ആദ്യം മണി മാമനെ ; ഇപ്പോൾ കണ്ണൻ മാമനെ ; ആ വേർതിരിവ് സഹിക്കാൻ കഴിയുന്നില്ല ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരിയുടെ മകൻ

കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവം കേരളം വളരെയധികം ഞെട്ടലോടെയാണ് അറിഞ്ഞത്. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മണിയുടെ മരണത്തിൽ ദുഃഖിച്ചിരുന്ന മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്തയായിരുന്നു രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം. എന്നാൽ ഇപ്പോൾ ഇവരുടെ സഹോദരന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചിരിക്കുന്നു.ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ പറഞ്ഞിരിക്കുന്നു. "മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. കണ്ണൻ മാമനെ തിരികെ വേണം എന്നായിരുന്നു പറഞ്ഞത്. സഹോദരീപുത്രന്റെ പ്രതികരണം ഏവരെയും അത്ഭുതപ്പെടുത്തി.
മുൻപ് കലാഭവൻ മണിക്ക് എതിരെയും, ഇപ്പോൾ അദ്ദേഹത്തിന്റെ അനുജൻ രാമകൃഷ്ണന് നേരേയും നടക്കുന്ന ജാതിവിവേചനം സഹിയ്ക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ വ്യക്തമാക്കിയതോടെ മറ്റൊരു സത്യാവസ്‌ഥയിലേക്കും കൂടെ വിരൽ ചൂണ്ടുകയാണ്. കലാഭവൻ മണിയുടെയും ആർ.എൽ.വി. രാമകൃഷ്ണൻ്റെയും സഹോദരിയുടെ മകനായ കലാഭവൻ രഞ്ജിത്തിൻ്റെയാണ് പ്രതികരണം.
"മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. ജാതീയമായ ഏത് അവസ്ഥയായാലും ഇനി ഞങ്ങൾക്ക് സഹിയ്ക്കാൻ പറ്റില്ല. കണ്ണൻ മാമനെ തിരികെ വേണം," രഞ്ജിത് പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ തുടരുന്ന രാമകൃഷ്ണൻ്റെ ഇന്റെൻസീവ് കെയർ യൂണിറ്റിന് പുറത്ത് കാത്ത് നിൽക്കുകയാണ് കലാഭവൻ രഞ്ജിത്. സംഗീത നാടക അക്കാദമിയിൽ രാമകൃഷ്ണന് നൃത്താവതരണം നിഷേധിച്ച സംഭവത്തെ നിയമപരമായി നേരിടുമെന്നും രഞ്ജിത് പറഞ്ഞു.
അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണൻ നായരാണ് നൃത്ത അവതരണത്തിന് എതിര് നിൽക്കുന്നതെന്നും അല്ലാതെ കെ.പി.എ.സി. ലളിത അല്ലെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. ഓൺലൈൻ നൃത്താവതരണത്തിന് രാമകൃഷ്ണൻ അപേക്ഷ നൽകുന്നതിനെ അനുകൂലിച്ചിരുന്ന ആളാണ് കെ.പി.എ.സി. ലളിത. സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങിയാവും ലളിത രാമകൃഷ്ണനെ തള്ളിപ്പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതെന്നും രഞ്ജിത് വ്യക്തമാക്കി.
കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അമിതമായ അളവിൽ ഉറക്ക ഗുളിക ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമൻ കലാഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് ബോധംവന്ന ശേഷം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമിതള്ളിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആർ.എൽ.വി രാമകൃഷ്ണൻ ചില പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനോക്കെ പിന്നാലെയാണ് ഇപ്പോൾ കുട്ടിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























