Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വമ്പൻ ഒരുക്കങ്ങളുമായി കോൺഗ്രസ്സ് ..... നിഷ പുരുഷോത്തമനെ രംഗത്തിറക്കാൻ കോൺഗ്രസ് വി ഐ പികൾ വേറെയും

22 JANUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മനോരമ ചാനല്‍ അവതാരക നിഷാ പുരുഷോത്തമനെ നിയമസഭയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ ആലോചിക്കുന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ യുഡി എഫ് സ്ഥാനാര്‍ത്ഥിയാക്കും. ഇവരെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.നിഷ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സൈബര്‍ സഖാക്കളുടെ രുക്ഷമായ ആക്രമണത്തിന് നിഷ ഇരയായിട്ടുണ്ട്.

മധ്യതിരുവിതാംകൂറുകാരിയായ നിഷാ പുരുഷോത്തമനെ ഇടുക്കി ജില്ലയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.സിപിഎം വീണാ ജോര്‍ജിനെ രംഗത്തിറക്കിയതു പോലെയാണ് നിഷയെ കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്യിപ്പിക്കുന്നത്. യു ഡി എഫിന്റെ കൈയിലുണ്ടായിരുന്ന ഇടുക്കി സീറ്റില്‍ നിഷയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ റോഷി അഗസ്റ്റിന് എതിരെ നിഷയെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയില്ല.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് വേണു രാജാമണിക്ക് ഇനി സാധ്യതയില്ല. അദ്ദേഹം യു ഡി എഫുകാരനല്ലെങ്കിലും യു ഡി എഫ് അനുഭാവിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസനെയും രംഗത്തിറക്കും.നടന്‍ ജഗദീഷിനും സാധ്യതയുണ്ട്. നേമത്താണ് ജഗദിഷിന് സാധ്യത.



യു.ഡി.എഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. കോണ്‍ഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികള്‍ മുന്നണി വിട്ടതാണ് അധിക സീറ്റുകള്‍ ലഭിക്കാന്‍ കാരണം. മുസ്ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആര്‍.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും.


കഴിഞ്ഞ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് 15-ഉം എല്‍.ജെ.ഡി. ഏഴും സീറ്റുകളില്‍ മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തില്‍നിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകള്‍കൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ജോസഫ് ഗ്രൂപ്പിന് 10 സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്.ജോസിന് ഇടതുമുന്നണി നല്‍കുന്ന സീറ്റുകള്‍ ജോസഫിനും നല്‍കും.

ജോസഫിന് തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കില്‍ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോണ്‍ഗ്രസിന് താത്പര്യമുണ്ട്. സീറ്റ് ലഭിച്ചാല്‍ ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടിയായിട്ടാകും വെച്ചുമാറുക.

കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയില്‍ ആര്‍.എസ്.പി. മത്സരിക്കാനും നിര്‍ദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞപ്രാവശ്യം ലീഗ് മത്സരിച്ച പുനലൂരില്‍ കോണ്‍ഗ്രസ് മത്സരിക്കും.

യു ഡി എഫ് നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണ്.ഇത്രയും കാലം ഇടതുമുന്നണി പയറ്റിയ തന്ത്രങ്ങള്‍ കോപ്പിയടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് അത്തരം കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ്. ഏതു വിധേനയും ഇടതുമുന്നണിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. വി പി ഐ കളെ രംഗത്ത് ഇറക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്ക് തുല്യ പ്രാധാന്യം നല്‍കും. സമുദായിക സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സീറ്റ് നല്‍കാനും ആലോചനയുണ്ട്. എല്ലാ വരെയും ഒപ്പം നിര്‍ത്തി കളം പിടിക്കുകയാണ് ലക്ഷ്യം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (1 hour ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (1 hour ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (1 hour ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (1 hour ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (2 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (2 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (2 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (3 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends