Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

മുല്ലപ്പള്ളി വഞ്ചിച്ചു; ടി.പിയുടെ ചോരയെ മറന്നു; രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി; പാര്‍ട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകള്‍ നഷ്ടമായി; മുല്ലപ്പള്ളി വടകരയില്‍ നിന്നും രണ്ടു തവണ ജയിച്ചത് ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തില്‍

18 DECEMBER 2020 02:56 PM IST
മലയാളി വാര്‍ത്ത

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആര്‍.എം.പി രംഗത്ത് വന്നിരിക്കുന്നത്. കല്ലാമലയിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വിവാദങ്ങളില്‍ മുല്ലപ്പള്ളി നിലപാടാണ് മുന്നണിക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലാണ് ആര്‍.എം.പി നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മുല്ലപ്പള്ളിയെ അതിരൂക്ഷവിമര്‍ശനമാണ് ആര്‍എംപി നടത്തുന്നത്. മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തര്‍ക്കം തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

കല്ലാമല തര്‍ക്കം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാര്‍ട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകള്‍ ഇതുവഴി നഷ്ടമായി. ടി.പി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തിലാണ് വടകരയില്‍ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ മറക്കരുത്. ടിപി ചന്ദ്രശേഖരന്റെ വധം ഉയര്‍ത്തി കൊണ്ടു വന്ന അക്രമവിരുദ്ധ രാഷ്ട്രീയത്തിനെതിരായ വികാരമാണ് 2009-ലും 2014-ലും മുല്ലപ്പള്ളിയേയും 2019-ല്‍ കെ മുരളീധരനേയും വടകരയില്‍ ജയിപ്പിച്ചത്. ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലമാണ് ഇതെല്ലാം.

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വടകര മുന്‍സിപ്പാലിറ്റിയിലും മുല്ലപ്പള്ളി എടുത്ത നിലപാട് കാരണം ജനകീയ മുന്നണിക്ക് തിരിച്ചടിയായി. മുല്ലപ്പള്ളി നാടായ അഴിയൂര്‍ പഞ്ചായത്തില്‍ നാല് സീറ്റെങ്കിലും നഷ്ടപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്തിലെ നാല് ഡിവിഷനിലെ തോല്‍വിക്കും അനാവശ്യവിവാദം കാരണമായി. ജനകീയ മുന്നണിയെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിച്ചു. സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയിട്ടും കല്ലാമലയില്‍ ജയകുമാറിനായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടായി. തദ്ദേശതെരഞ്ഞെടുപ്പില്‍ ജയകുമാറിന് 387 വോട്ടുകള്‍ എങ്ങനെ കിട്ടിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും എന്‍.വേണു പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും തര്‍ക്കത്തെ തുടര്‍ന്ന് ആര്‍.എം.പി സ്ഥാനാര്‍ഥിക്ക് വേണ്ടി മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്ത വടകര ബ്ലോക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. സി.പി.എമ്മിലെ അഡ്വ. ആശിഷ് ആണ് കല്ലാമല ഡിവിഷനില്‍ 3543 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എം.പിയുടെ സി. സുഗതന്‍ മാസ്റ്റര്‍ 2135 വോട്ട് നേടി. മത്സരത്തില്‍ നിന്ന് പിന്മാറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജയകുമാറിന് 368 വോട്ട് ലഭിച്ചു.

യു.ഡി.എഫ് ധാരണയനുസരിച്ച് ആര്‍.എം.പിക്ക് നല്‍കിയ സീറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ കല്ലാമലയില്‍ മുന്നണിയില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതോടെ യു.ഡി.എഫിന് കല്ലാമലയില്‍ രണ്ട് സ്ഥാനാര്‍ഥികളായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വടകര എം.പി കെ. മുരളീധരനും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് വളര്‍ന്നിരുന്നു. യു.ഡി.എഫ് ധാരണക്ക് വിരുദ്ധമായാണ് കെ.പി.സി.സി അധ്യക്ഷന്റെ നാട്ടില്‍ തന്നെ കോണ്‍ഗ്രസ് വിമതന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഇരു സ്ഥാനാര്‍ഥികളും പിന്മാറാന്‍ തയാറാകാത്തത് യു.ഡി.എഫിന് തലവേദനയായി.

വിമതനെ രംഗത്തിറക്കിയതിനെതിരെ മുരളീധരന്‍ എം.പി പരസ്യനിലപാടെടുത്തത് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേക്ക് വളര്‍ന്നിരുന്നു. താന്‍ കല്ലാമലയില്‍ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്. എന്നാല്‍ മത്സരത്തെ ശേഷം വീണ്ടും തര്‍ക്കങ്ങള്‍ ചര്‍ച്ചയാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (7 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends