മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..

തലസ്ഥാനത്തെ നിവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത . വീണ്ടും വി വി രാജേഷിന് വേണ്ടി കയ്യടിച്ച് ജനം . കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു. കെ.എസ്.ആർ.ടി.സി.- കോർപ്പറേഷൻ തർക്കത്തിനൊടുവിലാണ് ചർച്ചകളിലൂടെ പരിഹാരം കണ്ടത്. ആദ്യഘട്ടമായി കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വി.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.
ആന്റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. എന്നാൽ പുതിയ ഭരണം കോർപറേഷനത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ ബസുകൾ ഇനി നഗരത്തിനുള്ളിൽ ഓടിയാൽ മതിയെന്ന് വി വി രാജേഷ് നിലപാടെടുത്തതോടെ വിഷയം വിവാദമാവുകയായിരുന്നു.മറ്റ് ഡിപ്പോകൾക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നായിരുന്നു കോർപ്പറേഷന്റെ ആവശ്യം.
നഗരത്തിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ സർവീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോർപ്പറേഷന് നൽകുന്നതിൽ വീഴ്‌ചയുണ്ടെന്നും നേരത്തേ വി വി രാജേഷ് വ്യക്തമാക്കിയിരുന്നു.ഏതായാലും അതിനിപ്പോൾ ഒരു പരിഹാരം ആയിരിക്കുകയാണ് . ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങും.രാവിലേയും വൈകീട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിലൂടെ ഓടിക്കുക. നിലവിൽ കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗവും.
ഹരിതനഗരം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് വാങ്ങിനൽകിയത്.നഗരത്തിൽ പൊതുഗതാഗത സംവിധാനം കുറവായ ഇടറോഡുകളിലൂടെ ഓടാൻ സൗകര്യത്തിനാണ് ചെറിയ ബസുകൾ വാങ്ങിയതും. എന്നാൽ ഇത് നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപ്പറേഷൻ രംഗത്തെത്തിയത് മേയറും മന്ത്രിയും തമ്മിൽ വാഗ്വാദത്തിൽ എത്തിയിരുന്നു.
തിരുവനന്തപുരം നഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുമെന്ന് മേയർ വിവി രാജേഷ് അറിയിച്ചിരിക്കുന്നത് . കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണ്, മറ്റ് റൂട്ടുകൾ ലാഭകരമല്ലെന്നും 23 റൂട്ടുകളിലാകും സർവീസ് നടത്തുകയെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. ചില റൂട്ടുകളിൽ മുമ്പ് സർവീസ് നിർത്തിയതും ഇതിൽ ഉൾപ്പെടും.
https://www.facebook.com/Malayalivartha

























