താങ്കളിലെ കമ്മ്യൂണിസ്റ്റ് മരിച്ചോ സാർ!!! രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് പറയുന്ന മറുപടി കേട്ടോ

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന രക്തസാക്ഷി വിഷ്ണുവിന്റെ സഹോരൻ വിഷ്ണുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയതിന് പുറമേ പാർട്ടി തന്നെയും കുടുംബത്തേയും മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് വിനോദ്.
അതേ സമയം വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി ഇടപെട്ട് 10 ലക്ഷത്തോളം രൂപയാണു പിരിച്ചെടുത്തത്.
5 ലക്ഷം രൂപ കുടുംബത്തിനു കൊടുത്തു. ബാക്കി 5 ലക്ഷം രൂപ രവീന്ദ്രന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നായിരുന്നു ആരോപണം. ഫണ്ട് പിരിക്കുന്നതില്‍ കുടുംബത്തിനു താല്‍പര്യമുണ്ടായിരുന്നില്ലെന്നും നേതാക്കന്മാര്‍ നിര്‍ബന്ധിച്ചപ്പോഴാണു സമ്മതിച്ചതെന്നും വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് പറയുന്നത്. ബാങ്കില്‍നിന്ന് പണം മാറ്റിയെന്ന് സ്ഥിരീകരിച്ചതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍നിന്നും രവീന്ദ്രനെ തരംതാഴ്ത്തിയിരുന്നു. തൊട്ടടുത്ത സമ്മേളനത്തില്‍ രവീന്ദ്രനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവരാന്‍ മന്ത്രി ഇടപെട്ടു. മുഴുവന്‍ സഖാക്കളും എതിര്‍ത്തതിനാല്‍ എടുത്തില്ല. സിഐടിയുവിന്റെ ജില്ലാ സമ്മേളനം നടക്കുമ്പോള്‍ മന്ത്രി ഇടപെട്ട് രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയെന്നും വിനോദ് പറയുന്നു. 2008ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ് വിനോദ്. ഇന്ന് ഉച്ചയോടെയാണ് വിനോദ് കോൺഗ്രസിൽ ചേർന്നത്. വിനോദിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ സിപിഎമ്മിനെതിരെ ആരോപണവുമായി വിനോദ് രംഗത്തെത്തിയിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനു തരംതാഴ്ത്തലിനു വിധേയനായ മുന്‍ ലോക്കല്‍ സെക്രട്ടറി ടി.രവീന്ദ്രന്‍ നായര്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ സഹായത്താല്‍ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിയെന്നായിരുന്നു വിനോദ് ആരോപിച്ചത്. രക്തസാക്ഷിയുടെ കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ചിലെ അംഗമായിരുന്ന വിനോദ് പറഞ്ഞിരുന്നു. 2008 ഏപ്രില്‍ ഒന്നിന് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിനു മുന്നിലാണു സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. 13 പ്രതികള്‍ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീടു ഹൈക്കോടതി ഇവരെ വിട്ടയച്ചു. ഈ വിധി സുപ്രീംകോടതിയും ശരിവച്ചിരുന്നു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി ഇടപെട്ട് 10 ലക്ഷത്തോളം രൂപയാണു പിരിച്ചെടുത്തത്. 5 ലക്ഷം രൂപ കുടുംബത്തിനു കൊടുത്തു. ബാക്കി 5 ലക്ഷം രൂപ രവീന്ദ്രന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നായിരുന്നു ആരോപണം.
ഫണ്ട് പിരിക്കുന്നതില്‍ കുടുംബത്തിനു താല്‍പര്യമുണ്ടായിരുന്നില്ലെന്നും നേതാക്കന്മാര്‍ നിര്‍ബന്ധിച്ചപ്പോഴാണു സമ്മതിച്ചതെന്നും വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് പറയുന്നത്. ബാങ്കില്‍നിന്ന് പണം മാറ്റിയെന്ന് സ്ഥിരീകരിച്ചതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍നിന്നും രവീന്ദ്രനെ തരംതാഴ്ത്തിയിരുന്നു. തൊട്ടടുത്ത സമ്മേളനത്തില്‍ രവീന്ദ്രനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവരാന്‍ മന്ത്രി ഇടപെട്ടു. മുഴുവന്‍ സഖാക്കളും എതിര്‍ത്തതിനാല്‍ എടുത്തില്ല. സിഐടിയുവിന്റെ ജില്ലാ സമ്മേളനം നടക്കുമ്പോള്‍ മന്ത്രി ഇടപെട്ട് രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയെന്നും വിനോദ് പറയുന്നു.
https://www.facebook.com/Malayalivartha


























