Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അമ്പരന്ന് തലസ്ഥാനം... തുറന്ന ജയിലില്‍ നിന്ന് പ്രമാദമായ രണ്ട് കൊലക്കേസിലെ പ്രതികള്‍ രക്ഷപെട്ടു; വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാര്യയെ കൊന്ന കേസിലെ പ്രതിയുമാണ് രക്ഷപ്പെട്ടത്

24 DECEMBER 2020 09:18 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ അമ്പരപ്പിച്ച് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപെട്ടത്. തിരുവനന്തപുരം വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി കേസിലെ പ്രതിയായ രാജേഷും, ഭാര്യയെ കൊന്ന കേസിലെ പ്രതി ശ്രീനിവാസനുമാണ് ജയില്‍ ചാടിയത്. പ്രതി രാജേഷ് കുമാറിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. ഇവരെ നല്ലനടപ്പിന്റെ ഭാഗമായാണ് തുറന്ന ജയിലേക്ക് മാറ്റിയത്.

2012 കാലയളവിലാണ് നാടിനെ നടുക്കി തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയയത്. സംഭവം വലിയ വാര്‍ത്തയായതോടെ അന്വേഷണം പൊടിപൊടിച്ചു. അവസാനം കേസിലെ പ്രതി വീരണകാവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷ്‌കുമാറിനെ വിദഗ്ധപൂര്‍വം പിടികൂടി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ വധശിക്ഷ വിധിച്ചു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി പ്രതിക്ക് വധശിക്ഷ നല്‍കുകയായിരുന്നു. പ്രതിയുടേത് ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കൊലപാതകം, ബലാത്സംഗം, വഞ്ചന, കവര്‍ച്ച, ഭവനഭേദനം തുടങ്ങി രാജേഷിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയമില്ലാതെ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മാനസാന്തരത്തിന് അവസരം നല്‍കണമെന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളി. തനിക്ക് 30 വയസെ ആയിട്ടുള്ളു, ഭാര്യയും അമ്മയും മകളുമുണ്ട്, തന്നോട് ദയ കാണിക്കണമെന്നായിരുന്നു രാജേഷിന്റെ അഭ്യര്‍ത്ഥന. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.

2012 മാര്‍ച്ച് ആറിനാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചു കൊന്നത്. പീഡന ഉദ്ദേശത്തോടെയാണ് പ്രതി വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തിയത്. പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.

രാജേഷിന്റെ ഓട്ടോ വിദ്യാര്‍ത്ഥിനിയുടെ വീടിന് മുന്നില്‍ വച്ച് കേടായിരുന്നു. ഓട്ടോ നന്നാക്കുന്നതിനിടെയാണ് രാജേഷ് വിദ്യാര്‍ത്ഥിനിയേയും കൂട്ടുകാരിയേയും കണ്ടത്. ഓട്ടോ ഒന്ന് തള്ളിത്തരാന്‍ രാജേഷ് വിദ്യാര്‍ത്ഥിനിയുടെ സഹായം തേടി. ഈ സമയത്തിനുള്ളില്‍ രാജേഷ് വിദ്യാര്‍ത്ഥിനിയുമായി സൗഹൃദത്തിലാകുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ സ്‌ക്രൂ ഡ്രൈവര്‍ വാങ്ങാന്‍ കയറിയ രാജേഷ് വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീണ്ടും വീട്ടില്‍ എത്തുകയായിരുന്നു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ബലാതസംഗം ചെയ്യാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഒച്ചവച്ച് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തോര്‍ത്തു ഉപയോഗിച്ച് കഴുത്തിന് മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കഴുത്തിലെ മാല മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.

മോഷ്ടിച്ച മാലയുമായി രാജേഷ് ഓട്ടോയില്‍ വട്ടപ്പാറയില്‍ അരുണ്‍കുമാര്‍ എന്ന വ്യാജപേരിലും അഡ്രസിലും സ്വര്‍ണം പണയംവെച്ചു. കിട്ടിയ പണവുമായി ആദ്യം വേറ്റിനാട് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തി. സഹോദരീ ഭര്‍ത്താവിന് കൊടുക്കാനുണ്ടായിരുന്ന 60,000 രൂപയില്‍ 15,000 രൂപ രാജേഷ് കൊടുത്തു.

അതുകഴിഞ്ഞശേഷം രാജഷ് കാട്ടാക്കടയിലെത്തി 5000 രൂപ സ്വകാര്യ പണമിടപാടുകാരന് കൊടുത്തു. ബാക്കിയുണ്ടായിരുന്ന പണം ഓട്ടോ ഉടമയ്ക്ക് കൊടുക്കാനുണ്ടായിരുന്ന തുകയായി കടംവീട്ടുകയും ചെയ്തു. വിവാഹിതനും മുന്നൂ വയസുളള കുട്ടിയുടെ പിതാവുമാണ് രാജേഷ്. ഈ നാടിനെ നടുക്കിയ പ്രതിയാണ് രക്ഷപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (50 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends