Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

കോടിയേരിയെ കുറിച്ച് എന്താ കരുതിയേ ? ബിനീഷ് കോടിയേരിയെ പുഷ്പം പോലെ ഇറക്കും മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും സഹായിച്ചത് അവരോ?

24 FEBRUARY 2021 04:50 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണനെയും സിപി എമ്മിനെയും കുറിച്ച് നിങ്ങൾ എന്താണ് കരുതിയത്? അവർക്ക് കേരളത്തിൽ മാത്രമാണ് സ്വാധീനമെന്നോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ ബിനീഷ് കോടിയേരിയെ പുഷ്പം പോലെ ജയിലിൽ നിന്ന് ഇറക്കി കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കേരള സി പി എമ്മും കോടിയേരിയുടെ കുടുംബവും.

 117 ദിവസമായി ജയിലിൽ കഴിയുന്ന ബിനീഷിനെ ഒടുവിൽ സഹായിച്ചത് ബി ജെ പിയും കേന്ദ്ര സർക്കാരും തന്നെയാണെന്നാണ് സൂചന. അതായത് ശിവശങ്കറിന് ജാമ്യം കിട്ടിയ അതേ മോഡൽ ഓപ്പറേഷൻ. രാഹുൽ ഗാന്ധി പറഞ്ഞതാണ് സത്യം.

  ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികൾ രണ്ടുതട്ടിലായിരിക്കുകയാണ്. ഒരാൾ ബിനീഷ് പ്രതിയെന്നും മറ്റേയാൾ പ്രതിയല്ലെന്നും പറയുന്നു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് ബെംഗളുരു ഹൈക്കോടതിയിൽ നിന്നും ബിനീഷിന് ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷ ബിനീഷിന്റെ അഭിഭാഷകർക്ക് ലഭിച്ചിരിക്കുന്നത്

ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേർക്കാതെയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.

മയക്കുമരുന്ന് കേസിൽ എൻ സി ബിയുടെ കണ്ടെത്തലാണ് കോടതി ഗൗരവം പൂർവം എടുക്കുന്നത്. ഇ.ഡി. ഉന്നയിക്കുന്ന സാമ്പത്തികവശങ്ങൾ കണക്കിലെടുക്കുമെങ്കിലും അത് പൂർണമായി കോടതി വിശ്വസിക്കില്ല. സാമ്പത്തിക കാര്യങ്ങൾ തെളിയിക്കാനും പ്രയാസമാണ്.

 

 

 "

കഴിഞ്ഞ ആഗസ്റ്റില്‍ എന്‍സിബി രജിസ്റ്റർ ചെയ്ത ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദാണ് ബിനീഷിനെതിരെ മൊഴി നൽകിയത്. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്നായിരുന്നു മൊഴി.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എന്‍സിബി കണ്ടെത്തി. തുടർന്ന് ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

 

ബിനീഷിൽ നിന്ന് എന്താണ് കണ്ടെത്തിയത് എന്നതിനെ കുറിച്ച് എൻ സി ബി നിശബ്ദത പാലിക്കുന്നു. ഒന്നും കണ്ടെത്താത്തതു കൊണ്ടാണ് അക്കാര്യങ്ങളെ കുറിച്ച് എൻ സി ബി നിശബ്ദത പാലിക്കുന്നതെന്നാണ് ബിനീഷിന്റെ അഭിഭാഷകർ പറയുന്നത്. അത് ഒരു പരിധി വരെ സത്യമാണ്.

 

 

അതേസമയം നേരത്തെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയില്‍ സമർപ്പിച്ച വിവിധ റിപ്പോർട്ടുകളിലും അനൂപിനെ മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചു എന്നാണ് കണ്ടെത്തല്‍.

ഇതോടെ ഒരേ കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ടുതട്ടിലാവുകയാണ് രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികൾ. രണ്ട് കുറ്റപത്രങ്ങളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഒരേ കോടതിയിൽ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് ഒരു കൺകെട്ട് വിദ്യയാണ്. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ കിട്ടുമ്പോൾ കോടതി പ്രതിക്ക് അനുകൂലമായി വിധിക്കും. മാത്രവുമല്ല ബിനീഷിന്റെ രാഷ്ട്രീയം എൻ സി ബി കോടതിയിൽ ചൂണ്ടി കാണിക്കുകയും ചെയ്യും.

ബിനീഷിന്റെ ബി ജെ പി ലക്ഷ്യമിടുന്നത് കേരള സി പി എമ്മിനെയാണെന്ന ആരോപണവും ഒരു പരിധി വരെ തള്ളികളയാനാവില്ല.

ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്‍റെ അഭിഭാഷകർ. കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ ഈ വൈരുദ്ധ്യം കോടതിയില്‍ പ്രധാന്യത്തോടെ ഉന്നയിക്കാനാണ് തീരുമാനം.

എന്നാല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിർണായക കണ്ടെത്തലുകൾക്ക് ഇനിയും സാധ്യതയുണ്ടെന്നുമാണ് രണ്ട് അന്വേഷണ ഏജന്‍സികളിലെയും ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത്. ഏതായാലും അന്വേഷണത്തിലെ പ്രധാനഘട്ടം പൂർത്തിയാകുമ്പോൾ രണ്ട് ഏജന്‍സികളും ബിനീഷിന്‍റെ കേസിലെ പങ്കിനെ ചൊല്ലി രണ്ട് തട്ടിലാണ്.

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (34 minutes ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (41 minutes ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (49 minutes ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (1 hour ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (1 hour ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (3 hours ago)

മഞ്ചേശ്വരത്ത് പിതാവ് 16കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

അഹമ്മദാബാദ് വിമാനദുരന്തത്തിന് സമാന തകരാര്‍; ലണ്ടന്‍- ബംഗളൂരു വിമാനം സര്‍വീസ് റദ്ദാക്കി  (3 hours ago)

ഓട്ടോയില്‍ നിന്നിറങ്ങി റോഡിലേക്ക് ഓടി മൂന്നുവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റെയില്‍വേ മന്ത്രി  (4 hours ago)

1500 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാം: സോളര്‍ കേസിലൂടെ വിവാദത്തിലായ ബിജു രാധാകൃഷ്ണനെതിരെ പണം തട്ടിപ്പ് കേസ്  (4 hours ago)

എം.എ. നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി  (7 hours ago)

കൊച്ചി ബിനാലയിലെ ജനപങ്കാളിത്തം അതിശയിപ്പിക്കുന്നത്: കേന്ദ്ര ടൂറിസം ഡയറക്ടർ ജനറൽ സുമൻ ബില്ല  (7 hours ago)

Malayali Vartha Recommends