Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അവള്‍ എന്റെ കുഞ്ഞാ അച്ചോ... രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ളവരുടെ യഥാര്‍ത്ഥ ദൈവവിളി കാട്ടിത്തരുന്ന സംഭവമായി അഭയ കേസ് മാറുന്നു; തിരുവസ്ത്രമിട്ട വൈദികനും സിസ്റ്ററും ഇരുമ്പഴിക്കുള്ളിലാകുമ്പോള്‍ മോഷണത്തിന് വന്ന അടയ്ക്കാ രാജു ദൈവത്തിന്റെ സ്വന്തം ഹീറോയാകുന്നു

23 DECEMBER 2020 10:18 AM IST
മലയാളി വാര്‍ത്ത

കള്ളനും വൈദികനും രണ്ട് വിരുദ്ധ ധ്രുവമാണ്. വൈദികന്‍ ദൈവത്തിന് നിരക്കുന്നതും കള്ളന്‍ ദൈവത്തിന് നിരക്കാത്തതുമാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ വൈദികനും സിസ്റ്ററും ദൈവത്തിന് നിരക്കാത്തതും കള്ളന്‍ ദൈവത്തിന് നിരക്കുന്നതും ആയ കാര്യങ്ങള്‍ ചെയ്യുന്ന അപൂര്‍വ കാഴ്ചയാണ് കാണുന്നത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഴിക്കുള്ളിലാകുമ്പോള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ താരമാകുന്നത് സാഹചര്യത്താല്‍ കള്ളനായ അടയ്ക്കാ രാജുവാണ്.

ഒരു ദൃക്‌സാക്ഷി മാത്രമാണുള്ളത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതലൊന്നുമില്ല. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതു സാക്ഷി മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലുള്ള സാഹചര്യ തെളിവുകള്‍. മോഷ്ടിക്കാന്‍ കോണ്‍വന്റില്‍ കയറിയ അടയ്ക്കാ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു വൈദികരെ അന്നു പുലര്‍ച്ചെ അവിടെ കണ്ടെന്നു പറഞ്ഞതു മാത്രമാണു സംഭവവുമായി ബന്ധപ്പെട്ട ഏക ദൃക്‌സാക്ഷി മൊഴി.

പ്രതിയുടെ കോണ്‍വന്റിലെ സാന്നിധ്യം വ്യക്തമാക്കാന്‍ ഈ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൊലപാതകം ഉറപ്പിക്കാന്‍ നിര്‍ണായകമായത് ശാസ്ത്രീയ സാഹചര്യ തെളിവുകളാണ്. നാര്‍ക്കോ അനാലിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നീണ്ടത്.

എന്റെ കുഞ്ഞിനു നീതി കിട്ടിയെന്നാണ് അടയ്ക്കാ രാജു നിറകണ്ണോടെ പറഞ്ഞത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീതി ലഭിക്കണമെന്ന്. കോടികള്‍ എനിക്കു പലരും വാഗ്ദാനം ചെയ്തു. ഒന്നും ഞാന്‍ വാങ്ങിയില്ല. 3 സെന്റ് സ്ഥലത്തു കോളനിയിലാണ് ഇപ്പോഴും താമസിക്കുന്നത്. എന്റെ രണ്ട് പെണ്‍മക്കള്‍ ഒളിച്ചോടി. അവരും സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് ഒരു രൂപ പോലും വേണ്ട എന്ന അടയ്ക്കാ രാജുവിന്റെ വാക്കുകള്‍ എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്.

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്. സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ തലയ്ക്കു പിന്നില്‍ മധ്യത്തിലും നെറ്റിയിലും ആഴത്തിലുള്ള മുറിവുമേറ്റിരുന്നു. ഇതു കിണറ്റില്‍ സ്വയം ചാടുമ്പോള്‍ സംഭവിക്കാവുന്നതല്ല. ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി ഇതു സാധൂകരിക്കുന്നു.

കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്നു 30ാം സാക്ഷിയായ ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. വി. കന്തസ്വാമിയുടെ മൊഴി. അഭയയുടെ വയറ്റിലുണ്ടായിരുന്നത് 300 മില്ലിലീറ്റര്‍ വെള്ളം മാത്രം. ആത്മഹത്യയാണെങ്കില്‍ ഇതിന്റെ പതിന്മടങ്ങ് വെള്ളം ഉള്ളിലുണ്ടാവും. മരണ വെപ്രാളത്തില്‍ കയറി പിടിക്കുമ്പോള്‍ കിണറ്റിലെ പായലും ചെടികളുടെ ഇലകളുമെല്ലാം കൈയ്ക്കുള്ളില്‍ കാണണമായിരുന്നു. അതുണ്ടായില്ല. തലയ്ക്കു പിന്നില്‍ അടിയേറ്റാവും മരണമെന്നു ഡോ. കന്തസ്വാമിയുടെ മൊഴി.

പ്രതി ഫാ. തോമസ് കോട്ടൂര്‍ സ്വകാര്യ സംഭാഷണത്തില്‍ കുറ്റസമ്മതം നടത്തിയതായി സാമൂഹിക പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരുടെ മൊഴി. വിചാരണ കൂടാതെ വിട്ടയച്ച വിട്ട രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലും, കോട്ടൂര്‍ കുറ്റസമ്മതം നടത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നെന്നും മൊഴി.

ഡമ്മി പരീക്ഷണത്തെ തുടര്‍ന്നു ഫൊറന്‍സിക് വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് കൊലപാതകമാണെന്നു വ്യക്തമാക്കുന്നു.

നാര്‍ക്കോ അനാലിസില്‍ 3 പ്രതികളില്‍നിന്നു കൊലപാതകം വ്യക്തമാക്കുന്ന സൂചന ലഭിച്ചിരുന്നു.

മൃതദേഹം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരിമറി നടന്നതായി കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിളായ എം.എം.തോമസിന്റെ മൊഴി. അന്നത്തെ എഎസ്‌ഐ ആയിരുന്ന വി.വി.അഗസ്റ്റിന്‍ തിരിമറി നടത്താന്‍ ആവശ്യപ്പെട്ടതായാണു മൊഴി.

തൊണ്ടി മുതലുകളെല്ലാം നശിപ്പിക്കപ്പെട്ടതും കൊലപാതകം മറച്ചുവയ്ക്കാനുള്ള കുറ്റവാളികളുടെ ശ്രമം വ്യക്തമാക്കുന്നു.

പ്രതിയായ സിസ്റ്റര്‍ സെഫി കുറ്റകൃത്യം മറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയെന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനും പ്രിന്‍സിപ്പലും നല്‍കിയ മൊഴി. ഈ തെളിവുകളാണ് യഥാര്‍ത്ഥ കള്ളന്‍മാര്‍ ആരാണെന്ന് കോടതിക്ക് ബോധ്യമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends