കള്ളി മുഴുവൻ വെളിച്ചത്തായി... സരിതയെ പൂട്ടിട്ട് കൂട്ട്പ്രതി... സരിതയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ നിർണായക തെളിവുകൾ ലഭിച്ചു...

സരിത എസ്. നായർ വ്യാജ രേഖകൾ ഉപയോഗിച്ചു പിൻവാതിൽ നിയമനം നടത്തിയെന്ന കേസിൽ സരിതയ്ക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയർത്തി കൂട്ടുപ്രതി. തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിതയാണെന്ന് ജാമ്യാപേക്ഷയില്‍ കൂട്ടുപ്രതി വ്യക്തമാക്കി.
പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും ഒന്നാം പ്രതി രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പരാമർശിക്കുന്നു. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ തെളിവായി ചെക്കും ഹാജരാക്കിയിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിൻകര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു സ്ഥലം മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം ദ്രുതഗതിയിലാക്കാനും നിർദേശിച്ചു.
ബെവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 പേരിൽ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ പരാതി. സരിതയുടെ അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റെ തെളിവുകളും ശബ്ദരേഖയും പരാതിക്കാരൻ അന്വേഷണ ഉദ്യോദസ്ഥർക്ക് കൈമാറിയിരുന്നു.
ആരോഗ്യ കേരളം പദ്ധതിയിൽ 4 പേരെ പിൻവാതിൽ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതിക്കാർ സമർപ്പിച്ചിരുന്നു. എന്നാലിപ്പോൾ അന്വേഷണമോ അറസ്റ്റോ ഉടൻ വേണ്ടെന്ന താക്കീതാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥർ നൽകിയത്.
"https://www.facebook.com/Malayalivartha

























