Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... രോഗാതുരനായി ശയ്യാവലംബിയായി മാറിയ സിപിഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് പാര്‍ട്ടിയുടെ നവവത്സര സമ്മാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍; ആ സമ്മാനം ഇത്രയും വിശിഷ്ടമാകുമെന്ന് വി.എസ്. പോലും ഓര്‍ത്തിട്ടുണ്ടാവില്ല

28 DECEMBER 2020 09:32 AM IST
മലയാളി വാര്‍ത്ത

ഒരു വനിതാ നേതാവിനെ പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്ന പി.കെ. ശശി എം എല്‍ എയെ പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് പാര്‍ട്ടി വി എസിന് പാര്‍ട്ടി നവവത്സര സമ്മാനം നല്‍കിയത്. പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന പരാതി കിട്ടിയപ്പോള്‍ അത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് അയച്ചുകൊടുത്തത് വി എസ് അച്യുതാനന്ദനാണ്. വി എസുമായി അടുപ്പം പുലര്‍ത്തുന്ന സീതാറാം യച്ചൂരിയാണ് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിണറായി പക്ഷത്തെ പ്രമുഖനായിരുന്ന ശശിയെ രക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വി എസ് വീണു പോയ ശേഷമാണ് ശശിയെ പാര്‍ട്ടി തിരിച്ചെടുത്തത്.

ഇനി അദ്ദേഹത്തെ സി പി എം സംസ്ഥാന കമ്മിറ്റിയിലും ഉള്‍പ്പെടുത്തും. ഇതിന്റെ ആദ്യപടിയായാണ് ജില്ലാ സെക്രട്ടേറിയറിലേക്ക് തിരിച്ചെടുക്കാന്‍! തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. പി.കെ ശശിയെ തിരിച്ചെടുക്കുന്നതിന് സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു. പീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശിയെ 2019 സെപ്റ്റംബറിലാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.

പരാതിക്കാരിയെയും വി.എസിനെയും ഭയന്നാണ് ശശിക്കെതിരെ അന്ന് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ശശിയെ പാര്‍ട്ടിയില്‍ തരം താഴ്ത്താനായിരുന്നു ആദ്യ നീക്കം. ഒടുവില്‍ പാര്‍ട്ടിക്ക് ശശി വിനയാകുമെന്ന് കണ്ടപ്പോഴാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

ശശിക്കെതിരെ നടപടിയെടുക്കാന്‍ ആദ്യം മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരു കമ്മിറ്റിയുണ്ടാക്കി. പ്രസ്തുത കമ്മിറ്റി പോലും ശശിക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്തില്ല. ലൈംഗികാതിക്രമം എന്ന വാക്ക് പോലും ബാലന്‍ കമ്മിറ്റി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല .ശശിക്കെതിരെ നാമമാത്രമായ നടപടി മതിയെന്നായിരുന്നു ബാലന്റെ ശുപാര്‍ശ. ശശിക്കെതിരെ നിന്നവര്‍ക്ക് നേരേ കടുത്ത നടപടി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് പിന്നീട് വേണ്ടെന്ന് വച്ചു. അത് പാര്‍ട്ടിയിലെ വിമത നേതാക്കളില്‍ നിന്നും കൂടുതല്‍ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.

ഇതിനിടെ പരാതിക്കാരി ശശിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ശശിയും സി പി എമ്മും കുരുങ്ങുമായിരുന്നു. അങ്ങനെയാണ് പുറത്താക്കല്‍ ഉണ്ടായത്.

എന്നാല്‍ ആരും ഹൈക്കോടതിയെ സമീപിക്കാതിരിക്കാന്‍ ശശി മാനേജ് ചെയ്തു. കോടതിയെ സമീപിക്കുമെന്ന് വീമ്പിളക്കിയ കോണ്‍ഗ്രസും ബി ജെ പിയും പിന്നീട് ആ വഴി തിരിഞ്ഞുനോക്കിയില്ല.

എം. ചന്ദ്രനും വി എസ് അച്യൂതാനന്ദനുമാണ് ശശിക്കെതിരായ നടപടിയില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത്. പരാതിക്ക് പിന്നില്‍ പാര്‍ട്ടി ഗ്രൂപാണെന്നാണ് ആദ്യം പുറത്തുവന്നത്. ശശി ഔദ്യോഗിക പക്ഷത്തിലെ പ്രധാന നേതാവാണ്. അച്ചുതാനന്ദന്റെ അണികളെ ജില്ലയില്‍ നിന്നും വെട്ടിമാറ്റിയ നേതാവാണ് ശശി. പി കെ ശശിക്കെതിരായ വനിതയുടെ പരാതി വി എസ് കേന്ദ്ര കമ്മിറ്റിക്ക് അയച്ചത് അങ്ങനെയാണ്.

ഫോണിലൂടെ വനിതാ നേതാവിനോട് മോശമായി സംസാരിച്ചു എന്ന ആരോപണമാണ് പാര്‍ട്ടി ശശിക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പരാതിക്കാരിയുടെ ആരോപണം ഇതായിരുന്നില്ല. ശശി തന്നെ ലൈംഗികമായി ആക്രമിച്ചു എന്നായിരുന്നു പരാതി. കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കാന്‍ പരാതിക്കാരി തയ്യാറായത് ഇതു കൊണ്ടാണ്. ശശിക്കെതിരായ ഓഡിയോ തെളിവ് പരാതിക്കാരി ഹാജരാക്കിയിരുന്നു.

പി കെ ശശിയെ വെറുതെ വിടാനാണ് ആദ്യം സി പി എം തീരുമാനിച്ചത്. സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ തന്നെ പരാതിക്കാരിയെ സ്വാധീനിക്കാനും സംസാരിക്കാനും ശ്രമിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ചില ഉന്നത സ്ഥാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാണ് അച്ചടക്കമുള്ള വനിതാ സഖാവ് തന്റെ പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ പരാതിയില്‍ ഉറച്ചു നിന്നു. അതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടി വന്നത്.

ഏതായാലും സ്ത്രീപീഡകരെയെല്ലാം സിപിഎം തിരിച്ചെടുക്കും. കാരണം ചോദ്യം ചെയ്യാനുള്ള ആരോഗ്യം വി. എസിനില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends