Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായി പോലീസ് വന്‍ പരാജയം; പാര്‍ട്ടിക്കാര്‍ പോലും സുരക്ഷിതരല്ല; അഞ്ചുമാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് സി.പി.എം പ്രവര്‍ത്തകര്‍; രാഷ്ട്രീയ കൊലപാതകങ്ങളെന്ന് പാര്‍ട്ടി, അല്ലെന്ന് പോലീസ്; ആശങ്കയോടെ കേരള ജനത

24 DECEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

പിണറായി പോലീസിനെ കുറിച്ച് നല്ലത് പറയാന്‍ സി.പി.എം നേതാകള്‍ക്കൊ അണികള്‍ക്കോ സാധിക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം കൊലപ്പെടുന്നതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സിപിഎം ആരോപിക്കുന്നുവെങ്കിലും പ്രാദേശിക പ്രശ്‌നങ്ങളാണ് പല കൊലപാതകങ്ങള്‍ക്കും കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. രക്തസാക്ഷികളെ കിട്ടുന്നുവെങ്കിലും അവരെ വകവരുത്തിവരുടെ രാഷ്ട്രീയം തെളിയിക്കാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ല. പോലീസ് അവരോട് സഹകരിക്കുന്നില്ല.

കോവിഡ് കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള അഞ്ച് മാസത്തിനിടെ നവംബറില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. ആഗസ്റ്റ് 19-നാണ് കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കുത്തിക്കൊന്നത്. കോവിഡ് സെന്ററിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കി വരുന്നതിനിടെയാണ് സിയാദിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റ ക്വട്ടേഷന്‍ സംഘമാണെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആരോപിച്ചെങ്കിലും സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതേചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉണ്ടായെങ്കിലും പ്രാദേശിക പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്ന് മന്ത്രി ജി.സുധാകരന്‍ പരസ്യമായി പ്രതികരിച്ചതോടെ വിവാദങ്ങള്‍ക്ക് ശമനമായി.

ഓഗസ്റ്റ് 30 തിരുവോണത്തിന് തലേന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയുമാണ് തിരുവോണ തലേന്ന് വെട്ടിക്കൊന്നത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് യുവാക്കളെ കൊന്നതെന്നും, കൊലപാതകത്തിന് മുന്‍പായി കൊലയാളി സംഘം ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്‌ഐയും ആരോപിച്ചെങ്കിലും ആ സാധ്യതയിലേക്ക് പൊലീസ് അന്വേഷണം പോയില്ല. ഒരു കോണ്‍ഗ്രസ് നേതാവിനേയും ചോദ്യം ചെയ്തതുമില്ല. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

ഒക്ടോബര്‍ നാലിനാണ് തൃശ്ശൂരില്‍ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയാളികള്‍ ആര്‍എസ്എസ് - ബംജ്‌റഗദള്‍ പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിച്ചെങ്കിലും ഇരു വിഭാഗം തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍

ഡിസംബര്‍ ആറിന് തദ്ദേശതെരഞ്ഞെടുപ്പിനിടെയാണ് കൊല്ലം മണ്‍റോ തുരുത്തില്‍ മണിലാല്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. മണിലാലിനെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് സിപിഎം ആരോപിച്ചെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് എഫ്‌ഐആറില്‍ പൊലീസ് പറയുന്നത്. ഇതിനെല്ലാം ഒടുവിലാണ് ക്രിസ്മസിന് തൊട്ടുപിന്നാലെ മറ്റൊരു രാഷ്ട്രീയ കൊലയുടെ വാര്‍ത്ത കൂടി കേരളം കേള്‍ക്കുന്നത്.

ഈ സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ കണ്ണൂരിലും മലബാര്‍ മേഖലയിലും തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെങ്കിലും ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇവിടെയൊക്കെ സമീപകാലത്ത് സമാധാനം പുലരുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പൊതുവില്‍ ക്രമസമാധാനം ശക്തമാണെന്ന സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും ഇത്രയും ചെറിയ സമയത്തില്‍ ഇത്രയേറെ പേര്‍ കൊല്ലപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആ സമയത്ത് വലിയ രീതിയില്‍ ചര്‍ച്ചയായെങ്കിലും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കൊലയാളികളുടെ പേര് മാത്രമേ പൊലീസ് പറഞ്ഞുള്ളൂ. മണ്‍റോ തുരുത്തിലെ മണിലാലിന്റെ കൊലപാതകം നടന്നപ്പോള്‍ അതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചെങ്കിലും തൊട്ടുപിന്നാലെ പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാക്കിയത്.

സിപിഎം സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സിപിഎമ്മുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുന്ന അവസ്ഥയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയും അമര്‍ഷവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വലിയ പ്രതിഷേധമായി അതൊന്നും പുറത്തേക്ക് വരാത്തത്. ഇതുവരെയുണ്ടായ എല്ലാ കൊലപാതകങ്ങളും കൃത്യമായി അന്വേഷിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അപ്പോഴും ചെറിയ തര്‍ക്കങ്ങള്‍ പോലും കൊലപാതകത്തിലേക്ക് നീളുന്ന അവസ്ഥ കേരളത്തിലുണ്ട് എന്ന സത്യം പൊലീസിന് വെല്ലുവിളിയും പൊതുജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (37 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (45 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (51 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (57 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends