Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

അടപടലം ഇളകുന്നു... ടോമിന്‍ ജെ തച്ചങ്കരി യൂണിയന്‍കാരെ നിലയ്ക്ക് നിര്‍ത്തി കെ.എസ്.ആര്‍.ടി.സി.യെ ശുദ്ധീകരിച്ച പോലെ ബിജു പ്രഭാകറും രംഗത്ത്; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിച്ചതു പോലെ ബിജു പ്രഭാകറിനെതിരേയും യൂണിയന്‍കാര്‍ തിരിഞ്ഞു; ഇഞ്ചികൃഷി ചെയ്യുന്നവരെ പുറത്താക്കുമെന്ന് പറഞ്ഞാല്‍ പുറത്താക്കും; 100 കോടി കാണാനില്ല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തെറിച്ചു

17 JANUARY 2021 08:49 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സി.യെ ശുദ്ധീകരിക്കാന്‍ എംഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി നടത്തിയ ശ്രമങ്ങള്‍ ഏറെ കൈയ്യടി നേടിയിരുന്നു. ജോലി ചെയ്യാതെ ചീഫ് ഓഫീസില്‍ അടകൂടിയിരുന്നവരെ ഡിപ്പോയിലയച്ച് ജോലി ചെയ്യിപ്പിച്ചു. നഷ്ടത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തില്‍ കൊണ്ടു വന്ന് കൈയ്യടി നേടി. അവസാനം യൂണിയന്‍കാര്‍ തിരിഞ്ഞതോടെ തച്ചങ്കരി തെറിച്ചു.

ഒരിടവേളയ്ക്ക് ശേഷം സാമൂഹ്യ നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറെയാണ് എംഡിയായി കൊണ്ടു വന്നത്. ബിജു പ്രഭാകറും കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറാണ് തലസ്ഥാനത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കിയത്. അതുപോലെ കെ.എസ്.ആര്‍.ടി.സിയെ ശുദ്ധീകരിക്കുകയാണ് ബിജു പ്രഭാകര്‍.

 


കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചിരിക്കുകയാണ് ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകര്‍. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതല്‍ ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.

സ്ഥാപനത്തിലെ പത്തു ശതമാനത്തോളം പേര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകളും രംഗത്തു വന്നു. നേരത്തേ അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരിക്കുകയും നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സോണിലേക്ക് (എറണാകുളം) ഇന്നലെ സ്ഥലം മാറ്റി. അവിടെ ഓപ്പറേഷന്‍ ചുമതല നല്‍കിയിട്ടില്ല. ശ്രീകുമാറിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.



2012-15 കാലഘട്ടത്തില്‍ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പയില്‍ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനില്‍കുമാര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.


അതേസമയം വാര്‍ത്താസമ്മേളനത്തില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനകള്‍ക്കും എം.ഡിയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുണ്ട്.



കെ.എസ്.ആര്‍.ടി.സിയിലെ അമ്പലം വിഴുങ്ങികള്‍ ഇവരാണ്. വയനാട്ടില്‍ ടിക്കറ്റ് മെഷീനില്‍ കൃത്രിമത്വം കാട്ടി 45 ലക്ഷം രൂപ തട്ടിയെടുത്തു. ജീവനക്കാരനെ പുറത്താക്കി. വര്‍ക്ക്‌ഷോപ്പുകളില്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങുന്നതില്‍ വന്‍ അഴിമതി. പല ബസുകളിലും ഓഡോ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ട്രിപ്പ് ഷീറ്റില്‍ ദൂരം കൂട്ടിയെഴുതും. ഡീസല്‍ ചോര്‍ത്തിയെടുക്കാനാണിത്.



സിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ചാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുകയുള്ളൂവെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രകമ്പനിയാണ് സിഫ്റ്റ്. ദീര്‍ഘദൂര ബസുകളുടെ നടത്തിപ്പിനാണ് ഈ സംവിധാനം.പത്തുവര്‍ഷത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിക്കും.


ബിജു പ്രഭാകര്‍ തുറന്നടിച്ചത് സര്‍ക്കാര്‍ സമ്മതത്തോടെയാണ്. ധനമന്ത്രി തോമസ് ഐസക്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ശ്രമിച്ചുവരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിംഗ് ഡയക്ടറാണ് ബിജു പ്രഭാകര്‍. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. എന്ന നിലപാടിലാണ് ബിജു പ്രഭാകര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന  (8 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (11 minutes ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (25 minutes ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (29 minutes ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (1 hour ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (1 hour ago)

ആകാംക്ഷയോടെ ആരാധകർ  (1 hour ago)

കാന്താരി കൃഷി  (1 hour ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (2 hours ago)

പരാതികൾ വർദ്ധിച്ചു  (2 hours ago)

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്  (2 hours ago)

അടക്കം ചെയ്യാനുള്ള അവസരം നേടൂ  (2 hours ago)

ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക്  (2 hours ago)

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends