റമീസ് തീര്‍ന്നു ,ഇനിയാണ് കളി... ടാന്‍സാനിയ കൊള്ളസംഘം വഴി ഡി കമ്പനിയുമായുള്ള ബന്ധം റമീസിനെ പച്ചയ്ക്കു പൊരിക്കാന്‍ ദൈവം അവശേഷിപ്പിച്ച ആ തെളിവ്

സ്വപ്നസുരേഷിന്റെ ഡീലുകളെല്ലാം തന്നെ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് എന്ന് പറയപ്പെടുമ്പോഴും അതിനെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന നിര്‍ണായകമായ പല വിവരങ്ങളാണ് റമീസിനെ പറ്റി ലഭ്യമായിരിക്കുന്നത് .നേരത്തെയും ഇയാളെപ്പറ്റി ലഭ്യമായ വിവരങ്ങള്‍ കേരളത്തിലെ അന്വേഷണ ചരിത്രത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു .
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്വട്ടേഷന്‍ സംഘങ്ങളുടെയും ഭീകരസംഘങ്ങളുടെയും ബന്ധം വ്യക്തമാകുന്ന തരത്തിലേക്കുള്ള നിര്‍ണായക വഴിത്തിരിവായിരുന്നു അന്ന് എന്‍ ഐ എക്ക് മുന്‍പാകെ റമീസ് കൊടുത്ത മൊഴിയില്‍ നിന്നും വ്യക്തമായത് .എന്നാല്‍ പിടിക്കപെടുമെന്നു ഉറപ്പായത്തിനു തൊട്ടുമുന്‍പായി റമീസ് നശിപ്പിച്ച നിര്‍ണായകമായ തെളിവാണ് എന്‍ ഐ എ യ്ക്ക് വീണ്ടും വാന്‍ തോതില്‍ സംശയം ഉയര്‍ത്താന്‍ കാരണമായി മാറിയിരിക്കുന്നത് .കോടതിയില്‍ ഇതിനോടകം തന്നെ അന്വേഷണത്തിന്റെ നിര്‍ണായകമായ വിവരം ലഭ്യമാക്കുന്നതിനോടൊപ്പം പുതിയ വഴിത്തിരിവിനായുള്ള സാഹചര്യം ആശാവഹമായി പങ്കുവച്ചു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .
കേരളത്തില്‍ നടന്നുവന്ന കള്ളക്കടത്തു സംഘങ്ങളുമായുള്ള അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങളുടെ ബന്ധമുള്‍പ്പടെ അന്വേഷിക്കണം എന്ന് എന്‍ ഐ എ പലകുറി ആവര്‍ത്തിച്ച കാര്യമായിട്ടുകൂടിയും ,വിദേശമന്ത്രാലയം മെല്ലെപ്പോക്കുനടത്തുന്നതിനിടയിലാണ് സര്‍വ്വരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആയുധക്കടത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്
സ്വര്‍ണക്കടത്തിനിടയിലാണ് 2019 നവംബറില്‍ റമീസ് 13 തോക്കുകള്‍ കേരളത്തിലേക്കു കടത്തിയതെന്ന് എന്‍ഐഎ. പ്രതികളില്‍ ആര്‍ക്കെങ്കിലും ഈ ഘട്ടത്തില്‍ ജാമ്യം ലഭിക്കുന്നതു തെളിവുകള്‍ നശിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും എന്‍ഐഎ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ വാദിച്ചു.അതിനാല്‍ തന്നെ രാജ്യദ്രോഹകുറ്റം ചെയ്തവര്‍ തന്നെയാണ് ഇവരെന്ന് പലയാവര്‍ത്തി എന്‍ ഐ എ സംഘം കോടതിക്ക് മുന്‍പാകെ വ്യക്തമാക്കിക്കഴിഞ്ഞു .ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാകും തുടര്‍ന്നുള്ള കേസന്വേഷണവും നടത്തുക എന്നത് വ്യക്തമായിക്കഴിഞ്ഞു .
ദാവൂദ് കമ്പനിയിലെ 'ഫിറോസ് ഒയാസിസ്' ദക്ഷിണേന്ത്യക്കാരനാണെന്നു നിര്‍ണായകമായ റിപ്പോര്‍ട്ടുണ്ട്. റമീസിന്റെ ടാന്‍സനിയ യാത്രകള്‍ ഇത്തരക്കാരുമായി ബന്ധത്തിനുള്ള സാധ്യതയാണു കാണിക്കുന്നത്.അതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തു സംഘങ്ങളുടെ കൂടുതല്‍ ഉന്നത ബന്ധങ്ങള്‍ അന്വേഷിച്ചറിയാനുള്ള സാവകാശവും എന്‍ ഐ എ സംഘം ആരായുകയാണ് .
കള്ളക്കടത്തു ലാഭം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാതെ കള്ളക്കടത്തില്‍ തന്നെ വീണ്ടും നിക്ഷേപിക്കുന്നതു ദേശവിരുദ്ധ സംഘടനകളുടെ പൊതുരീതിയാണെന്നും ഈ കേസിലെ പ്രതികളും ഇതേ രീതിയില്‍ ലാഭം സ്വര്‍ണക്കടത്തില്‍ ആവര്‍ത്തിച്ചു നിക്ഷേപിച്ചതായും എന്‍ഐഎ പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല യുഎഇ, ടാന്‍സനിയ എന്നിവിടങ്ങളിലും ആഴത്തില്‍ അന്വേഷണവും അതിനു കൂടുതല്‍ സമയവും വേണ്ടതിനാല്‍ പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ കോടതിയോട് അഭ്യര്‍ഥിച്ചു.കേസിന്റെ ഗൗരവം രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചു സുരക്ഷാഭീഷണി ഉളവാക്കുന്ന കാര്യം തന്നെയാണ് .അതിനാല്‍ തന്നെ കോടതി പുറപ്പെടുവിക്കുന്ന ഓരോ നിലപാടുകളും രാജ്യത്തിന്റെ പൊതുവായ വിഷയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് .അതീവഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധനാഫലം എന്‍ഐഎയ്ക്കു യഥാസമയം ലഭിക്കുന്നില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
പ്രതികളുടെ 99 ഉപകരണങ്ങളില്‍ 22 എണ്ണത്തിന്റെ പരിശോധനാഫലമേ ലഭിച്ചിട്ടുള്ളൂ. വലിയതോതിലുള്ള മെല്ലെപോക്ക് നയം തുടരുന്നത് ആപത്ക്കരമായി തന്നെയാണ് എന്‍ ഐ എ വിശദമാക്കിയിരിക്കുന്നത് .കസ്റ്റംസ് പിടികൂടിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാഫലത്തിന് ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയിട്ടും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും തെളിവുകള്‍ കണ്ടെത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനു ശ്രമിക്കുന്നതിനാലാണ് അന്വേഷണ സംഘം ഈ വാദം ഉന്നയിച്ചത്.അതിനാല്‍ തന്നെ കൂടുതല്‍ സമയപരിധി ആവശ്യപ്പെടേണ്ട സാഹചര്യം എന്‍ ഐ എ ക്ക് ഉണ്ടായിരിക്കുകയാണ്
"
https://www.facebook.com/Malayalivartha


























