നാളെ ഖമനേയിയെ ചുരുട്ടിക്കൂട്ടും!! നിർണായക ചർച്ച മസ്‌ക്കറ്റിൽ ഇറാനിയൻ ഡ്രോണിനെ തകർത്തെറിഞ്ഞ് യു.എസ് !!

ലോകം ഇന്ന് ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു വിഷയമാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം. ഒരു യുദ്ധത്തിന്റെ വക്കിൽ നിൽക്കുകയാണോ അതോ പുതിയൊരു സമാധാന കരാറിലേക്കാണോ ഈ രാജ്യങ്ങൾ നീങ്ങുന്നത്? 2015 ലാണ് യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ഇറാൻ ആണവകരാറിൽ ഒപ്പുവെയ്ക്കുന്നത് .കരാർ പ്രകാരം ഇറാന് യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആക്കി നിജപ്പെടുത്തി. തുടർന്ന്, അറാക് നഗരത്തിലെ ആണവ റിയാക്ടറിന്റെ ഉൾവശം 2015-ലെ കരാറിനെ തുടർന്ന് ഇറാൻ അടയ്ക്കാൻ തയ്യാറായി. പകരമായി ഇറാനുമേൽ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം നീക്കം ചെയ്തു .എന്നാൽ 2018 ൽ ട്രാം ഈ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും, വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. കരാറിൽ കക്ഷികളായ മറ്റ് രാജ്യങ്ങളും ഇറാന് മേൽ ഉപരോധമേർപ്പെടുത്തണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. കരാറിനു മുമ്പത്തെ ഉപരോധങ്ങൾ വീണ്ടും ചുമത്തിയ ട്രംപ് അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ എണ്ണവ്യാപാരം നിർത്തിവെക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളും നടത്തി. ഗൾഫ് മേഖലയിലേക്ക് യുദ്ധവിമാനങ്ങളും കൂടുതൽ സൈനികരെയും അയച്ച ട്രംപിന്റെ നീക്കം മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു . ഇറാൻ വീണ്ടും യുറേനിയം സമ്പുഷ്‌ടീകരണം തുടങ്ങി. അമേരിക്ക ഉപരോധം ശക്തമാക്കി
ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണം ആണവ നിർമാണത്തിലെത്തിയോ എന്ന ആശങ്കകൾ കനക്കുന്നു . ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ച ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നാളെ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി. തുര്‍ക്കിയില്‍ നിന്നും ചര്‍ച്ച മസ്‌ക്കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ നിര്‍ദേശം അമേരിക്ക അംഗീകരിച്ചു.
എന്നാൽ ഇതേ സമയം തന്നെ റഷ്യയുടെ ഇടപെടൽ കാര്യങ്ങൾ മറ്റൊരു ദിശയിലേക്ക് എത്തിക്കുമോ എന്ന വാർത്തകളും പുറത്തുവരുന്നു . പുടിൻ ചില നിർദ്ദേശങ്ങൾ വെച്ചിരിക്കയാണ് . ഇറാനിലെ സിവിൽ ആവശ്യങ്ങൾക്ക് യുറേനിയം സമ്പുഷ്‌ടീകരണം തുടരാൻ റഷ്യയുടെ ആണവ ഏജൻസി
റോസാറ്റോം മേൽനോട്ടം വഹിക്കുമെന്നും ഇതുവഴി ഇറാൻ ആണവായുധം നിർമിക്കുന്നില്ല എന്ന് ഉറപ്പുനൽകാൻ സാധിക്കും . ഇറാന്റെ ബലിസ്റ്റിക്ക് മിസൈലുകൾ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ എതിരെ ഉപയോഗിക്കില്ല എന്ന ഗ്യാരന്റിയും റഷ്യ നൽകും . ഇതോടെ ഇറാനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്ന നിലപാടിലാണ് ട്രംപ് . ഇറാനുമായി കരാറിലെത്താൻ സാധിക്കും എന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ
ഒരുവശത്ത് സാനിയാ സന്നാഹങ്ങൾ ഒരുങ്ങുമ്പോഴും നയതന്ത്ര ചർച്ചയ്ക്കുള്ള സാധ്യതകളും ഒരുങ്ങുന്നുണ്ട്
അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം ഇന്നലെ വെടിവച്ചിടുകയും അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്തശേഷം ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. അറബിക്കടലിൽ നിലയുറപ്പിച്ച തങ്ങളുടെ വിമാനവാഹിനി കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഡ്രോണിനെയാണ് യു.എസ് നേവിയുടെ എഫ് - 35 സി യുദ്ധവിമാനം തകർത്തത്.
മണിക്കൂറുകൾക്ക് ശേഷം ഹോർമൂസ് കടലിടുക്കിൽ വച്ച് യു.എസ് എണ്ണ ടാങ്കറിനെ പിടിച്ചെടുക്കാൻ ഇറാൻ റെവലൂഷണറി ഗാർഡ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മേഖലയിൽ തുടരുന്ന യു.എസ് നേവി കപ്പലുകൾ ടാങ്കറിന് അകമ്പടി നൽകി സുരക്ഷിത മേഖലയിലെത്തിച്ചു.
ആണവ ചര്‍ച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും പ്രദേശത്തെ പ്രോക്സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും ചര്‍ച്ചയായേക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഖത്തർ, തുർക്കി, ഈജിപ്റ്റ് എന്നിവരുടെ മദ്ധ്യസ്ഥതയിലാണ് ചർച്ച. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം മൂന്ന് വർഷത്തേക്ക് നിറുത്തിവയ്ക്കുന്നതും ഇറാന്റെ ആണവ ശേഖരം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ചട്ടക്കൂട് മദ്ധ്യസ്ഥ രാജ്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യു.എസിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും.
ഇസ്താംബുളിൽ നിന്ന് വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിച്ചെങ്കിലും പുതിയ ആണവകേന്ദ്രം നിർമിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു . ബാലിസ്റ്റിക് മിസൈൽ പദ്ധതി ഒഴിച്ചുനിർത്തിയുള്ള ഇറാൻ ചർച്ച വിജയിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കിയിട്ടുണ്ട് .
ഗൾഫ് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാൻ വഴിതുറന്നത്. ഇറാന് പറയാനുള്ളത് കേൾക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് മേഖലയിലെ ഒമ്പത് അറബ്, മുസ്ലിം രാജ്യങ്ങൾ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യർഥന മുൻനിർത്തിയാണ് അമേരിക്ക വഴങ്ങിയതെന്ന് യുഎസ് മാധ്യമം 'ആക്സിയസ്' റിപ്പോർട്ട്ചെയ്തു. ഗൾഫ് മേഖലയിൽ വൻ സൈനിക സന്നാഹങ്ങൾ തുടരുന്നതിനിടെയാണ് മസ്കത്തിൽ ഇറാൻ-അമേരിക്ക നിർണായക ചർച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാൽ ഇവിടെയും പോർവിമാനങ്ങൾ അയച്ച് ബോംബ് വർഷിക്കുമെന്നും യുഎസ് പ്രസിഡന്‍റ്ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നതായി അബ്ബാസ് അരഘ്ചി പ്രതികരിച്ചു. ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയുമായല്ല നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്ക-ഇറാന്‍ സംഘര്‍ഷം വഷളായത്.
https://www.facebook.com/Malayalivartha























