കോവിഡ്.. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം, 100പേരെ ഉൾക്കൊള്ളിക്കാം ...ഇളവുകൾ ഇങ്ങനെ ...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇളവ് നൽകി ഉത്തരവിറങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവയ്ക്കാണു പ്രവർത്തനാനുമതി.
ക്ലാസുകളിൽ ഒരേസമയം 50ശതമാനം വിദ്യാർത്ഥികളോ 100പേരെയോ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയൂ. മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കർശനമായി പാലിക്കണം. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് സ്ഥാപന ഉടമകൾ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ തിരുമാനം.
അതേസമയം സ്കൂളുകൾ തുറക്കുന്നത് ഇനിയും വൈകിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷമാകും ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളുക. നേരത്തേ അൺലോക്ക് 5 ന്റെ ഭാഗമായി സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും കേരളം ഇത് സംബന്ധിച്ച് തിരുമാനമെടുത്തിരുന്നില്ല. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കേണ്ടെന്നായിരുന്നു സർക്കാർ നിലപാട്,
ഹൈസ്കൂൾ,ഹയർസെക്കന്ററി ക്ലാസുകൾ ഈ വർഷമെങ്കിലും തുടങ്ങാൻ സാധിക്കുമോയെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. അഥവാ സ്കൂളുകൾ തുറന്നാൽ തന്നെ 10,12 ക്ലാസുകളാകും ആദ്യം ആരംഭിച്ചേക്കുക.ഷിഫ്റ്റ് സമ്പ്രദായത്തിൽ സ്കൂളുകൾ തുറക്കാനാണ് സാധ്യത.നേരത്തേ സ്കൂളുകൾ തുരക്കുന്ന വിഷയത്തിൽ വിദഗ്ദസമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു
കല്യാണ വീടുകളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കുമാണ് പ്രവേശനം. പൊതുയോഗങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. അതേസമയം100 വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha