മൂന്ന് കിലോമീറ്റര്‍ മുന്നേ പ്രദീപിനൊപ്പം ഉണ്ടായിരുന്ന ആ സ്കൂട്ടർ ; അപകടം നടന്നപ്പോൾ സംഭവിച്ചത് മറ്റൊന്ന്; അമ്മയുടെയും മകളുടെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ സംഭവത്തോട് അനുബന്ധിച്ച് പോലീസ് തിരഞ്ഞ സ്കൂട്ടറിനെയും ഉടമയെയും ഒടുവിൽ പോലീസ് കണ്ടെത്തി. അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞതോടെ ചില് ദുരൂഹതകൾ മാറിയിരിക്കുകയാണ് . അപകടം നടന്ന സമയത്ത് ഈ സ്കൂട്ടർ ഉണ്ടായിരുന്നു.എന്നാൽ അപകടം നടന്ന് ഒരുമാസമായിട്ടും കണ്ടെത്താനാകാതെ പൊലീസ് പരസ്യം നല്‍കി .ഇവരെ കണ്ടെത്തണം എന്നത് പോലീസിന്റെ ആവശ്യമായിരുന്നു .കാരണം അപകട സമയത്ത് പ്രദീപിന്റെ സ്കൂട്ടറിന്റെ തൊട്ടടുത്തുണ്ടായിരുന്ന ഈ സ്കൂട്ടര്‍ ദുരൂഹതയുണര്‍ത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ മൂന്ന് കിലോമീറ്റര്‍ മുന്‍പ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന ഈ സ്കൂട്ടര്‍ അദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ മുന്‍പിലുണ്ടായിരുന്നതായി കണ്ടെത്തി. വാഹനനമ്ബര്‍ വ്യക്തമാകാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല. അങ്ങനെയായിരുന്നു പോലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത് .
ഇപ്പോൾ ഒരു മാസത്തിനു ശേഷം നെയ്യാറ്റിന്‍കര സ്വദേശിയായ അമ്മയും മകളും പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയില്‍ തട്ടി പ്രദീപിന്റെ സ്കൂട്ടര്‍ മറിയുന്നത് കണ്ടതായി ദൃക്സാക്ഷികളായ ഇരുവരും മൊഴി നല്‍കി.പൊലീസ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയതോടെ സ്കൂട്ടര്‍ യാത്രക്കാര്‍ രംഗത്തെത്തി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഇരുമ്ബില്‍ താമസിക്കുന്ന അമ്മയും മകളുമാണ് അത്. തിരുവനന്തപുരത്തെത്തിയ ശേഷം അവര്‍ തിരികെ വീട്ടിലേക്ക് പോവുകയാരിന്നു. പ്രദീപിന്റെ വാഹനം അപകടത്തില്‍പെടുന്നത് കണ്ടതായി പിന്‍സീറ്റിലിരുന്ന മകള്‍ മൊഴി നല്‍കി.ലോറിയുടെ സൈഡില്‍ തട്ടിയാണ് മറിഞ്ഞതെന്നും പറഞ്ഞു. പക്ഷെ പേടികാരണം ആദ്യം നിര്‍ത്താതെ പോയെന്നും മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം നിര്‍ത്തി നോക്കിയപ്പോഴേക്കും ആളുകൂടിയിരുന്നെന്നുമാണ് മൊഴി.മൊഴിയുടെ വിശ്വാസ്യത ഫോര്‍ട് എ.സി. പ്രതാപന്‍ നായരുടെ നേതൃത്വത്തിലെ സംഘം വിലയിരുത്തി വരികയാണ്. ഈ സ്കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റൊരു സ്കൂട്ടര്‍ കൂടി കണ്ടെത്താനുണ്ട്.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ച് ലോറിയിടിച്ചാണ് പ്രദീപിന്റെ മരണം . അപകടം ആസൂത്രിതമെന്ന് വീട്ടുകാരും കൂട്ടുകാരും ആരോപിക്കുമ്ബോഴും സ്വാഭാവികമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടിപ്പർ ലോറി ഡ്രൈവർ വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം കാവടി തലയ്ക്കൽ, ശാന്തിനികേതനിൽ ജോയ് ഫ്രാൻസിസിനെപോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . ഇൗഞ്ചക്കൽ ഭാഗത്തു നിന്ന് അപകടത്തിൽപ്പെട്ട ടിപ്പറുമായി അഭിഭാഷകനെ കാണാൻ പോകുമ്പോഴായിരുന്നു ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ടിപ്പർ കസ്റ്റഡിയിലെടുത്തിരുന്നു . അപകടം നടന്ന കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വട്ടിയൂർക്കാവ് മൂന്നാംമൂട് നിന്ന് വീടുപണിക്കുള്ള എം-സാന്റുമായി വെള്ളായണി സർവോദയം ഭാഗത്തേക്ക് പോകവെയാണ് ടിപ്പർ പ്രദീപ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടത്. കെ.എൽ.01സി.കെ.6949 കരിയ്ക്കകത്തമ്മ എന്ന ലോറി മോഹനന്റെ മകൾ സന്ധ്യയുടെ പേരിലാണ്. അപകടം നടന്ന കാരയ്ക്കാമണ്ഡപത്ത് ഫോറൻസിംഗ് സംഘമെത്തി തെളിവ് ശേഖരിച്ചു. തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് പ്രദീപ് വീട്ടിലേക്ക് മടങ്ങവെ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്നലിന് സമീപത്തുവച്ച് ആയിരുന്നു അപകടം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുകളും രംഗത്ത് വന്നതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha