Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ പുതിയ അടവ് പയറ്റാൻ ഒരുങ്ങി അന്വേഷണ ഏജൻസികൾ; ഗണ്മാന്റെ മൊഴി നിർണ്ണായകം; അന്വേഷണം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന വ്യക്തിയിലേക്ക്

27 FEBRUARY 2021 12:04 PM IST
മലയാളി വാര്‍ത്ത

യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുടെ പങ്കാളിത്തം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി കഴിഞ്ഞു . ജമാൽ ഹുസൈന്റെ നീക്കങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷ് അന്വേഷണ സംഘങ്ങൾക്കു വിവരങ്ങൾ കൈമാറിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കി പലപ്പോഴും ജമാൽ ഹുസൈൻ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയാണ് വിദേശത്തേക്കു സഞ്ചരിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനു ശേഷം ജമാൽ ഹുസൈനും കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും ദുബായിലേക്കു മടങ്ങിപ്പോയതും കൊച്ചി വഴിയാണ് എന്ന കാര്യം കണ്ടെത്തി . പല തവണ ജമാലിനെ കൊച്ചിയിലേക്ക് അനുഗമിച്ചിട്ടുണ്ടെന്നും ജയഘോഷ് മൊഴി നൽകുകയുണ്ടായി . നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പുറത്തുവന്ന ഉടനെ ജയഘോഷ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കള്ളക്കടത്തു സ്വർണം ഏറ്റുവാങ്ങാൻ കേസിലെ മുഖ്യപ്രതി പി.എസ്.സരിത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും ഒപ്പമുണ്ടായിരുന്നതായും ജയഘോഷ് മൊഴി നൽകി. ഇതേ തുടർന്നു ജയഘോഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

മാത്രമല്ല കോൺസുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാർ, ഗൺമാൻ ജയഘോഷ്, സ്വർണക്കടത്ത് കേസ് പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവർ നൽകിയ മൊഴികളും ജമാൽ ഹുസൈനെതിരാണ്. കുറ്റകൃത്യത്തിൽ ജമാലിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ തെളിവെടുപ്പിനായി ന്യൂഡൽഹിയിലെ സ്ഥാനപതി കാര്യാലയം വഴി യുഎഇ ഭരണകൂടത്തിന് ഇന്ത്യ അഭ്യർഥന കൈമാറും. എത്രയും വേഗം ജമാൽ ഹുസൈന്റെ മൊഴി രേഖപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എൻഐഎ ഇപ്പോൾ ശ്രമിക്കുന്നത്.

 

നയതന്ത്ര സ്വർണക്കടത്തും ജമാൽ ഹുസൈനും ഇതിലെ പ്രധാന പങ്കാളികളാണ്.ലോകത്തുതന്നെ ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ കോൺസുലേറ്റ് വിലാസത്തിലെത്തിയ നയതന്ത്ര ബാഗേജിൽനിന്നു കസ്റ്റംസ് കള്ളക്കടത്തു സ്വർണം പിടികൂടിയ കേസ് റജിസ്റ്റർ ചെയ്യുന്നത്. അതുക്കൊണ്ട് തന്നെ 2020 ജൂലൈ 5 ആഗോള കള്ളക്കടത്ത് ചരിത്രത്തിലെ ‘ഗോൾഡൻ ലെറ്റേഴ്സ് ഡേ’യാണ്. അന്നാണു ബാഗേജ് തുറന്ന് 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം കസ്റ്റംസ് പുറത്തെടുത്തത്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർ ദ് അഫയേഴ്സ് റഷീദ് ഖമീസ് അൽ ഷിമ്‌ലിയുടെ വിലാസത്തിലാണു ജൂൺ 30 ന് 79 കിലോഗ്രാം തൂക്കമുള്ള ഭക്ഷണസാധനങ്ങളും ഷൂസും യന്ത്രസാമഗ്രികളും അടുങ്ങുന്ന ബാഗേജ് എത്തിയത്. പതിവായി യുഎഇ കോൺസുലേറ്റിനു വേണ്ടി ഇത്തരം ബാഗേജുകൾ ഏറ്റുവാങ്ങാനെത്താറുള്ള അവരുടെ മുൻ പിആർഒ പി.എസ്.സരിത്ത് അന്നുമെത്തി. വിയന്ന കൺവൻഷന്റെ രാജ്യാന്തര ഉടമ്പടി പ്രകാരം എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും വരുന്ന നയതന്ത്ര ബാഗേജുകൾക്ക് കസ്റ്റംസ് പരിശോധനയിൽനിന്നു പരിരക്ഷയുണ്ട്.

 

 

സാധാരണ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിൽ കോൺസുലേറ്റിന്റെ കത്ത് ഹാജരാക്കി പി,എസ്.സരിത്ത് തന്നെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ കസ്റ്റംസ് പരിശോധന ഒഴിവാക്കി ഏറ്റുവാങ്ങി പുറത്തേക്കു കൊണ്ടുപോകാറുള്ളത്. പക്ഷേ പതിവില്ലാതെ ബില്ലിങ്ങിലെ ചില നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി ബാഗേജ് അന്നു കസ്റ്റംസ് തടഞ്ഞുവച്ചു.

അടുത്ത ദിവസങ്ങളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ബാഗേജ് വിട്ടുകിട്ടാൻ കടുത്ത സമ്മർദ്ദം പലവഴിക്കും ചെലുത്തി. ഡിപ്ലോമാറ്റിക് പദവിയുടെ കരുത്തും അധികാരവും അവർ തുടർച്ചയായി പ്രയോഗിച്ചു കൊണ്ടിരുന്നു. കോൺസൽ ജനറലായിരുന്ന സർവപ്രതാപിയായ ജമാൽ ഹുസൈൻ അൽ സാബി ഇടപെട്ടെങ്കിലും ഇത്തവണ വിലപ്പോയില്ല. അദ്ദേഹത്തിന്റെ മുൻ സെക്രട്ടറിയും കോൺസുലേറ്റിലെ മുഖ്യകാര്യസ്ഥയുമായിരുന്ന സ്വപ്ന പ്രഭാ സുരേഷിനെ മുന്നിൽ നിർത്തിയായിരുന്നു ജമാൽ ഹുസൈന്റെ സാമ്പത്തിക ഇടപാടുകളെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends