Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ദൈവത്തിന്റെ കൈയ്യൊപ്പ്.... ആറാം ക്ലാസുവരെ മാത്രം പഠിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ചങ്കൂറ്റം ഒന്നുകൊണ്ട് മാത്രമാണ് അഭയ കേസില്‍ നീതി നടപ്പിലായത്; കോടതിയില്‍ അഭിഭാഷകന്റെ സഹായമില്ലാതെ ജോമോന്റെ പ്രകടനം കണ്ട് നിയമവൃത്തങ്ങളും അമ്പരന്നു; അഭയ കേസ് വച്ച് പണമുണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് ഉഗ്രന്‍ തിരിച്ചടി

23 DECEMBER 2020 09:23 AM IST
മലയാളി വാര്‍ത്ത

അഭയ കേസുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഇന്നത്തെ ചാനലുകള്‍ സജീവമല്ലായിരുന്ന കാലത്ത് ഒരു പാവം പെണ്‍കുട്ടി സിസ്റ്റര്‍ അഭയുടെ നീതിക്കായി ജീവിതം മാറ്റിവച്ച വ്യക്തിയാണ് ജോമോന്‍. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആറാം ക്ലാസ് വരെ മാത്രം പഠിച്ച ജോമോന്‍ ആള് ചില്ലറയല്ല. ആറാം ക്ലാസുവരെ മാത്രം പഠിച്ച ജോമോന്‍ കോടതിയില്‍ അഭിഭാഷകന്റെ സഹായമില്ലാതെ വാദിച്ചതു നിയമവൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പോരാടിയത്. അതിനിടെ ഉണ്ടായ അഞ്ചിന്റെ ഗതിയില്ലാത്ത ജോമോന്‍ എങ്ങനെ അഭയ കേസ് നടത്തിക്കൊണ്ടു പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം ദൈവ വിളി എന്ന് മാത്രം.

വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കൊലക്കേസില്‍ വിധി പ്രസ്താവിച്ചതോടെ അത് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെയും അഭയയുടെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെയും നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.

അഭയ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമങ്ങളുണ്ടായെന്നാണ് വിധി വന്നശേഷം ജോമോന്‍ പറഞ്ഞത് നീതിപൂര്‍വമായ വിധിയാണ് സി.ബി.ഐ. കോടതിയുടേത്. വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നത്. ഇത് എല്ലാവരുടെയും കൂട്ടായ പോരാട്ടത്തിന്റെ വിജയമാണ്. താനൊരു നിമിത്തവും. പണവും സ്വാധീനവും വിലപ്പോകില്ലെന്നാണു വിധി തെളിയിക്കുന്നത്. കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

അഭയ ആക്ഷന്‍ കൗണ്‍സിലുമായി സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന സാധാരണക്കാരന്‍ സിസ്റ്റര്‍ അഭയക്കേസില്‍ ഉന്നതരുടെ പങ്ക് വെളിച്ചുകൊണ്ടുവന്നത്. പ്രലോഭനങ്ങളും ഭീഷണിയും ഏറെയുണ്ടായി. ലക്ഷക്കണക്കിന് രൂപയാണു കേസൊതുക്കാന്‍ വാഗ്ദാനം ചെയ്യപ്പെട്ടത്. ഉന്നതരായ പലരും അനുനയ മാര്‍ഗത്തിലും അല്ലാതെയും ജോമോനെ സമീപിച്ചിരുന്നു. അതിനൊന്നും വഴങ്ങാന്‍ ജോമോന്‍ കൂട്ടാക്കിയില്ല.

ആത്മഹത്യയെന്നു ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ ദുരൂഹമരണം കൊലപാതകമെന്നു തെളിഞ്ഞതും രണ്ടു പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതും ജോമോന്റെ പോരാട്ടത്തിന്റെ വിജയമാണ്. ജോമോന്‍ അഭയയുടെ ആരുമായിരുന്നില്ല. പക്ഷേ എല്ലാമെല്ലാമായെന്ന് അഭയക്കേസിനെപ്പറ്റി സംസാരിക്കുമ്പോള്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പറയും.

1992ല്‍ കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍. അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് ബോധ്യമായതോടെ ജോമോന്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരില്‍ക്കണ്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി. ജോമോന്റേതുള്‍പ്പെടെ 34 പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. മരണം ആത്മഹത്യയാണെന്നു വിധിയെഴുതാന്‍ സി.ബി.ഐ: എസ്.പി.: ത്യാഗരാജന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുണ്ടായതോടെ അദ്ദേഹത്തെ മാറ്റാനുള്ള നിയമപോരാട്ടവും തുടങ്ങിവച്ചു

സി.ബി.ഐ. വന്നിട്ടും പലവട്ടം അന്വേഷണം ഇഴഞ്ഞുനീങ്ങി. അപ്പോഴെല്ലാം പരാതികളുമായി ജോമോന്‍ ഡല്‍ഹിക്കു പോകും. പ്രതികളുടെ ആസൂത്രിതനീക്കങ്ങള്‍ ഓരോ ഘട്ടത്തിലും ജോമോന്‍ നിയമപരമായി ചോദ്യം ചെയ്തു.

വിധി വന്നതോടെ ജോമോന്റെ കണ്ണ് നിറഞ്ഞു. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്നാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആദ്യ പ്രതികരണം. തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ നിറകണ്ണുകളോടെ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends