Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

വമ്പൻ ഒരുക്കങ്ങളുമായി കോൺഗ്രസ്സ് ..... നിഷ പുരുഷോത്തമനെ രംഗത്തിറക്കാൻ കോൺഗ്രസ് വി ഐ പികൾ വേറെയും

22 JANUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മനോരമ ചാനല്‍ അവതാരക നിഷാ പുരുഷോത്തമനെ നിയമസഭയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ ആലോചിക്കുന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ യുഡി എഫ് സ്ഥാനാര്‍ത്ഥിയാക്കും. ഇവരെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.നിഷ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സൈബര്‍ സഖാക്കളുടെ രുക്ഷമായ ആക്രമണത്തിന് നിഷ ഇരയായിട്ടുണ്ട്.

മധ്യതിരുവിതാംകൂറുകാരിയായ നിഷാ പുരുഷോത്തമനെ ഇടുക്കി ജില്ലയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.സിപിഎം വീണാ ജോര്‍ജിനെ രംഗത്തിറക്കിയതു പോലെയാണ് നിഷയെ കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്യിപ്പിക്കുന്നത്. യു ഡി എഫിന്റെ കൈയിലുണ്ടായിരുന്ന ഇടുക്കി സീറ്റില്‍ നിഷയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ റോഷി അഗസ്റ്റിന് എതിരെ നിഷയെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയില്ല.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് വേണു രാജാമണിക്ക് ഇനി സാധ്യതയില്ല. അദ്ദേഹം യു ഡി എഫുകാരനല്ലെങ്കിലും യു ഡി എഫ് അനുഭാവിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസനെയും രംഗത്തിറക്കും.നടന്‍ ജഗദീഷിനും സാധ്യതയുണ്ട്. നേമത്താണ് ജഗദിഷിന് സാധ്യത.



യു.ഡി.എഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. കോണ്‍ഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികള്‍ മുന്നണി വിട്ടതാണ് അധിക സീറ്റുകള്‍ ലഭിക്കാന്‍ കാരണം. മുസ്ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആര്‍.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും.


കഴിഞ്ഞ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് 15-ഉം എല്‍.ജെ.ഡി. ഏഴും സീറ്റുകളില്‍ മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തില്‍നിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകള്‍കൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ജോസഫ് ഗ്രൂപ്പിന് 10 സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്.ജോസിന് ഇടതുമുന്നണി നല്‍കുന്ന സീറ്റുകള്‍ ജോസഫിനും നല്‍കും.

ജോസഫിന് തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കില്‍ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോണ്‍ഗ്രസിന് താത്പര്യമുണ്ട്. സീറ്റ് ലഭിച്ചാല്‍ ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടിയായിട്ടാകും വെച്ചുമാറുക.

കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയില്‍ ആര്‍.എസ്.പി. മത്സരിക്കാനും നിര്‍ദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞപ്രാവശ്യം ലീഗ് മത്സരിച്ച പുനലൂരില്‍ കോണ്‍ഗ്രസ് മത്സരിക്കും.

യു ഡി എഫ് നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണ്.ഇത്രയും കാലം ഇടതുമുന്നണി പയറ്റിയ തന്ത്രങ്ങള്‍ കോപ്പിയടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് അത്തരം കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ്. ഏതു വിധേനയും ഇടതുമുന്നണിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. വി പി ഐ കളെ രംഗത്ത് ഇറക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്ക് തുല്യ പ്രാധാന്യം നല്‍കും. സമുദായിക സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സീറ്റ് നല്‍കാനും ആലോചനയുണ്ട്. എല്ലാ വരെയും ഒപ്പം നിര്‍ത്തി കളം പിടിക്കുകയാണ് ലക്ഷ്യം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്  (7 minutes ago)

സിനിമാസമരം പിൻവലിച്ച്‌ സംഘടനകൾ  (38 minutes ago)

ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം...  (51 minutes ago)

കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവം...  (1 hour ago)

കാസർകോട് സ്വദേശിയായ യുവാവിനും കർണാടക സ്വദേശിയ്ക്കും ദാരുണാന്ത്യം  (1 hour ago)

ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച....    (1 hour ago)

മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യു  (2 hours ago)

മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....  (2 hours ago)

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (10 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (10 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (10 hours ago)

Malayali Vartha Recommends