റാങ്ക് ഹോൾഡേഴ്സിന്റെ ലിസ്റ്റ് കാലാവധി നീട്ടി നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു സമരം... സെക്രട്ടേറിയേറ്റിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തി... സമരത്തിൽ പൊലീസും സമര പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി... പൊലീസ് ലാത്തി വീശി....

സംസ്ഥാന സർക്കാർ പി.എസ്.സി ഉദ്യോഗാർത്ഥികളുടെയും റാങ്ക് ഹോൾഡേഴ്സിന്റെയും ജീവിതം വഴിമുട്ടിക്കുന്ന എന്നാരോപിച്ച് ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം സംഘടിപ്പിച്ചു. സമരം അക്രമാസക്തമായതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഉദ്യോഗർത്തികളുടെ റാങ്ക് ലിസ്റ്റ് കലാവധി അവസാനിപ്പിക്കാതെ നീട്ടി നൽകണം, റാങ്ക് ലിസ്റ്റിൽ ഉള്ള മുഴുവൻ ഉദ്യോഗാർഥികളെയും അടിയന്തിരമായി നിയമിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.
എത്രയൊക്കെ അടിച്ചമർത്താൻ ശ്രെമിച്ചാലും ഇനി മുതൽ വളരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സർക്കാരിന്റെ ജനദ്രോഹം നയങ്ങൾ അവസാനിപ്പിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത് പറഞ്ഞു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി, കെ.എസ്.യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, നബീൽ കല്ലമ്പലം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദാലി എന്നിവർ പങ്കെടുത്തു.
കന്റോൺമെന്റ് ഗേറ്റിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ ധർണ നടത്തി. ഇവിടെയെത്തിയ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രെമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് പ്രവർത്തകർക്ക് നേരെ പൊലീസ് നാലു തവണ ജല പീരങ്കി പ്രയോഗിക്കുകയും ചെറിയ തോതിൽ ലാത്തി വീശുകയും ചെയ്തു. സമരക്കാരെ പ്രതിരോധിക്കുന്നതിനിടയിൽ പ്രതിഷേധക്കാർ അക്രമസക്തമായപ്പോൾ പോലീസ് കണ്ണീർ വാതകം വലിച്ചെറിഞ്ഞു. ഇതോടെ പ്രവർത്തകർ ചിതറിയോടിയെങ്കിലും വീണ്ടും സംഘടിച്ചെത്തി സമരം തുടർന്നു. ഇതിനിടെ സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രെമിച്ച കെ.എസ്.യു വനിതാ പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർക്കു പിന്നാലെ മതിൽ ചാടാൻ ശ്രെമിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് പ്രതിരോധിച്ചു. ശേഷം ബാക്കിയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു രണ്ട് ബസ്സുകളിലായി അറസ്റ്റ് ചെയ്തു കൊണ്ടു പോയി. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























