Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തില്‍ പിന്നീട് എ.എച്.പി നടത്തിയിരുന്നത്; ഷെഫീഖ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്

26 OCTOBER 2020 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

സംഘപരിവാര്‍ സഹയാത്രികനായ പ്രതീഷ് വിശ്വനാഥന്‍ ഇന്നലെ ചിത്രം സഹിതം പങ്കുവച്ച ഫെയ്‌സ് ബുക്ക് കുറിപ്പ് ചർച്ചയായിരുന്നു.. ആയുധങ്ങള്‍ പൂജിച്ച പ്രതീഷ് വിശ്വനാഥനെതിരെ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയിയല്‍ പലവിധ കുറിപ്പുകളിൽ ശ്രദ്ധേയമാകുകയാണ് മാധ്യമ പ്രവര്‍ത്തകനായ ഷെഫീഖ് താമരശ്ശേരിയുടെ പോസ്റ്റ്.

ഷെഫീഖ് താമരശ്ശേരിയുടെ കുറിപ്പ് ഇങ്ങനെ;

'ഹിന്ദു ഹെല്‍പ് ലൈനില്‍ നിന്നും രാജി വെച്ച ഒരു യുവാവിന് ഏതെങ്കിലും ഒരു മാധ്യമത്തോട് ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ട്' എന്ന്, മാധ്യമ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ഓഗസ്റ്റ് മാസത്തില്‍ എറണാകുളം ജില്ലയിലെ ........ സ്ഥലത്ത് വെച്ച്‌ ആ യുവാവിനെ കാണാന്‍ വേണ്ടി ചെല്ലുന്നത്.

വിശ്വഹിന്ദു പരിഷത് വിട്ടതിന് ശേഷം പ്രവീണ്‍ തൊഗാഡിയ ആരംഭിക്കാന്‍ പോകുന്ന അന്താരാഷ്ട്രീയ ഹിന്ദു പരിഷത്(എ.എച്ച്‌.പി) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരള ഘടക രൂപീകരണത്തിന്റെ ഭാഗമായി അവര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു സംഘടന വിട്ട അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. ഒപ്പം സേവനങ്ങളുടെ മറവില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിയ കലാപാസൂത്രണങ്ങളുടെ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളും.

'ഈ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചതിന് ശേഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് പോലും ഉറപ്പില്ല' എന്ന ഭയത്തോടെ, 'മുഖമോ മറ്റ് വിവരങ്ങളോ പുറത്ത് കാണിക്കില്ല' എന്ന ഞാന്‍ കൊടുത്ത ഉറപ്പില്‍ അയാള്‍ സംസാരിച്ചു തുടങ്ങി... മുസാഫര്‍ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവര്‍ കേരളത്തിലും ലക്ഷ്യമിട്ടിരുന്നുവെന്നും. ആദ്യം കലാപം, പിന്നീട് സംഘടന വളര്‍ത്തല്‍, അതുവഴി ഭരണം പിടിക്കല്‍ എന്നിവയാണ് അവരുടെ രാഷ്ട്രീയപാതയെന്നും ഈ മുന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.

ശബരിമല വിഷയങ്ങളില്‍ കേന്ദ്രീകരിച്ച്‌ ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായുള്ള കലാപ ആസൂത്രണങ്ങള്‍, വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍, മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിഹാവം ചെയ്താല്‍ അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതികള്‍, 'ലൗവ് ജിഹാദി'ന് പകരമായി മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ തുടങ്ങിയ നിരവധി ആസൂത്രണ പദ്ധതികളക്കുറിച്ചായിരുന്നു ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാതല നേൃത്വത്തിലുണ്ടായിരുന്ന ആ യുവാവ് പറഞ്ഞത്.

എ.എച്ച്‌.പിയുടെ നേതാവായ എറണാകുളം സ്വദേശി പ്രതീഷ് വിശ്വനാഥനാണ് ഈ നീക്കള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എന്നും ഇയാള്‍ പറഞ്ഞിരുന്നു. അന്ന് മുതല്‍ കേരളത്തിലെ അതിതീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുഖമായ പ്രതീഷ് വിശ്വനാഥന്റെ ഓരോ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും ഞാന്‍ നിരീക്ഷിക്കാറുണ്ട്. ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചത് 2018 ലെ മഹാപ്രളയത്തിന്റെ തുടക്ക ദിവസത്തിലായിരുന്നു. പേമാരിക്കിടയില്‍ ആ വാര്‍ത്ത അധികമാരും ശ്രദ്ധിക്കാതെ പോയി. വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ച്‌ പ്രതീഷ് വിശ്വനാഥന്‍ അന്ന് പരാതി നല്‍കി.

