Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തതിന്റെയും കുടുംബാംഗത്തെ ശല്യം ചെയ്തതിന്റെയും പ്രതികാരമായി കൊലപാതകം: നിര്‍ണായകമായി സൈബര്‍ തെളിവ്!

15 OCTOBER 2020 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

ഒറ്റപ്പാലം ചുനങ്ങാട് മുതിയിറക്കത്ത് റഫീഖിനെ (30) പട്ടിപ്പറമ്പിലെ വാടക വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറം വളാഞ്ചേരി തിണ്ടിലം കൂടശേരി അമീര്‍ (32), കോഴിക്കോട് താമരശേരി അമ്പായത്തോട് പുത്തന്‍പുരയ്ക്കല്‍ അഷറഫ് (34) എന്നിവര്‍ അറസ്റ്റിലായി. പ്രതിയായ അമീറിന്റെ കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തതിന്റെയും ഇയാളുടെ കുടുംബാംഗത്തെ ശല്യം ചെയ്തതിന്റെയും പ്രതികാരമായാണു കൊലപാതകം നടത്തിയതെന്നാണു പ്രതികളുടെ മൊഴി.

പൊന്നാനിയിലെ ഒരു ബാറില്‍ നിന്നാണ് ചൊവ്വ രാത്രി ഇവരെ പിടികൂടിയത്. അക്രമാസക്തനായ അഷറഫിനെ സാഹസികമായാണു കീഴടക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് ഇയാളെ തെളിവെടുപ്പിനു കൊണ്ടുപോയത്.

റഫീഖ് വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപത്തുള്ള, പ്രതിയായ ഉമ്മറിന്റെ പട്ടിപ്പറമ്പിലെ വാടക വീട്ടിലെത്താന്‍ അഷറഫിന്റെ സുഹൃത്തിന്റെ കാറിാണ് അവര്‍ ഉപയോഗിച്ചത്. തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് പ്രതികള്‍ പഴയ കഞ്ചാവ് കേസുകളില്‍ പ്രതിയായ ഉമ്മറിന്റെ വീട്ടിലെത്തിയത്.

ഇവിടെ നിന്നു മദ്യവും ലഹരി മരുന്നും ഉപയോഗിച്ച ശേഷമാണു കൊലപാതകത്തിനു പുറപ്പെട്ടത്. ഇരുമ്പു വടിയും ആയുധങ്ങളും ഉപയോഗിച്ച് മാരകമായി പരുക്കേല്‍പിച്ചു മരണം ഉറപ്പാക്കിയ ശേഷമാണു മടങ്ങിയത്. ബഹളം കേട്ട് എഴുന്നേറ്റു വന്ന പാലക്കാട് നൂറണി മേപ്പറമ്പ് ഫാസിലിനെ (23) വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഫാസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അന്‍പതോളം കേസുകളില്‍ പ്രതിയായ അമീര്‍ ഒട്ടേറെത്തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018-ലാണ് അവസാനമായി ജയിലില്‍ നിന്നിറങ്ങിയത്. ഇരുന്നൂറോളം കേസുകളില്‍ പ്രതിയായ അഷറഫ് രണ്ടാഴ്ച മുന്‍പാണു തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്നു മോചിതനായത്. പൊലീസിനെയും ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചതിന് അഷറഫിനെതിരെ കേസുകളുണ്ട്. സ്വയം പരുക്കേല്‍പ്പിക്കുന്ന സ്വഭാവക്കാരനായ ഇയാളുടെ ദേഹമാസകലം കത്തി കൊണ്ടു വരഞ്ഞ പാടുകളുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി മോഷണം, പിടിച്ചുപറി, ലഹരി മരുന്നു വില്‍പന, അടിപിടി എന്നിങ്ങനെ വിവിധ സംഭവങ്ങളില്‍ പ്രതികളാണ് ഇരുവരും.

നേരത്തേ കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്ന ഉമ്മറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ഉമ്മറുമായി അടുപ്പമുള്ളവരെ കണ്ടെത്തി അവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ 2 പേരും സംഭവ സമയത്ത് സ്ഥലത്ത് എത്തിയിരുന്നതായി വ്യക്തമായി. ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയായിരുന്നു എന്നത് പൊലീസിന്റെ നിഗമനങ്ങള്‍ ശരി വച്ചു. തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സൈബര്‍ സെല്‍ ശേഖരിച്ച തെളിവുകള്‍ നിര്‍ണായകമായി.

പാലക്കാട് ജില്ലാ ആന്റി നര്‍കോട്ടിക് ആക്ഷന്‍ ഫോഴ്‌സ് കഞ്ചാവ് കേസ് പ്രതികളുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയതോടെ അന്വേഷണം വേഗത്തിലായി. ഉമ്മറിന്റെയും അമീറിന്റെയും പേരുകള്‍ ആക്ഷന്‍ ഫോഴ്‌സ് നല്‍കിയ പട്ടികയിലുണ്ടായിരുന്നു.ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ കഞ്ചാവിന്റെ വിവരങ്ങള്‍ തേടി റഫീഖിനെ കാണാനെത്തിയപ്പോഴാണ് തിങ്കള്‍ ഉച്ചയ്ക്ക് ഇയാള്‍ വെട്ടേറ്റു മരിച്ചു കിടക്കുന്നതായി കണ്ടത്.

കുന്നംകുളം എസിപി ടി.എസ്. സിനോജ്, പഴയന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജെ.നിസാമുദ്ദീന്‍, എസ്‌ഐ കെ.ജി.ജയപ്രദീപ്, ക്രൈം സ്‌ക്വാഡ് എസ്‌ഐമാരായ കെ.എ.മുഹമ്മദ് അഷറഫ്, ഗ്ലാഡ്‌സണ്‍, പി.സി.സുനില്‍, റാഫി, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കൊലപാതക സ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആമ്പായത്തോട് അഷറഫ് കഞ്ചാവ് ലഹരിയില്‍ ആയിരുന്നു. ഇയാളെ പൊലീസ് പിടിച്ച് 20 മണിക്കൂര്‍ പിന്നിട്ടിരുന്നു. സ്വയം കുത്തി വരഞ്ഞ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends