ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

.ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവചർച്ചകൾ ഒമാനിൽ വച്ച് നടത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സമ്മതിച്ചത്. നേരത്തെ തുർക്കിയിൽ വച്ച് ചർച്ചകൾ നടക്കുമെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഒമാനിൽ വച്ച് ചർച്ച മതിയെന്ന് യുഎസ് നിർദേശിക്കുകയായിരുന്നു.അതേസമയം, ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ഖമനയി വളരെയധികം ആശങ്കാകുലനാകണമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെ ഒരു ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആണവ ചർച്ച വിജയിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചർച്ചയുമായ മുന്നോട്ടുപോകുന്നതെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.അതേസമയം ചർച്ചയിൽ ആണവ കരാറിന് പുറമെ മേഖലയിലെസംഘർഷവും ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളും ചർച്ചയാകുമെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇസ്താംബുളിൽ നിന്ന് വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്കത്തിൽ നാളെ ഇറാൻ-അമേരിക്ക ആണവ ചർച്ച നടക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഗൾഫ് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാൻ വഴിതുറന്നത്. ഇറാന് പറയാനുള്ളത് കേൾക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് മേഖലയിലെ ഒമ്പത് അറബ്, മുസ്ലിം രാജ്യങ്ങൾ അമേരിക്കയെ സമീപിച്ചിരുന്നു.
ഇവരുടെ അഭ്യർഥന മുൻനിർത്തിയാണ് അമേരിക്ക വഴങ്ങിയതെന്ന് യുഎസ് മാധ്യമം 'ആക്സിയസ്' റിപ്പോർട്ട്ചെയ്തു. ഗൾഫ് മേഖലയിൽ വൻ സൈനിക സന്നാഹങ്ങൾ തുടരുന്നതിനിടെയാണ് മസ്കത്തിൽ ഇറാൻ-അമേരിക്ക നിർണായക ചർച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാൽ ഇവിടെയും പോർവിമാനങ്ങൾ അയച്ച് ബോംബ് വർഷിക്കുമെന്നും യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.നേരെത്ത, അമേരിക്ക തകർത്ത ആണവകേന്ദ്രത്തിൽ എത്തിചേരാനുള്ള ഇറാൻ ശ്രമം ഇനിയും വിജയിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി കൂടി ഉൾപ്പെടുത്താതെ ഇറാനുമായുള്ള ചർച്ച ഫലപ്രദമാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇറാനെ നേരിടുന്നതു സംബന്ധിച്ച് പല മാർഗങ്ങളും യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെപരിഗണനയിൽ ഉണ്ടെന്നും ഇറാനുള്ള മുന്നറിയിപ്പെന്നോണം യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
https://www.facebook.com/Malayalivartha
