എ.എച്ച്‌.പിയുടെ കേരള ഘടത്തിന്റെ രൂപീകരണത്തോടുകൂടി അവര്‍ നടത്തിയ ചില നീക്കങ്ങള്‍ നേരത്തെ ആ യുവാവ് നടത്തിയ വെളിപ്പെടുത്തലുകളെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതായിരുന്നു. ശബരിമല യുവതീപ്രവേശവനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ കേരള സര്‍ക്കാറിനെതിരെ പരസ്യമായി കലാപം നടത്തുവാന്‍ പ്രതീഷ് വിശ്വനാഥന്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കി. പമ്ബയിലും പരിസരങ്ങളിലുമെല്ലാം അന്ന് നടന്ന കോലാഹലങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത് പ്രതീഷ് വിശ്വനാഥനും എ.എച്.പിയും ആയിരുന്നു. ശബരിമല വിഷയത്തിലൂടെ എ.എച്ച്‌.പി രാഷ്ട്രീയലാഭമുണ്ടാക്കുമോ എന്ന് ഭയന്ന ബിജെപിയും ആര്‍.എസ്.എസും പിന്നീട് സമരം ഏറ്റെടുക്കുകയാണുണ്ടായത്.

പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തില്‍ പിന്നീട് എ.എച്.പി നടത്തിയിരുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ വൈദികരെ മതപരിവര്‍ത്തനശ്രമം ആരോപിച്ച്‌ കയ്യേറ്റം ചെയ്തതും, കൊച്ചിയില്‍ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ ആക്രമിച്ചതും, കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച്‌ സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ മുളക് പൊടി സ്‌പ്രെ ഉപയോഗിച്ച്‌ ആക്രമിച്ചതും, ആലുവയില്‍ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതും എല്ലാം എ.എച്.പി പ്രവര്‍ത്തകരായിരുന്നു. ആര്‍.എസ്.എസിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള അതിതീവ്ര വര്‍ഗീയ ആക്രമണങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളതൊക്കെയും.

നേരിട്ട് നടത്തിയ ഈ ആക്രമണങ്ങളേക്കാള്‍ എത്രയോ മടങ്ങ് ഭീകരമായിരുന്നു നവമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥന്‍ നടത്തിയ കലാപാഹ്വാനങ്ങള്‍. നാട്ടിലെ മുഴുവന്‍ പ്രശ്നങ്ങളെയും വര്‍ഗീയവത്കരിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരായി വെറുപ്പ് പ്രചരിപ്പിച്ചും ഇയാള്‍ നവമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് അടക്കമുള്ള വര്‍ഗീയ കലാപങ്ങളില്‍ ന്യൂനപക്ഷങ്ങളെ അക്രമിക്കാനായി ഹിന്ദുത്വപ്രവര്‍ത്തകര്‍ ഉപയോഗിച്ച തൃശൂലം എന്ന ആയുധം ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് നല്‍കുമെന്ന് ചിത്രസഹിതം അദ്ദേഹം പോസ്റ്റ് ചെയ്തു.

അയോധ്യവിധി വന്ന ദിവസം സര്‍ക്കാറിന്റെ വിലക്കുകളെയെല്ലാം മറികടന്ന് മധുരവിതരണം നടത്തുകയും ദീപങ്ങള്‍ കത്തിച്ച്‌ ആഘോഷിക്കുകയും ചെയ്തു എന്ന് മാത്രമല്ല അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബാബരി മസ്ജിദിന് സമാനമായ രീതിയില്‍ കാശിയിലെയും മധുരയിലെയും മുസ്ലിം പള്ളികള്‍ പൊളിച്ചുമാറ്റണമെന്നും അയാള്‍ ആഹ്വാനം നല്‍കി.

വടിവാളുകളടങ്ങിയ മാരകായുധങ്ങള്‍ നിരന്തരം നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും അത് ശത്രുക്കള്‍ക്കെതിരെയുള്ള ആയുധങ്ങളാണെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. ശത്രുക്കള്‍ മുസ്ലിങ്ങളാണെന്ന് പലപ്പോഴും പരോക്ഷമായി പറഞ്ഞുവെക്കുകയും ചെയ്തു.
പ്രതീഷ് വിശ്വനാഥന്റെ കലാപാഹ്വാനങ്ങള്‍ക്കെതിരെ കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ള നിരവധി പേര്‍ പല ഘട്ടങ്ങളിലായി അനേകം പരാതികള്‍ പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ ഇതിലൊരു കേസ്സില്‍ പോലും പൊലീസ് കാര്യമായി നടപടിയെടുത്തില്ല. ചില പരാതിക്കാര്‍ക്ക് പൊലീസ് നല്‍കിയ മറുപടിയാണ് ഇതിലേറ്റവും വിചിത്രം. പ്രതീഷ് വിശ്വനാഥന്റെ മേല്‍വിലാസവും വിവരങ്ങളും ഞങ്ങള്‍ ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കാന്‍ മിനിമം രണ്ട് വര്‍ഷം വരെ വേണ്ടി വരുമെന്നായിരുന്നു.

