വിദേശത്ത് നിന്നും ലീവിന് വന്ന ദിവസം തന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു ; വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച് കുടിപ്പിച്ചു; രക്തം ഛര്‍ദിച്ച് യുവതി; ഒടുവിൽ ഭർത്താവിന് നൽകിയ ശിക്ഷ അമ്പരിപ്പിക്കുന്നത്
ഭാര്യയെ സംശയിച്ച് ഭർത്താവ് ചെയ്ത് കൂട്ടിയത് കൊടുംക്രൂരതകൾ. ജീവന്‍ അപായപ്പെടുത്തുന്ന തരത്തിൽ വിഷദ്രാവകം ബലമായി വായില്‍ ഒഴിച്ച് കുടിപ്പിച്ചു . മാരകായുധംകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ക്രൂരത ചെയ്തു കേസിലെ പ്രതിയെ ഒടുവിൽ വെറുതെ വിട്ടു. പെരുമ്പിലാവ് വീട്ടുവളപ്പില്‍ അബ്ദുല്‍ റസാക്കിനെയും (40) ബന്ധുവിനെയുമാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി ജഡ്ജി ടി.ഡി. ബൈജു വെറുതെ വിട്ടത്. 2015ലായിരുന്നു സംഭവം നടന്നത് .
വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ലീവിന് വന്ന അന്നു തന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച് കുടിപ്പിച്ചു . തുടര്‍ന്ന് രക്തം ഛര്‍ദിച്ച യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . ആശുപത്രിയില്‍വെച്ച് യുവതി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പീഡനത്തിനും വിഷദ്രാവകം ബലമായി കുടിപ്പിച്ച് ജീവഹാനി വരുത്താന്‍ ശ്രമിച്ചതിനും കുന്നംകുളം പൊലീസില്‍ മൊഴി നല്‍കി . വിഷദ്രാവക കുപ്പിയും മാരകായുധവും കോടതിയില്‍ ഹാജരാക്കിയെങ്കിലും പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.എ. പ്രദീപ് ഇപ്പോൾ ഹാജരായിരിക്കുകയാണ് .
https://www.facebook.com/Malayalivartha