്ചത്. കൂടാതെ ദൃശ്യത്തിൻ്റെ ആദ്യ പകുതിയിലെ ഭാഗങ്ങൾ 1992ലെ നോവലായ അമേരിക്കൻ എഴുത്തുകാരൻ റോസെല്ലർ ബ്രൗണിൻ്റെ ബിഫോർ ആൻറ് ആഫ്റ്റർ എന്ന കഥയെ അടിസ്ഥാനമാക്കി 1996 ൽ നിർമ്മിച്ച ' ബിഫോർ ആൻ്റ് ആഫ്റ്റർ ' എന്ന സിനിമയിലെ രംഗങ്ങളുമായി സാമ്യതയുള്ളതായി ആരോപണമുണ്ട്. ഇവയെല്ലാം ജിത്തു ജോസഫിൻ്റെ കാവ്യചോരണ സ്വഭാവം വെളിവാക്കുന്നതായി അന്യായത്തിൽ വാദി ചൂണ്ടിക്കാട്ടുന്നു. മോഹൻലാലിൻ്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ദ്യശ്യം-2 ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പുറത്ത് വന്നത്.

1957ലെ പകർപ്പവകാശ നിയമത്തിലെ വകുപ്പുകളായ 55 , 62 പ്രകാരവും സിവിൽ നടപടി കോഡിലെ വകുപ്പ് 26 , ഓർഡർ lV , VI , VII റൂൾ 1 പ്രകാരം വിധിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (13 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends