Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

വമ്പൻ ഒരുക്കങ്ങളുമായി കോൺഗ്രസ്സ് ..... നിഷ പുരുഷോത്തമനെ രംഗത്തിറക്കാൻ കോൺഗ്രസ് വി ഐ പികൾ വേറെയും

22 JANUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മനോരമ ചാനല്‍ അവതാരക നിഷാ പുരുഷോത്തമനെ നിയമസഭയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ ആലോചിക്കുന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ യുഡി എഫ് സ്ഥാനാര്‍ത്ഥിയാക്കും. ഇവരെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.നിഷ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സൈബര്‍ സഖാക്കളുടെ രുക്ഷമായ ആക്രമണത്തിന് നിഷ ഇരയായിട്ടുണ്ട്.

മധ്യതിരുവിതാംകൂറുകാരിയായ നിഷാ പുരുഷോത്തമനെ ഇടുക്കി ജില്ലയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.സിപിഎം വീണാ ജോര്‍ജിനെ രംഗത്തിറക്കിയതു പോലെയാണ് നിഷയെ കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്യിപ്പിക്കുന്നത്. യു ഡി എഫിന്റെ കൈയിലുണ്ടായിരുന്ന ഇടുക്കി സീറ്റില്‍ നിഷയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ റോഷി അഗസ്റ്റിന് എതിരെ നിഷയെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയില്ല.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് വേണു രാജാമണിക്ക് ഇനി സാധ്യതയില്ല. അദ്ദേഹം യു ഡി എഫുകാരനല്ലെങ്കിലും യു ഡി എഫ് അനുഭാവിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസനെയും രംഗത്തിറക്കും.നടന്‍ ജഗദീഷിനും സാധ്യതയുണ്ട്. നേമത്താണ് ജഗദിഷിന് സാധ്യത.



യു.ഡി.എഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. കോണ്‍ഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികള്‍ മുന്നണി വിട്ടതാണ് അധിക സീറ്റുകള്‍ ലഭിക്കാന്‍ കാരണം. മുസ്ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആര്‍.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും.


കഴിഞ്ഞ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് 15-ഉം എല്‍.ജെ.ഡി. ഏഴും സീറ്റുകളില്‍ മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തില്‍നിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകള്‍കൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ജോസഫ് ഗ്രൂപ്പിന് 10 സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്.ജോസിന് ഇടതുമുന്നണി നല്‍കുന്ന സീറ്റുകള്‍ ജോസഫിനും നല്‍കും.

ജോസഫിന് തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കില്‍ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോണ്‍ഗ്രസിന് താത്പര്യമുണ്ട്. സീറ്റ് ലഭിച്ചാല്‍ ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടിയായിട്ടാകും വെച്ചുമാറുക.

കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയില്‍ ആര്‍.എസ്.പി. മത്സരിക്കാനും നിര്‍ദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞപ്രാവശ്യം ലീഗ് മത്സരിച്ച പുനലൂരില്‍ കോണ്‍ഗ്രസ് മത്സരിക്കും.

യു ഡി എഫ് നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണ്.ഇത്രയും കാലം ഇടതുമുന്നണി പയറ്റിയ തന്ത്രങ്ങള്‍ കോപ്പിയടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് അത്തരം കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ്. ഏതു വിധേനയും ഇടതുമുന്നണിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. വി പി ഐ കളെ രംഗത്ത് ഇറക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്ക് തുല്യ പ്രാധാന്യം നല്‍കും. സമുദായിക സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സീറ്റ് നല്‍കാനും ആലോചനയുണ്ട്. എല്ലാ വരെയും ഒപ്പം നിര്‍ത്തി കളം പിടിക്കുകയാണ് ലക്ഷ്യം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (3 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (6 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends