സർക്കാരിന്റെ അതിബുദ്ധി അത് വിജയം കണ്ട കാഴ്ചയായിരുന്നു കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. സിബിഐയുടെ ആവേശവും സർക്കാരിന്റെ ബുദ്ധിപരമായ നീക്കവും ഒടുവിൽ വിജയം കാണുകയായിരുന്നു..

സർക്കാരിന്റെ അതിബുദ്ധി അത് വിജയം കണ്ട കാഴ്ചയായിരുന്നു കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. സിബിഐയുടെ ആവേശവും സർക്കാരിന്റെ ബുദ്ധിപരമായ നീക്കവും ഒടുവിൽ വിജയം കാണുകയായിരുന്നു..
സി.ബി.ഐ. വരും മുന്നേ ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ നടത്തിയ നീക്കങ്ങളാണ് ഈ വിഷയത്തിൽ വിജയത്തിലേക്ക് നയിച്ചത് . വിദേശ സഹായ നിയന്ത്രണനിയമത്തിന്റെ (എഫ്.സി.ആർ.എ.) ലംഘനമല്ല അഴിമതി വിരുദ്ധനിയമപ്രകാരം കേസെടുക്കേണ്ട വിഷയമാണ് വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ നടന്നതെന്ന് ബോധിപ്പിക്കാനുള്ള നീക്കമായിരുന്നു നടത്തിയത്.. സി.ബി.ഐ.യ്ക്ക് മുന്നേ അന്വേഷണം തുടങ്ങിയ വിജിലൻസ് വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളൊക്കെ പിടിച്ചെടുക്കുകയും ചെയ്തു.
സി.ബി.ഐ.യ്ക്ക് മുന്നിൽ ഹാജരായ ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് കൈമാറിയത് വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ മാത്രമായിരുന്നു. ഇക്കാര്യത്തിൽ സി.ബി.ഐ.പരാതി ഉന്നയിച്ചെങ്കിലും വിജിലൻസ് പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്ന് നിർദേശിക്കാൻ ആകുമായിരുന്നില്ല. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് സി.ബി.ഐ.യ്ക്ക് കോടതിയെ സമീപിക്കാമെന്ന നിലപാടും വിജിലൻസ് സ്വീകരിക്കുകയുണ്ടായി. അഴിമതിവിരുദ്ധ നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്ന് കോടതിയെ ബോധിപ്പിക്കാൻ ഇതിലൂടെ സർക്കാരിന് സാധിച്ചെന്നാണ് ഇപ്പൊഴത്തെ വിലയിരുത്തൽ.
അതുപോലെ തന്നെ ഏറെ നിർണായകമായ നിയമകാര്യ സെല്ലിന്റെ ഇടപെടൽ കൂടിയാണ്...
കേസുകളും കോടതിയും രാഷ്ട്രീയയുദ്ധത്തിനും വേദിയാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി, കേസുകളുടെ ഏകോപനത്തിന് തന്റെ ഓഫീസിനോട് അനുബന്ധിച്ച നിയമകാര്യസെല്ലിന് രൂപം കൊടുത്തത്. ഹൈക്കോടതിയിൽ വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കാണ് ഈ ചുമതല നല്കിയത്. ഒക്ടോബർ എട്ടിന് ഹർജി വാദത്തിന് വരുന്നതിന് മുൻപ് കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിന് അന്തിമരൂപം നൽകുന്നതിൽ നിയമകാര്യ സെല്ലിന് നിർണായക റോളുണ്ടായിരുന്നു.
എന്നാൽ സിബിഐയ്ക്ക് ഈ കാര്യത്തിൽ വൻ തിരിച്ചടി വരാൻ കാരണം ഉണ്ട്.
സി.ബി.ഐ.യ്ക്ക് പണിയായത് അവരുടെ തിടുക്കമായിരുന്നു...
അനിൽ അക്കര എം.എൽ.എ.യുടെ പരാതിയിലാണ് ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ.കേസെടുത്തത്. സെപ്റ്റംബർ 20-നാണ് എം.എൽ.എ. സി.ബി.ഐ. കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് പരാതി നൽകിയത്. 24-ന് സി.ബി.ഐ.ലൈഫ് മിഷനെ പ്രതിസ്ഥാനത്ത് നിർത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അവിടെയും സി.ബി.ഐ.യ്ക്ക് പിഴച്ചു. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത എഫ്.ഐ.ആറിൽ 'അറിയാനാകാത്ത പൊതുസേവകർ' എന്ന് രേഖപ്പെടുത്തിയ സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ അത് 'ലൈഫ് മിഷനിലെ അറിയപ്പെടാനാകാത്ത ഉദ്യോഗസ്ഥർ' എന്നാക്കി മാറ്റി. ഹർജിയിലടക്കം ലൈഫ് മിഷൻ ഇത് ചൂണ്ടിക്കാട്ടി.
പ്രാഥമികാന്വേഷണം നടത്തി കോടതി അനുമതിയോടെ മാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട സംഭവത്തിലാണ് സി.ബി.ഐ. തിടുക്കത്തിൽ നീങ്ങിയതെന്ന് സ്ഥാപിക്കാൻ ലൈഫ് മിഷന് ഇതിലൂടെ സാധിച്ചു.
.
അതേ സമയം സർക്കാരിന് ആശ്വാസകരമായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം.. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് എതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ സി.ബി.ഐ. അന്വേഷണമാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. ലൈഫ് മിഷൻ വിദേശസഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ)ത്തിന്റെ പരിധിയിൽ വരില്ല എന്ന സർക്കാർ വാദം ഹൈക്കോടതി കണക്കിലെടുക്കുകയും ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം, യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാവും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.
ലൈഫ് മിഷനുവേണ്ടി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹർജി ഉത്തരവ് പറയാൻ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടയിൽ ലൈഫ് മിഷന്റെ ഹർജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് എന്ന മാധ്യമപ്രവർത്തകനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