ഇതുപോലൊരു വിചിത്ര ന്യായമാണ് ഇപ്പോഴും പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ അയാള്‍ നടത്തിയ ആയുധ പ്രദര്‍ശനം കേരള പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ചിലര്‍ക്ക് പൊലീസ് മറുപടി നല്‍കിയത് അദ്ദേഹം കേരളത്തില്‍ നിന്നല്ല പോസ്റ്റ് ചെയ്തത് എന്നാണ്. അയോധ്യവിധിയുമായി ബന്ധപ്പെട്ട ഒരു വിമര്‍ശനം ദുബായില്‍ വെച്ച്‌ പോസ്റ്റ് ചെയ്ത പ്രവാസിക്കെതിരെ കേരളത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അയാള്‍ നാട്ടിലെത്തിയപ്പോള്‍ നിയമനടപടികളെടുത്ത പൊലീസാണ് ഇത് പറയുന്നതെന്നോര്‍ക്കണം. സര്‍ക്കാറിനെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചില ചെറുപ്പക്കാരെ രാത്രിക്ക് രാത്രി വീട് കയറി അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഫേസ്‌ബുക്കില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്ഡ കാത്തുനില്‍ക്കേണ്ടി വന്നില്ല.

ഹിന്ദുക്കളുടെ സംരക്ഷകനായി, തന്നെ സ്വയം അവരോധിച്ച ഒരുത്തന്‍ കേരളത്തില്‍ പൊതുമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ്. അയാള്‍ക്ക് നേരെ ഒരു ചെറുവിരലനക്കാന്‍ ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
സൈബര്‍ നിയമങ്ങള്‍ അനുദിനം ശക്തമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍, സര്‍ക്കാറിനെതിരെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കുന്നവര്‍ക്ക് നേരെ കേസ്സെടുത്തുകൊണ്ടിരിക്കുന്ന കേരളത്തില്‍, വാട്സ് ആപ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ നിരവധി മുസ്ലിം യുവാക്കള്‍ക്കെതിരെ പല ഘട്ടങ്ങളില്‍ കേസ്സെടുത്ത കേരളത്തില്‍,
ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് സ്ത്രീകള്‍ക്കെതിരെ കേസ്സെടുത്ത കേരളത്തില്‍, തൃശ്ശൂര്‍ പൂരത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായം അറിയിച്ചതിന് മുസ്ലിം യുവാവിനെതിരെ കേസ്സെടുത്ത കേരളത്തില്‍, സ്വന്തം നോവലിന്റെ ഒരു ഭാഗം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു എഴുത്തുകാരനെതിരെ രാജ്യദ്രേഹക്കുറ്റത്തിന് കേസ്സെടുത്ത കേരളത്തില്‍, ബിജെപിയുടെ ഹര്‍ത്താലിനെ വിമര്‍ശിച്ചതിന് മുസ്ലിം യുവാക്കള്‍ക്കെതിരെ കേസ്സെടുത്ത കേരളത്തില്‍, ലഘുലേഖകളും പുസ്‌കതങ്ങളും കൈവശം വെച്ചതിന് അലനെയും താഹയെയും മാസങ്ങളോളം തടവിലിട്ട കേരളത്തില്‍....

അതേ കേരളത്തിലാണ് പ്രതീഷ് വിശ്വനാഥന്‍ എന്ന ഒരു ഹിന്ദുത്വ തീവ്രവാദി നിരന്തരം കലാപാഹ്വാനങ്ങള്‍ നടത്തി മുന്നേറുന്നത്. ഈ കലാപാഹ്വാനങ്ങള്‍ക്കെതിരെയുള്ള പിണറായി സര്‍ക്കാറിന്റെ മൗനം കേരളത്തിലെ അതിതീവ്രഹിന്ദുത്വത്തിന് അവരുടെ നീക്കങ്ങള്‍ ഒരുതരത്തില്‍ പിന്തുണയാവുകയാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends