തൃശ്ശൂരിൽ നിധിനെ കൊലപാതകത്തിന് പിന്നിൽ സി പി എം ആണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ; കൊല്ലപ്പെട്ട ആദർശും ഇപ്പോൾ അറസ്റ്റിലായ നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികൾ

തൃശ്ശൂരിൽ അന്തിക്കാട് നിധിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണവുമായി കെ സുരേന്ദ്രൻ. നിഥിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം ആണെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ സി പി എം ആണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം .നിധിൻ ബി ജെ പി പ്രവർത്തകൻ ആണെന്നും സുരേന്ദ്രൻ .കൊലക്ക് സാഹചര്യം ഒരുക്കിയത് മന്ത്രി എ സി മൊയിതീൻ ആണെന്നും ആരോപണം .മന്ത്രിയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യം .തൃശ്ശൂരിൽ പട്ടാപ്പകൽ ആണ് വീണ്ടും കൊലപാതകം നടന്നത് .കൊലക്കേസ് പ്രതിയെയെ ആണ് റോഡിലിട്ട് വെട്ടിക്കൊന്നത് . അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്.
കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ആദർശും ഇപ്പോൾ അറസ്റ്റിലായ നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു. ജൂലൈയിലാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. അതിന് ശേഷം കേസിലെ പ്രതികളെല്ലാം ഒളിവിൽ പോയി. സ്ഥലത്ത് തന്നെ താമസിച്ചുവന്നിരുന്ന ഹിരത്, നിജിൽ, ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൽ, വൈഷ്ണവ്, ശിഹാബ് എന്നിവരായിരുന്നു ആദർശ് വധക്കേസിലെ ഒമ്പത് പ്രതികൾ.
മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഇവരെല്ലാവരും. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അന്തിക്കാട് മേഖലയിൽ തുടർക്കഥയാണ്.അതെ സമയം ദിവസങ്ങൾക്ക് മുൻപ് സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ചിറ്റിലങ്ങാട് സ്വദേശി തറയിൽ വീട്ടിൽ നന്ദനനെ (50)യാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടാംപ്രതി ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ് (35), മൂന്നാംപ്രതി അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19) എന്നിവരെ കണ്ടെത്തിയിട്ടില്ല. പത്രസമ്മേളനത്തിൽ വിശദവിവരങ്ങൾ നൽകിയ എ.സി.പി. ടി.എസ്. സിനോജ്, പക്ഷേ, പ്രതികൾക്ക് രാഷ്ട്രീയബന്ധങ്ങൾ ഉണ്ടോ എന്ന് പറയാൻ തയ്യാറായില്ല. പ്രതികൾ ആർ.എസ്.എസുകാരാണെന്ന പ്രചാരണം അദ്ദേഹം ശരിവെച്ചില്ല. കൊലപാതകം ആസൂത്രിതമായിരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.അമിതവേഗത്തിൽ ബൈക്കിൽ സഞ്ചരിച്ചത് ചോദ്യംചെയ്തതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളാണ് സനൂപിന്റെ കൊലപാതകം വരെയെത്തിച്ചത്.ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചിറ്റിലങ്ങാട് കളരിക്ക് സമീപം ആക്രമണമുണ്ടായത്. മൂന്ന് പ്രതികളും കണ്ടാലറിയുന്നവരും ചേർന്ന് കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരൻ മിഥുനുമായി പ്രതികൾക്കുണ്ടായിരുന്ന തർക്കം സംസാരിച്ച് തീർക്കാനാണ് സനൂപും കൂട്ടുകാരും എത്തിയത്. എന്നാൽ, മാരകായുധങ്ങളുമായി കാത്തിരുന്ന പ്രതികൾ ഇവരെ റോഡിൽ തടഞ്ഞു.സംഘർഷത്തിനിടെ നന്ദനനാണ് സനൂപിനെയും കൂട്ടുകാരായ വിബിക്കുട്ടൻ, അഭിജിത്ത്, ജിതിൻ എന്നിവരെയും കുത്തിയത്. സംഘർഷം തടയാൻ ശ്രമിച്ചവർക്കും കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു.
ഇതിനിടെ നന്ദനന്റെ ഇടതുകൈയിനും മുറിവ് പറ്റി. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സതേടി. ചില്ലുവാതിൽ പൊട്ടിവീണ് മുറിവേറ്റുവെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. മുറിവേറ്റവരെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നന്ദനനെ പിടികൂടിയതെന്ന് എ.സി.പി. പറഞ്ഞു.എസ്.എച്ച്.ഒ.മാരായ കെ.ജി. സുരേഷ്, ഭൂപേഷ്, സുരേന്ദ്രൻ, നിസാമുദ്ദീൻ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സിറ്റി കമ്മിഷണർക്ക് കീഴിലുള്ള ഷാഡോ പോലീസുമാണ് അന്വേഷണത്തിലുള്ളത്.സംഭവത്തെത്തെത്തുടർന്ന് സംഘാംഗങ്ങൾ പലവഴിക്കും ചിതറിയോടിയിരുന്നു. നന്ദനൻ ഒന്നരമാസം മുമ്പാണ് ഖത്തറിൽനിന്നെത്തിയത്. പോർക്കുളത്തെ ഭാര്യവീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പോലീസ് ഇയാളുടെ പാസ്‌പോർട്ടും മറ്റുരേഖകളും ഭാര്യവീട്ടിൽനിന്ന് കണ്ടെടുത്തു. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തെത്തെക്കുറിച്ചറിയാവുന്ന അയൽവാസിയായ യുവാവിനെയും പോലീസ് തിരയുന്നുണ്ട്. ഇയാൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ, കൂട്ടുകാരന്റെ സഹായത്തോടെ ഇയാൾ ചികിത്സതേടി. ഇതിന് സഹായിച്ച വാഹനത്തിന്റെ ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























