Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ബര്‍ലിനെകാത്തിരിക്കുന്നു... പിണറായി ബര്‍ലിനെ കാണുമോ? ബര്‍ലിന്‍ കാല് പിടിക്കുമോ? വന്‍ മതില്‍ തകര്‍ന്നുവീഴും

17 JANUARY 2021 08:36 AM IST
മലയാളി വാര്‍ത്ത
 ബർലിൻ കുഞ്ഞനന്തൻ നായരെ അറിയുമല്ലോ? ഇല്ലെങ്കിൽ ജർമ്മനിയിൽ ഒന്നും പോകണ്ട. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും സോഷ്യലിസ്റ്റ് ലോകത്തിൻ്റെയും ഇടനാഴികളിലൂടെ സഞ്ചരിച്ച കുഞ്ഞനന്തൻ നായരെപ്പോലെ മറ്റൊരാൾ ഇന്ത്യയിൽ ഇല്ല - 1962 ജനുവരി മുതൽ 1992 വരെ മൂന്ന് പതിറ്റാണ്ട് ബ്ലിറ്റ്സ് വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായി ജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ് ദേഹം പ്രവർത്തിച്ചു.     ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പർക്കം പുലർത്താനും സോവിയറ്റ് യൂണിയനിലെയും തുടർന്ന് കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിൻ്റെ ജയാ പചയങ്ങൾ നേരിട്ടു കാണാനും സാധിച്ച വ്യക്തി. ബർലിൻമതിലാണ് കുഞ്ഞനന്തൻ നായരെ ജർമനിയിൽ എത്തിച്ചത്.     ബർലിൻ നഗരത്തെ നെടുകെ വിഭജിച്ചു കൊണ്ട് ഇരു ജർമനിയെയും വേർതിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13 ന് അർധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങൾ ചേർന്ന് ഈ കൂറ്റൻ മതിൽ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിൻ്റെ ഭാഗമായി ജീവിച്ച ജനതയെ വൻമതിൽ കൊണ്ട് വേർതിരിച്ചതിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങൾ വൻ പ്രചാരവേല നടത്തി. ഇക്കാര്യത്തിൽ സോഷ്യലിസ്റ്റ് ഭരണകൂടത്തിൻ്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയിൽ നിന്ന് ഒരാളെ ജർമനിയിലേക്ക്   അയക്കണമെന്ന കിഴക്കൻ ജർമൻ സോഷ്യലിസ്റ്റ് ഭരണത്തലവൻ്റെ നിർദേശമനുസരിച്ചാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ജന.സെക്രട്ടറി അജയഘോഷിൻ്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തൻ നായർ ജർമനിയിൽ എത്തുന്നത്.അങ്ങനെയാണ് പി.കെ.കുഞ്ഞനന്തൻ നായർ ബർലിൻ കുഞ്ഞനന്തൻ നായരാവുന്നത്.    
ഇതെന്താണ് ഇപ്പോൾ പറയാൻ കാരണം എന്നല്ലേ? ബർലിൻ ഇപ്പോൾ പറയുന്നു - അദ് ദേഹത്തിന് പിണറായിയെ കാണണം - മാപ്പു പറയണം. കമ്യൂണിസ്റ്റ് പാർട്ടിയിൽ മാപ്പ് പറച്ചിൽ ഇല്ലല്ലോ?പടി അടച്ച് പിണ്ഡം വെയ്ക്കുകയാണല്ലോ പതിവ്. സി പി എം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയ വി.എസ്.അച്ചുതാനന്ദൻ്റെ വലംകയ്യായിരുന്നു കുഞ്ഞനന്തൻ നായർ 'പാർട്ടിയിൽ ഉന്നത സ്ഥാനത്ത് ഒന്നും എത്തിയില്ലെങ്കിലും മുതിർന്ന നേതാക്കളുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന കുഞ്ഞനന്തൻ നായരായിരുന്നു ഉൾപ്പാർട്ടി പോരാട്ടത്തിൽ വിഎസിൻ്റെ പ്രധാന സഹായികളിലൊരാൾ - പിണറായി വിജയൻ തൊഴിലാളി വർഗത്തിൻ്റെ ദത്തുപുത്രനാണെങ്കിൽ വി എസ് തനതു പുത്രനാണെന്ന ബർലിൻ്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു.പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.         സി പി എമ്മിന് അകത്തു നടന്ന ആശയപ്പോരാട്ടങ്ങൾ ചിലപ്പോഴെങ്കിലും വ്യക്തികൾക്കു നേരെയുള്ള കടന്നാക്രമണമായിപ്പോയെന്ന തോന്നൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ബർലിൻ കുഞ്ഞനന്തൻ നായർക്കുണ്ട്. അത് കൊണ്ട് പിണറായി വിജയനെ ബർലിൻ കാത്തിരിക്കുന്നു. ഉൾപ്പാർട്ടി വിമർശനങ്ങൾ അദ് ഹേത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുമെന്നും വേണ്ടിവന്നാൽ കാല് പിടിക്കാനും തയ്യാറെന്ന് ബർലിൻ പറയുന്നു - കാല് പിടിക്കാൻ തയ്യാറാണെങ്കിലും ഒരു കാര്യത്തിൽ ബർലിൻ ഉറച്ചു നിൽക്കുന്നു. _ അന്നത്തെ പോരാട്ടം കൊണ്ട് പാർട്ടിയെ വലതുപക്ഷ വ്യതിയാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിഞ്ഞുവെന്നും ബർലിൻ ഉറച്ചു വിശ്വസിക്കുന്നു.     വി.എസിനെ അനുകൂലിച്ചതിൻ്റെ പേരിൽ സി പി എം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ ' പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇപ്പോൾ വി.എസ്.വിശ്രമ ജീവിതത്തിലേക്കു പോകുമ്പോൾ ബർലിൻ മൗനത്തിലും ആണ്. പ്രത്യയശാസ്ത്ര തർക്കത്തിൻ്റെ ഭാഗമായിട്ടല്ല കാല് പിടിക്കാൻ തയ്യാറാകുന്നത്. വ്യക്തിപരമായി പോയതുകൊണ്ടാണ് കാല് പിടിക്കാൻ തയ്യാറാകുന്നത്. എനിക്ക് വേണ്ടി ഒരു കാര്യവും ഞാൻ അദ് ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. എന്ന് ബർലിൻ പറയുന്നു.     ഇപ്പോൾ കാല് പിടിച്ചു മാപ്പ് ചോദിക്കാൻ നിൽക്കുന്ന ബർലിൻ്റെ മുമ്പിൽ പിണറായി എത്തുമോ? 2016-ൽ മുഖ്യമന്ത്രി ആകുന്നതിന് മുൻപ് അദ്ദഹം നടത്തിയ കേരള യാത്ര കണ്ണൂരിൽ എത്തിയപ്പോഴാണ് പിണറായിയെ ഏറ്റവും ഒടുവിൽ കണ്ടത്.ഇപ്പോൾ അദ് ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹം _      കമ്പിൽ ടി.സി. ഗേറ്റിനടുത്തുള്ള തൻ്റെ നാല് സെൻറ് സ്ഥലം സി പി എമ്മിന് ഓഫിസ് പണിയാൻ ബർലിൻ സൗജന്യമായി നൽകിയിട്ടുള്ളതാണ്. 2015-ൽ '2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസ് നേതാവ് സുധാകരന് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വൻ വിവാദത്തിലും ആയതാണ് - ഇങ്ങനെ പാർട്ടിയിൽ എല്ലാം നേരിട്ടു. സഹിച്ചു.മോഹഭംഗമുണ്ടെങ്കിലും ഞാൻ ഇപ്പോഴും കമ്മ്യൂണിസത്തിൽ അചഞ്ചലമായി വിശ്വസിക്കുന്നു എന്നു പറയുന്ന ബർലിനെ കാണാൻ സഖാവ് പിണറായി എത്തുമോ?അതോ പ്രൊഫ.എം.എൻ.വിജയൻ മാഷിനോട് കാണിച്ച നിഷേധമായ നിലപാട് ആയിരിക്കുമോ?  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (2 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends