30 കിലോഗ്രാം കള്ളക്കടത്തു സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ കസ്റ്റംസ് തടഞ്ഞുവച്ചു ; അതു വിട്ടുകിട്ടാൻ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്നയുടെ പരാമർശം; ആ ഉന്നതൻ ഇന്നും കാണാമറയത്ത്; സൂചനകൾ കിട്ടി കഴിഞ്ഞു

സ്വർണക്കടത്ത് കേസിൽ കേന്ദ്രത്തിനു നൽകിയ കസ്റ്റംസ് റിപ്പോർട്ടിൽ ‘ഉന്നത സ്വാധീനമുള്ള ഒരു മലയാളി’യെ പറ്റി പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ മലയാളി ആരെന്ന് കണ്ടെത്താനുള്ള തീവ്രമായ ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാക്കിയ നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതൊരു പ്രവാസി മലയാളി ആണെന്ന സൂചനയാണ് ലഭിക്കുന്നത് . സ്വപ്നയുടെ മൊഴികളിലെ ‘ഉന്നത സ്വാധീനമുള്ള മലയാളി’യെ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ കസ്റ്റംസ് തടഞ്ഞുവച്ചിരുന്നു . ഈ ഘട്ടത്തിലായിരുന്നു അതു വിട്ടുകിട്ടാൻ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്ന പരാമർശം നടത്തിയത് . ഇക്കാര്യം അറിയിച്ചതു കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിക്കുകയും ചെയ്തു . ഇടപെട്ടതൊരു പ്രവാസിയാണെന്നാണ് ഇതിൽനിന്നും ലഭ്യമാകുന്ന സൂചന. സ്വർണക്കടത്തു കേസിൽ സംസ്ഥാനത്തെ ഒരു എംഎൽഎയ്ക്ക് പങ്കുണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു .
എന്നാൽ ഇപ്പോൾ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല. ‘പിഡി 12002–06–2020 കോഫെപോസ’ എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎൽഎക്കുള്ള ബന്ധത്തെ പറ്റി പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎൽഎക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് . സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പങ്കു പരാമർശിക്കുന്നുണ്ട്.ഏതായാലും ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭ്യമായി കൊണ്ടിരിക്കുകയാണ് .
https://www.facebook.com/Malayalivartha





















