Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

വിജയ് പി നായരും വിട്ടില്ല... അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് വീട്ടില്‍ കയറി ആക്രമിച്ച് കരിയോയില്‍ ഒഴിച്ചെന്ന വിജയ് പി നായരുടെ പരാതിയിന്‍മേലും പോലീസ് കേസെടുത്തു; മൊബൈലും ലാപ് ടോപ്പും കൂടി മോഷ്ടിച്ചെന്നും പരാതി വന്നതോടെ കഥയും വകുപ്പും മാറി

27 SEPTEMBER 2020 08:57 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടില്‍ കയറി കായികമായി നേരിട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടുപോയിരിക്കുകയാണ്. നമ്മുടെ പോലീസ് സംബിധാനത്തിനാകെ നാണക്കേടായി നിയമം കൈയ്യിലെടുത്ത ഇവര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായത്. വിജയ് പി നായരെ ആരും ന്യായീകരിക്കുന്നില്ല. അയാളെ ശിക്ഷിക്കട്ടെ. അയാള്‍ എന്ത് തെറ്റ് ചെയ്താലും ശിക്ഷിക്കാന്‍ കോടതിയും പോലീസും ഒക്കെയുണ്ട്. ഇങ്ങനെ എല്ലാവരും നിയമം കൈയ്യിലെടുത്താല്‍ പിന്നെ കേരളത്തിന്റെ അവസ്ഥ എന്താകും. സംഭവം വിവാദമായതോടെ വലിയ ട്വിസ്റ്റാണ് ഉണ്ടായത്.

വിജയ് പി നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അശ്ലീല വീഡിയോയുടെ പേരിലല്ല കേസെടുത്തിരിക്കുന്നത് എന്നത് ഏറെ രസം. തങ്ങള്‍ സംഭവം ചോദിക്കാനായി ചെന്നപ്പോള്‍ വിജയ് പി നായര്‍ തങ്ങളെ അപമാനിച്ചു എന്ന പരാതിയാണ് ഭാഗ്യലക്ഷ്മിയും സംഘവും നല്‍കിയിരിക്കുന്നത്. ഇതിന്‍മേല്‍ ജാമ്യമില്ലാ കേസ് എടുത്തിട്ടുണ്ട്. അതിന് പിന്നാലെ തന്റെ വീട്ടില്‍ കയറി ആക്രമിച്ച് കരിയോയില്‍ ഒഴിച്ച് വീഡിയോ പബ്ലിഷ് ചെയ്ത സംഭവത്തില്‍ വിജയ് പി നായരും പരാതി കൊടുത്തു. മാത്രമല്ല മോഷണവും പറയുന്നു. തന്റെ മൊബൈലും ലാപ്‌ടോപ്പും മോഷ്ടിച്ചുവെന്നാണ് വിജയ് പറയുന്നത്. ആ വീഡിയോയില്‍ തന്നെ തെറിവിളിച്ചതായും പറയുന്നു. ചാനലുകാര്‍ ബീപ്പ് ശബ്ദമിട്ട് കാണിച്ച ആ വീഡിയോ പോലും വിജയ് ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അതും ജാമ്യമില്ലാ കേസ്.

ഇന്നലെയാണ് വിവാദ സംഭവമുണ്ടായത്. സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്കെതിരെയാണ് കരി ഓയില്‍ പ്രയോഗം നടത്തിയ ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൊണ്ട് മാപ്പും പറയിച്ചത്.

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. വിജയ് പി നായര്‍ എന്ന വ്യക്തി നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വീട്ടിലെത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

വിഡിയോയില്‍ ഭാഗ്യലക്ഷ്മിയും സനയും കായികമായി വിജയ് പി നായരെ നേരിടുകയും തെറി വിളിക്കുകയും ഒടുവില്‍ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള ധാര്‍ഷ്ഠ്യത്തിനുള്ള മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ഇത്തരം വിഡിയോകള്‍ നിരന്തരമായി ചെയ്തു വന്നിരുന്ന ആളുകള്‍ക്കുള്ള നല്ല മറുപടിയാണ് ഇത്തരം പ്രതിഷേധങ്ങളെന്ന് ഭാഗ്യലക്ഷ്മിയുടെ ധൈര്യത്തെ പ്രശംസിച്ച് ആളുകള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും തങ്ങളെ ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്യേണ്ടി വന്നത് മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പല തവണ പരാതിപ്പെട്ടിട്ടും നിയമസംവിധാനങ്ങള്‍ പ്രതികരിക്കാത്തതിനാലാണ് തങ്ങള്‍ ഇതു ചെയ്തതെന്നും ഇതിനാലുണ്ടാകുന്ന ഭവിഷ്യത്തുകളാണ് സമൂഹമാധ്യമങ്ങളിലെ ആക്രമത്തെക്കാള്‍ ഭേദമെന്നും അവര്‍ പറഞ്ഞു.

പല കാര്യങ്ങളും കണ്ടിട്ടും മിണ്ടാതെ പ്രതികരിക്കാതെ സമൂഹമാധ്യമങ്ങളില്‍ നിന്നു പോലും ഒഴിഞ്ഞു നില്‍ക്കുകയാണ്. വലിയ ആരുടെയെങ്കിലുമൊക്കെ സ്വകാര്യജീവിതത്തെക്കുറിച്ച് എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ വിജയ് പി നായര്‍ക്കെതിരെ പല തവണ പരാതി കൊടുത്തിട്ടും ആരും അനങ്ങിയിച്ചില്ല. ഇത്തരക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ എന്തു തോന്ന്യാസവും പറയും, വല്ല പണിയും ചെയ്തു ജീവിക്കണം. എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. എന്തായാലും വിജയിന്റെ പരാതിയോടെ വന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (5 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (5 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (6 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (6 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (6 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (6 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (8 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (9 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (9 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (9 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (10 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (10 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (10 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News