കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി സന്ദീപിന്റെ ഭാര്യ; റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണ് ; സ്വര്‍ണക്കടത്ത് സ്വപ്‌നയുടെ ഒത്താശയോടുകൂടി തന്നെ; മൊഴി പുറത്തായതോടെ പ്രതിസന്ധി രൂക്ഷം

അതിനിർണ്ണായകമായ ഒരു വിവരമാണ് ഇപ്പോൾ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പുറത്ത് വരുന്നത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി മൊഴി പുറത്ത് വന്നിരിക്കുന്നു. പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് സൗമ്യ നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ജൂലായ് എട്ടിനായിരുന്നു കസ്റ്റംസ് സൗമ്യയെ വിളിച്ച് മൊഴിയെടുത്തത്. സ്വര്‍ണക്കടത്ത് സ്വപ്‌നയുടെ ഒത്താശയോടുകൂടിയാണെന്നും യുവതി മൊഴിയില്‍ പറയുന്നു.സ്വര്‍ണക്കടത്തിനെ താൻ എതിര്‍ത്തപ്പോള്‍ സന്ദീപ് ഉപദ്രവിച്ചെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ പുറത്ത് വിട്ടാല്‍ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.
കാരാട്ട് ഫൈസലിനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.അതേസമയം സ്വർണക്കടത്ത് കേസുമായി തനിക്ക് ഒരരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞിരുന്നു. എന്നാൽ ആ മൊഴിയെ തകിടം മറിക്കുന്ന വെളിപ്പെടുത്തലാണ് സൗമ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .മറ്റൊരു നിർണ്ണായക വെളിപ്പെടുത്തൽ ഈ കേസിൽ പുറത്ത് വന്നിരുന്നു. സ്വർണക്കടത്തിൽ എംഎൽഎക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത് വന്നിരുന്നു . മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പേരു പരാമർശിക്കുന്നത്. നിലവിൽ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല.‘പിഡി 12002–06–2020 കോഫെപോസ’ എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎൽഎക്കുള്ള ബന്ധം പരാമർശിക്കുന്നത്. സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎൽഎക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പങ്കുണ്ടെന്ന് പറയുന്നു.
https://www.facebook.com/Malayalivartha





















