സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

എയിംസ് കിട്ടിയില്ല എയിംസ് കിട്ടിയില്ല എന്നും പറഞ്ഞു കൊണ്ട് കരയാൻ ഇവിടെ ഉള്ളവർക്ക് അറിയാം എന്നാൽ ഉള്ളതും കൂടി തട്ടി തെറിപ്പിക്കുകയാണ് ചെയ്തു കൊണ്ട് ഇരിക്കുന്നത് . കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിക്കുന്നുവെന്നു നിരന്തരം പരാതിപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി. രാഷ്ട്രീയമായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന ഭയവും കൊല്ലത്തെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ
ബിസിനസ് താല്‍പ്പര്യവുമാണ് പദ്ധതി അട്ടിമറിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാകുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി 'പരനാറി' എന്നു വിളിച്ച പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍ ഇപ്പോഴും ഫയലുകളില്‍ തുടരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എയിംസ് കേരളത്തിന് അനുവദിച്ചില്ലെന്ന് പറയുന്നവരാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്.സംസ്ഥാന സർക്കാർ മുഖം തിരിച്ചതോടെ കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ. ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനുള്ള സാധ്യത അടഞ്ഞു. 2026–27 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനായി രാജ്യത്തുടനീളം 10 പുതിയ ഇ.എസ്.ഐ. മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായിരുന്നു
ഇ.എസ്.ഐ. കോർപ്പറേഷന്റെ പദ്ധതി. എന്നാൽ കേരളത്തിൽ നിർണായകമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ കൊല്ലം ഇ.എസ്.ഐ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തുന്ന പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.'എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്' നല്‍കാതെ സര്‍ക്കാര്‍ മുഖം തിരിച്ചതോടെ2026-27 അധ്യയന വര്‍ഷത്തില്‍ ക്ലാസ് തുടങ്ങാനിരുന്ന പത്ത് മെഡിക്കല്‍ കോളേജുകളുടെ ദേശീയ പട്ടികയില്‍ നിന്ന് കേരളം പുറത്തായി. 600 കോടി രൂപയുടെ നിക്ഷേപവും 50 എംബിബിഎസ് സീറ്റുകളുമാണ് ഇതോടെ കൊല്ലത്തിന് നഷ്ടമാകുന്നത്.
ഫെബ്രുവരി മൂന്നിന് മുമ്പ് മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്നു. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുകൂല നടപടി ഉണ്ടായില്ല. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമായാൽ രാഷ്‌ട്രീയമായി എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും ബിജെപിക്കും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സർക്കാർ പദ്ധതിയോട് മുഖംതിരിക്കാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























