Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

രക്തം മരവിച്ച രാത്രി... പുരുഷന്‍മാരുടെ സാന്നിധ്യം നിരോധിച്ച കോണ്‍വന്റിലാണു കുറ്റകൃത്യം നടന്നത് ക്രൂര കൊലപാതകം; കൊല നടന്നത് അടുക്കളയില്‍; ഫാ. കോട്ടൂര്‍ കോടാലി കൊണ്ട് അഭയയുടെ തലയ്ക്കടിച്ചു; സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐക്കു ലഭിച്ച രേഖാ ചിത്രം എവിടെ എന്നത് ഇപ്പോഴും അജ്ഞാതം

24 DECEMBER 2020 08:52 AM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയായി അഭയ കേസ് മാറുകയാണ്. സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തല്‍ പ്രത്യേക കോടതി പൂര്‍ണമായി ശരിവച്ചിരിക്കുകയാണ്. വിചാരണ വേളയില്‍ തന്നെ അഭയയുടെ മരണം കൊലപാതകമെന്നു വ്യക്തമായെന്നും അഭയയെ തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പ്പിച്ച ശേഷമാണു കിണറ്റിലിട്ടതെന്നും ജഡ്ജി കെ. സനില്‍കുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

മറ്റ് പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇങ്ങനേയാണ്. അഭയ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ല. ഇതിനു തെളിവുകളും ഇല്ല. അഭയ സമര്‍ഥയായ വിദ്യാര്‍ഥിയായിരുന്നു. അഭയയുടെ തലയില്‍ കാണപ്പെട്ട മുറിവുകള്‍ കിണറ്റിനുള്ളില്‍ വച്ചുണ്ടായതല്ല. പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകളില്‍ ഇതു സംബന്ധിച്ചു വ്യക്തമായ തെളിവുണ്ട്.

ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായി. ഇതു പുറത്തു പറയാതിരിക്കാന്‍ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫാ. കോട്ടൂര്‍ കോടാലി ഉപയോഗിച്ചു 3 തവണ അഭയയുടെ തലയ്ക്കടിച്ചത്. തലയുടെ മധ്യത്തിലും വശത്തുമാണ് അടിയേറ്റത്. ഇതിനു ശേഷം അ!ഭയയെ കിണറ്റിലിട്ടു. ഈ വീഴ്ചയിലാണ് അഭയയുടെ ശരീരത്തില്‍ മുറിവുണ്ടായത്. തലയിലെ 3 മുറിവുകളും ആയുധം കൊണ്ടുള്ളതാണെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കി. ആത്മഹത്യയെന്നു വരുത്തി തീര്‍ക്കാനാണു പ്രതികള്‍ ശ്രമിച്ചത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നു.

കൊല നടന്ന പയസ് ടെന്‍ത് കോണ്‍വന്റില്‍ ഫാ. കോട്ടൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനെക്കുറിച്ചു സാക്ഷിമൊഴി ലഭിച്ചിരുന്നു. 1992 മാര്‍ച്ച് 27 ന് പുലര്‍ച്ചെ 4.15 നും അഞ്ചിനുമിടയിലാണ് അഭയ കൊല്ലപ്പെട്ടത്. 4.30 നാണ് അഭയയുടെ തലയ്ക്കടിച്ചത്.

അടുക്കളയിലും തൊട്ടടുത്തുള്ള കൈ കഴുകുന്ന സ്ഥലത്തുമാണു കൊല നടന്നത്. താഴത്തെ നിലയിലെ മുറിയില്‍ ഒറ്റയ്ക്കാണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. ഇതിനു സമീപത്തുള്ള കിണറ്റില്‍ നിന്നാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കോണ്‍വന്റിനു മുന്നില്‍ ഫാ. തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കണ്ടെന്ന മൊഴി വിശ്വസനീയമാണ്. ഇതിന് ഫാ. കോട്ടൂരിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല.

ഫാ. കോട്ടൂര്‍, കൊല നടന്ന പയസ് ടെന്‍ത് കോണ്‍വന്റിലെ നിത്യസന്ദര്‍ശകനാണെന്നു സാക്ഷി മൊഴികളില്‍ വ്യക്തമായി. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും സ്വഭാവദൂഷ്യമുള്ളവരാണെന്നു പ്രഫ. ത്രേസ്യാമ്മ നല്‍കിയ മൊഴിയില്‍ വ്യക്തമാണ്.

കൊലയുമായി ബന്ധപ്പെട്ട് ഫാ. കോട്ടൂര്‍ സാക്ഷി കളര്‍കോട് വേണുഗോപാലിനോടു നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്.

മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി സാഹചര്യങ്ങളുമായി ഒത്തു പോകുന്നതാണ്. കോണ്‍വന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ ഫാ. കോട്ടൂരിനെ കണ്ടെന്ന അടയ്ക്കാ രാജുവിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാം.

അതേസമയം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐക്കു ലഭിച്ച രേഖാ ചിത്രം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 1995 ജൂലൈയിലാണു സിബിഐക്കു വിദേശത്തുനിന്നു രേഖാചിത്രം ലഭിച്ചത്. തങ്ങളുടെ നിഗമനങ്ങളുമായി 90 ശതമാനവും യോജിക്കുന്നതാണ് ഈ രേഖാചിത്രമെന്നു അന്നത്തെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു..

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി നിര്‍ത്താതെ പട്ടി കുരയ്ക്കുന്നതു കണ്ടു പുറത്തേക്കു നോക്കിയ കോണ്‍വന്റിലെ ഒരു സിസ്റ്റര്‍ ഗേറ്റിനരികില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടെന്നു മൊഴി നല്‍കിയിരുന്നു. ഈ സമയം മുറിയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍. പുലര്‍ച്ചെ പട്ടിയുടെ നീണ്ട കുര കേട്ടിരുന്നു. താഴെ അടുക്കള ഭാഗത്തുനിന്നു പാത്രം മറിഞ്ഞുവീഴുന്നതുപോലുള്ള ശബ്ദവും. പട്ടിയുടെ കുര നില്‍ക്കാതിരുന്നപ്പോള്‍ ജനലിലൂടെ പുറത്തേക്കു നോക്കി. അപ്പോള്‍ ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ നടന്നുപോകുന്നതു കണ്ടു എന്നാണ് സിബിഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നത്.

രാത്രി പത്തരയോടെ കോണ്‍വന്റിനു പുറത്തു കണ്ടയാളും രാവിലെ ഗേറ്റിനു പുറത്തുകൂടി നടന്നുപോകുന്നതായി കണ്ടയാളും ഒന്നാണോ എന്നു കണ്ടെത്താന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (12 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (41 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends