ഭർത്താവ് കേവലം ഒരു പങ്കാളി മാത്രമാണ് എന്നു വെച്ചാൽ ഒരു കൂട്ടുകച്ചവടത്തിൽ 2 പേർ ഒത്തുചേരുന്നത് പോലെ.; ആക്ടിവിസ്റ്റുകളോട് പറയാനുള്ളത്.....
ഈ കവിത സ്നേഹ ബന്ധത്തിൻ്റെ എന്നു പറഞ്ഞാൽ പോരാ-ആത്മബന്ധത്തിൻ്റെ പാരസ്പര്യത്തിൻ്റെ ഉദാത്തമായ ദാമ്പത്യത്തിൻ്റെ മുഹൂർത്തങ്ങളിലൂടെ കടന്ന് അവസാനം ഈ കവിത അവസാനിക്കുമ്പോൾ അതിതീഷ്ണമായ ഒരു അനുഭവമായി മാറുകയാണ്. കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് - അവസാന നിമിഷം പോലും പരസ്പരം ഊന്നുവടിയാകുന്ന സ്നേഹത്തിൻ്റെ തീവ്രതയാണ് ഇവിടെ നമ്മൾക്ക് കാണാൻ കഴിയുന്നത്. ഇത് ഞാനിവിടെ പറയാൻ കാരണം - ഈ അടുത്ത കാലത്ത് ചില സെലിബ്രിറ്റികളുടെയും ആക്ടിവിസ്റ്റ് കളുടെയും ദാമ്പത്യത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള പ്രസ്താവനകളും പരാമർശങ്ങളും കാണാൻ ഇടയായത് കൊണ്ടാണ്. വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിൻ്റെ എല്ലാം ആണെന്ന് കരുതുന്ന ആളല്ല ഞാൻ. എന്നാൽ നമ്മുടെ സാമൂഹിക സാഹചര്യത്തിലും നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിലും അതിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഭാരതത്തിൽ ഏത് സമുദായത്തിൽ പെട്ടവരായാലും ഭാര്യ ഭർത്തൃബന്ധത്തിനും കുടുംബത്തിനും വളരെ പ്രാധാന്യം കല്പിക്കുന്നത്. കുടുംബ ബന്ധങ്ങളിൽ ശൈഥില്യം ഉണ്ടാകാം. തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരാളുമായി ഒരു ജീവിതകാലം മുഴുവൻ നീറിപ്പുകഞ്ഞു കഴിയുന്നതിനെക്കാൾ വേർപിരിയുന്നതാണ് നല്ലത്. ഒരു താലി ചരടിൻ്റെയോ മന്ത്രകോടിയുടെ യോ പേരിൽ ഒരു സ്ത്രീ ആഭാസമായ, സാഡിസ്റ്റായ തൻ്റെ ലോകത്തിനപ്പുറം മറ്റൊരാളെ അംഗീകരിക്കാൻ കഴിയാത്ത ഒരുവനുമായി ഒത്തു പോകേണ്ടി വരിക എന്നത് ഏറെ സങ്കടകരമായ അവസ്ഥയാണ് .പലപ്പോഴും കുട്ടികൾ, കുടുംബം എന്നത് കരുതിയായിരിക്കാം പരസ്പരം പലപ്പോഴും ഉണ്ടാകുന്ന വിട്ടുവീഴ്ചകൾ ഇതൊക്കെ നാം നമ്മുടെ സമൂഹത്തിൽ കാണുകയാണ്. എന്നാൽ ഞാൻ മുമ്പ് സൂചിപ്പിച്ച സെലിബ്രിറ്റികൾ, ആക്ടിവിസ്റ്റംകൾ, ഇത്തരം ഗൗരവമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നുമല്ല വിവാഹ ജീവിതത്തിൻ്റെ കെട്ടുറപ്പിനെയോ ശൈഥില്യത്തെയോ വിലയിരുത്തുന്നത്. അതിൽ ഒരു പ്രമുഖ നടി പറയുന്നത് തനിക്ക് ഭർത്താവ് കേവലം ഒരു പങ്കാളി മാത്രമാണ് എന്നു വെച്ചാൽ ഒരു കൂട്ടുകച്ചവടത്തിൽ 2 പേർ ഒത്തുചേരുന്നത് പോലെ. സ്ത്രീധനത്തിൻ്റെ പേരിലും മറ്റും പലപ്പോഴും വിവാഹം കൂട്ടുകച്ചവടമാണ്. എന്നാൽ ഇവർ ഇവിടെ പറയുന്നതിൻ്റെ അർത്ഥം അങ്ങനെയല്ല. ഒരാളെ എനിക്ക് വേണമെങ്കിൽ എൻ്റെ പങ്കാളി ആക്കാം. വേണ്ട എന്നു തോന്നുമ്പോൾ പറഞ്ഞു വിടാം വേണമെങ്കിൽ മറ്റൊരു പങ്കാളി ആയാലും കുഴപ്പമില്ല. കാരണം അതിനപ്പുറം ഗൗരവം ഒന്നും ഭാര്യ ഭർതൃബന്ധത്തിന് കൊടുക്കേണ്ടതില്ല. ഒരു പക്ഷേ അവരുടെ വീക്ഷണത്തിൽ അത് ശരിയാകാം. പക്ഷേ ഒരു പൊതു സമൂഹത്തിൽ ഇതു പറയുമ്പോൾ അത് ആ സമൂഹത്തിൽ ഉള്ളവർ ഏതെങ്കിലും തരത്തിൽ പിൻതുടരുന്നു എന്ന് കരുതുക. അത് നമ്മുടെ സാമൂഹിക അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കുക.
ഇങ്ങനെ പറയുന്നവരുടെ അച്ഛനമ്മമാരോ അവരുടെ പൂർവ്വിക രോ പിന്തുടർന്നു വന്ന സ്നേഹത്തിൻ്റെയും കുടുംബ ബന്ധങ്ങളുടെയും തലമാണ് തനിക്ക് കിട്ടിയ ജീവിതവും സൗകര്യങ്ങളും എന്ന് ഇവരൊക്കെ മറന്നു പോകുകയാണോ? നമ്മൾ യൂറോപ്പിലേക്ക് നോക്കുമ്പോൾ കാണുന്നത് നേരത്തെ പറഞ്ഞ പങ്കാളിത്ത ജീവിതവും പങ്കാളിയെ എന്തെങ്കിലും കാരണം കൊണ്ട് മടുത്തത് കൊണ്ടോ ഉണ്ടാകുന്ന വേർപിരിയലുകളുമാണ്. വിപുലമായ അത്തരം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലം ഉള്ളതുകൊണ്ട് ഇന്ന് പടിഞ്ഞാറ് ഉള്ളവർ പോലും നമ്മുടെ കുടുംബ വ്യവസ്ഥയെ മാതൃകയാക്കാനും സ്വീകരിക്കാനും തയ്യാറായിട്ടുണ്ട്. ഇനി മറ്റൊരു ആക്ടിവിസ്റ്റ് പറയുന്നു് എനിക്ക് കല്യാണം വേണ്ട. എനിക്ക് ഒരു കുഞ്ഞ് ഉണ്ടാകണമെങ്കിൽ അതിൻ്റെ തന്ത ആരെങ്കിലും ആയിക്കോട്ടെ. തന്ത തന്നെ എന്ന ഒരു വൻ വേണമെന്നില്ല. സ്വന്തം ജീവിതാനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആയിരിക്കും ഇതൊക്കെ പറയുന്നത്. പക്ഷേ ഇതൊക്കെയാണോ സമൂഹത്തിൽ വിളിച്ചു പറയേണ്ടത്? പകലന്തിയോളം പാടത്തു പണിയെടുക്കുന്ന കർഷകത്തൊഴിലാളികളായ ഭാര്യാഭർത്താക്കന്മാർ 'അവർ എന്ത് ഇല്ലായ്മയിലും പരസ്പര സന്തോഷത്തിൽ ജീവിതം മുന്നോട്ട് നയിക്കുന്നു. ഒരു വിഭാഗം തട്ടുപൊളിപ്പൻ ജീവിതത്തിൽ പലർക്കും ഈ സന്തോഷം കിട്ടിയെന്ന് വരില്ല ആഘോഷങ്ങൾക്കപ്പുറം സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും അനുഭവങ്ങൾ അവിടെ ഉണ്ടാകും. ഞാനിതക്കെ പറയുന്നത് കുടുംബം, ഭാര്യ ഭർത്താക്കന്മാർ, അച്ഛൻ, അമ്മ, മക്കൾ. ഇതിനെല്ലാം നമ്മുടെ സമൂഹത്തിൽ വലിയ ഒരു അർത്ഥം ഉണ്ട്. അതുകൊണ്ട് എനിക്ക് നേരത്തെ സൂചിപ്പിച്ച ഈ ഇത്തരം ആക്ടിവിസ്റ്റുകളോട് പറയാനുള്ളത് നിങ്ങൾ ചെയ്യേണ്ടത് ഈ സമൂഹത്തിൽ ദുർബലരായ ധാരാളം സ്ത്രീകൾ ഉണ്ട്. ഇവരുടെ പ്രശ്നങ്ങൾ നിങ്ങൾ മുന്നോട്ട് കൊണ്ടുവരിക. അവരുടെ ഒരു ഉയർത്ത് എഴുന്നേൽപ്പിന് നിങ്ങളുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും സഹായകമകട്ടെ. വെറുതെ ഉള്ള വാചാടോപത്തിന് അപ്പുറം നിങ്ങൾ മഹത്തരമെന്ന് കരുതുന്ന പ്രസ്താവനകൾ കേവലം ശ്രദ്ധ നേടാനോ റിബലുകളാണെന്ന തോന്നൽ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.
|
https://www.facebook.com/Malayalivartha