Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബര്‍ലിനെകാത്തിരിക്കുന്നു... പിണറായി ബര്‍ലിനെ കാണുമോ? ബര്‍ലിന്‍ കാല് പിടിക്കുമോ? വന്‍ മതില്‍ തകര്‍ന്നുവീഴും

17 JANUARY 2021 08:36 AM IST
മലയാളി വാര്‍ത്ത
 ബർലിൻ കുഞ്ഞനന്തൻ നായരെ അറിയുമല്ലോ? ഇല്ലെങ്കിൽ ജർമ്മനിയിൽ ഒന്നും പോകണ്ട. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും സോഷ്യലിസ്റ്റ് ലോകത്തിൻ്റെയും ഇടനാഴികളിലൂടെ സഞ്ചരിച്ച കുഞ്ഞനന്തൻ നായരെപ്പോലെ മറ്റൊരാൾ ഇന്ത്യയിൽ ഇല്ല - 1962 ജനുവരി മുതൽ 1992 വരെ മൂന്ന് പതിറ്റാണ്ട് ബ്ലിറ്റ്സ് വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായി ജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ് ദേഹം പ്രവർത്തിച്ചു.     ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പർക്കം പുലർത്താനും സോവിയറ്റ് യൂണിയനിലെയും തുടർന്ന് കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിൻ്റെ ജയാ പചയങ്ങൾ നേരിട്ടു കാണാനും സാധിച്ച വ്യക്തി. ബർലിൻമതിലാണ് കുഞ്ഞനന്തൻ നായരെ ജർമനിയിൽ എത്തിച്ചത്.     ബർലിൻ നഗരത്തെ നെടുകെ വിഭജിച്ചു കൊണ്ട് ഇരു ജർമനിയെയും വേർതിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13 ന് അർധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങൾ ചേർന്ന് ഈ കൂറ്റൻ മതിൽ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിൻ്റെ ഭാഗമായി ജീവിച്ച ജനതയെ വൻമതിൽ കൊണ്ട് വേർതിരിച്ചതിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങൾ വൻ പ്രചാരവേല നടത്തി. ഇക്കാര്യത്തിൽ സോഷ്യലിസ്റ്റ് ഭരണകൂടത്തിൻ്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയിൽ നിന്ന് ഒരാളെ ജർമനിയിലേക്ക്   അയക്കണമെന്ന കിഴക്കൻ ജർമൻ സോഷ്യലിസ്റ്റ് ഭരണത്തലവൻ്റെ നിർദേശമനുസരിച്ചാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ജന.സെക്രട്ടറി അജയഘോഷിൻ്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തൻ നായർ ജർമനിയിൽ എത്തുന്നത്.അങ്ങനെയാണ് പി.കെ.കുഞ്ഞനന്തൻ നായർ ബർലിൻ കുഞ്ഞനന്തൻ നായരാവുന്നത്.    
ഇതെന്താണ് ഇപ്പോൾ പറയാൻ കാരണം എന്നല്ലേ? ബർലിൻ ഇപ്പോൾ പറയുന്നു - അദ് ദേഹത്തിന് പിണറായിയെ കാണണം - മാപ്പു പറയണം. കമ്യൂണിസ്റ്റ് പാർട്ടിയിൽ മാപ്പ് പറച്ചിൽ ഇല്ലല്ലോ?പടി അടച്ച് പിണ്ഡം വെയ്ക്കുകയാണല്ലോ പതിവ്. സി പി എം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയ വി.എസ്.അച്ചുതാനന്ദൻ്റെ വലംകയ്യായിരുന്നു കുഞ്ഞനന്തൻ നായർ 'പാർട്ടിയിൽ ഉന്നത സ്ഥാനത്ത് ഒന്നും എത്തിയില്ലെങ്കിലും മുതിർന്ന നേതാക്കളുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന കുഞ്ഞനന്തൻ നായരായിരുന്നു ഉൾപ്പാർട്ടി പോരാട്ടത്തിൽ വിഎസിൻ്റെ പ്രധാന സഹായികളിലൊരാൾ - പിണറായി വിജയൻ തൊഴിലാളി വർഗത്തിൻ്റെ ദത്തുപുത്രനാണെങ്കിൽ വി എസ് തനതു പുത്രനാണെന്ന ബർലിൻ്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു.പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.         സി പി എമ്മിന് അകത്തു നടന്ന ആശയപ്പോരാട്ടങ്ങൾ ചിലപ്പോഴെങ്കിലും വ്യക്തികൾക്കു നേരെയുള്ള കടന്നാക്രമണമായിപ്പോയെന്ന തോന്നൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ബർലിൻ കുഞ്ഞനന്തൻ നായർക്കുണ്ട്. അത് കൊണ്ട് പിണറായി വിജയനെ ബർലിൻ കാത്തിരിക്കുന്നു. ഉൾപ്പാർട്ടി വിമർശനങ്ങൾ അദ് ഹേത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുമെന്നും വേണ്ടിവന്നാൽ കാല് പിടിക്കാനും തയ്യാറെന്ന് ബർലിൻ പറയുന്നു - കാല് പിടിക്കാൻ തയ്യാറാണെങ്കിലും ഒരു കാര്യത്തിൽ ബർലിൻ ഉറച്ചു നിൽക്കുന്നു. _ അന്നത്തെ പോരാട്ടം കൊണ്ട് പാർട്ടിയെ വലതുപക്ഷ വ്യതിയാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിഞ്ഞുവെന്നും ബർലിൻ ഉറച്ചു വിശ്വസിക്കുന്നു.     വി.എസിനെ അനുകൂലിച്ചതിൻ്റെ പേരിൽ സി പി എം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ ' പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇപ്പോൾ വി.എസ്.വിശ്രമ ജീവിതത്തിലേക്കു പോകുമ്പോൾ ബർലിൻ മൗനത്തിലും ആണ്. പ്രത്യയശാസ്ത്ര തർക്കത്തിൻ്റെ ഭാഗമായിട്ടല്ല കാല് പിടിക്കാൻ തയ്യാറാകുന്നത്. വ്യക്തിപരമായി പോയതുകൊണ്ടാണ് കാല് പിടിക്കാൻ തയ്യാറാകുന്നത്. എനിക്ക് വേണ്ടി ഒരു കാര്യവും ഞാൻ അദ് ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. എന്ന് ബർലിൻ പറയുന്നു.     ഇപ്പോൾ കാല് പിടിച്ചു മാപ്പ് ചോദിക്കാൻ നിൽക്കുന്ന ബർലിൻ്റെ മുമ്പിൽ പിണറായി എത്തുമോ? 2016-ൽ മുഖ്യമന്ത്രി ആകുന്നതിന് മുൻപ് അദ്ദഹം നടത്തിയ കേരള യാത്ര കണ്ണൂരിൽ എത്തിയപ്പോഴാണ് പിണറായിയെ ഏറ്റവും ഒടുവിൽ കണ്ടത്.ഇപ്പോൾ അദ് ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹം _      കമ്പിൽ ടി.സി. ഗേറ്റിനടുത്തുള്ള തൻ്റെ നാല് സെൻറ് സ്ഥലം സി പി എമ്മിന് ഓഫിസ് പണിയാൻ ബർലിൻ സൗജന്യമായി നൽകിയിട്ടുള്ളതാണ്. 2015-ൽ '2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസ് നേതാവ് സുധാകരന് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വൻ വിവാദത്തിലും ആയതാണ് - ഇങ്ങനെ പാർട്ടിയിൽ എല്ലാം നേരിട്ടു. സഹിച്ചു.മോഹഭംഗമുണ്ടെങ്കിലും ഞാൻ ഇപ്പോഴും കമ്മ്യൂണിസത്തിൽ അചഞ്ചലമായി വിശ്വസിക്കുന്നു എന്നു പറയുന്ന ബർലിനെ കാണാൻ സഖാവ് പിണറായി എത്തുമോ?അതോ പ്രൊഫ.എം.എൻ.വിജയൻ മാഷിനോട് കാണിച്ച നിഷേധമായ നിലപാട് ആയിരിക്കുമോ?  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends