Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

കണ്ണുതള്ളി സഖാക്കള്‍... പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊരുതിയ സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും കളത്തിലിറങ്ങുന്നു; കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ നിയമസഭ വിളിച്ചുകൂട്ടാനിരുന്ന സര്‍ക്കാരിന് വന്‍ തിരിച്ചടി; പ്രത്യേക സഭാസമ്മേളനം നിഷേധിച്ച് ഗവര്‍ണര്‍; നടപടി കേരളചരിത്രത്തില്‍ ആദ്യം

23 DECEMBER 2020 07:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിനെ ചരിത്രത്തിലാദ്യമായി വെള്ളം കുടുപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പടപൊരുതിയ സംസ്ഥാന സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തിയിരുന്നു. അവസാനം സര്‍ക്കാര്‍ മുട്ടുമടക്കിയിരുന്നു. അതിന് സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കാന്‍ ഇന്ത്യയിലാദ്യമായി പ്രമേയം പാസാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അതിനെ പൊളിച്ചടുക്കുകയായിരുന്നു ഗവര്‍ണര്‍.

നിയമസഭാ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ചുകൊണ്ട്, കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം മാത്രമുള്ള ഇടതു സര്‍ക്കാരുമായി പോര്‍മുഖം തുറന്നാണ് ഗവര്‍ണറുടെ അസാധാരണ നടപടി. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ ഇന്നു ചേരാനിരുന്ന സമ്മേളനത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരം നടപടി

അനുമതി തേടിയുള്ള മന്ത്രിസഭയുടെ കത്തിന് രാവിലെ രാജ്ഭവനില്‍ നിന്ന് വിശദീകരണം തേടുകയും സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്‌തെങ്കിലും സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി വൈകുന്നേരത്തോടെ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഇതോടെ ഗവര്‍ണര്‍ ഒരു വശത്തും സര്‍ക്കാരും പ്രതിപക്ഷവും മറുവശത്തുമായുള്ള രാഷ്ട്രീയപ്പോരിന് വഴിയൊരുങ്ങി. ഗവര്‍ണറുടെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തിയത് ഇതിന്റെ സൂചനയായി. ഗവര്‍ണറോട് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ പ്രത്യേക സഭാസമ്മേളനം വിളിക്കാനുള്ള തീരുമാനം തത്കാലം ഉപേക്ഷിക്കും.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പുതുവര്‍ഷ സമ്മേളനം ആരംഭിക്കേണ്ടതും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. കേരള പര്യടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലായിരുന്ന മുഖ്യമന്ത്രി രാത്രിയോടെ തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം ഗവര്‍ണര്‍ക്ക് വീണ്ടും മറുപടി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ കൂടിയാലോചന നടത്തി.

ജനുവരി എട്ടിന് സഭാസമ്മേളനത്തിന് അനുമതി നല്‍കിയിരിക്കേ അതിന് മുന്‍പ് മറ്റൊരു സമ്മേളനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. കര്‍ഷകതാല്പര്യം സംരക്ഷിക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ സമാനവികാരമാണ്.

ജനുവരി എട്ടിനു തുടങ്ങുന്ന സഭാസമ്മേളനത്തിന് മന്ത്രിസഭ ശുപാര്‍ശ നല്‍കിയപ്പോഴും കര്‍ഷക സമരമുണ്ടായിരുന്നുവെന്നാണ് ഗവര്‍ണര്‍ തിരിച്ചടിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനകം രൂപംകൊണ്ടതല്ല ആ പ്രശ്‌നം. അതിനാല്‍ നിയമസഭ വിളിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ തീര്‍ത്തു പറഞ്ഞതോടെ എല്ലാം ഓക്കേയായി.

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും വിമര്‍ശനം തുടങ്ങിയെങ്കിലും ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ എന്തായാലും സര്‍ക്കാര്‍ ഒരുക്കമല്ല. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. ഈ സന്നിദ്ധ ഘട്ടത്തില്‍ ഗവര്‍ണറുടെ പല നിലപാടും നിര്‍ണായകമാകും. അതിനാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അംഗീകരിക്കയല്ലാതെ വഴിയില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (7 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (20 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (27 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends