Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ പുതിയ അടവ് പയറ്റാൻ ഒരുങ്ങി അന്വേഷണ ഏജൻസികൾ; ഗണ്മാന്റെ മൊഴി നിർണ്ണായകം; അന്വേഷണം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന വ്യക്തിയിലേക്ക്

27 FEBRUARY 2021 12:04 PM IST
മലയാളി വാര്‍ത്ത

യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുടെ പങ്കാളിത്തം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി കഴിഞ്ഞു . ജമാൽ ഹുസൈന്റെ നീക്കങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷ് അന്വേഷണ സംഘങ്ങൾക്കു വിവരങ്ങൾ കൈമാറിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കി പലപ്പോഴും ജമാൽ ഹുസൈൻ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയാണ് വിദേശത്തേക്കു സഞ്ചരിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനു ശേഷം ജമാൽ ഹുസൈനും കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും ദുബായിലേക്കു മടങ്ങിപ്പോയതും കൊച്ചി വഴിയാണ് എന്ന കാര്യം കണ്ടെത്തി . പല തവണ ജമാലിനെ കൊച്ചിയിലേക്ക് അനുഗമിച്ചിട്ടുണ്ടെന്നും ജയഘോഷ് മൊഴി നൽകുകയുണ്ടായി . നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പുറത്തുവന്ന ഉടനെ ജയഘോഷ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കള്ളക്കടത്തു സ്വർണം ഏറ്റുവാങ്ങാൻ കേസിലെ മുഖ്യപ്രതി പി.എസ്.സരിത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും ഒപ്പമുണ്ടായിരുന്നതായും ജയഘോഷ് മൊഴി നൽകി. ഇതേ തുടർന്നു ജയഘോഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

മാത്രമല്ല കോൺസുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാർ, ഗൺമാൻ ജയഘോഷ്, സ്വർണക്കടത്ത് കേസ് പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവർ നൽകിയ മൊഴികളും ജമാൽ ഹുസൈനെതിരാണ്. കുറ്റകൃത്യത്തിൽ ജമാലിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ തെളിവെടുപ്പിനായി ന്യൂഡൽഹിയിലെ സ്ഥാനപതി കാര്യാലയം വഴി യുഎഇ ഭരണകൂടത്തിന് ഇന്ത്യ അഭ്യർഥന കൈമാറും. എത്രയും വേഗം ജമാൽ ഹുസൈന്റെ മൊഴി രേഖപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എൻഐഎ ഇപ്പോൾ ശ്രമിക്കുന്നത്.

 

നയതന്ത്ര സ്വർണക്കടത്തും ജമാൽ ഹുസൈനും ഇതിലെ പ്രധാന പങ്കാളികളാണ്.ലോകത്തുതന്നെ ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ കോൺസുലേറ്റ് വിലാസത്തിലെത്തിയ നയതന്ത്ര ബാഗേജിൽനിന്നു കസ്റ്റംസ് കള്ളക്കടത്തു സ്വർണം പിടികൂടിയ കേസ് റജിസ്റ്റർ ചെയ്യുന്നത്. അതുക്കൊണ്ട് തന്നെ 2020 ജൂലൈ 5 ആഗോള കള്ളക്കടത്ത് ചരിത്രത്തിലെ ‘ഗോൾഡൻ ലെറ്റേഴ്സ് ഡേ’യാണ്. അന്നാണു ബാഗേജ് തുറന്ന് 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം കസ്റ്റംസ് പുറത്തെടുത്തത്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർ ദ് അഫയേഴ്സ് റഷീദ് ഖമീസ് അൽ ഷിമ്‌ലിയുടെ വിലാസത്തിലാണു ജൂൺ 30 ന് 79 കിലോഗ്രാം തൂക്കമുള്ള ഭക്ഷണസാധനങ്ങളും ഷൂസും യന്ത്രസാമഗ്രികളും അടുങ്ങുന്ന ബാഗേജ് എത്തിയത്. പതിവായി യുഎഇ കോൺസുലേറ്റിനു വേണ്ടി ഇത്തരം ബാഗേജുകൾ ഏറ്റുവാങ്ങാനെത്താറുള്ള അവരുടെ മുൻ പിആർഒ പി.എസ്.സരിത്ത് അന്നുമെത്തി. വിയന്ന കൺവൻഷന്റെ രാജ്യാന്തര ഉടമ്പടി പ്രകാരം എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും വരുന്ന നയതന്ത്ര ബാഗേജുകൾക്ക് കസ്റ്റംസ് പരിശോധനയിൽനിന്നു പരിരക്ഷയുണ്ട്.

 

 

സാധാരണ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിൽ കോൺസുലേറ്റിന്റെ കത്ത് ഹാജരാക്കി പി,എസ്.സരിത്ത് തന്നെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ കസ്റ്റംസ് പരിശോധന ഒഴിവാക്കി ഏറ്റുവാങ്ങി പുറത്തേക്കു കൊണ്ടുപോകാറുള്ളത്. പക്ഷേ പതിവില്ലാതെ ബില്ലിങ്ങിലെ ചില നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി ബാഗേജ് അന്നു കസ്റ്റംസ് തടഞ്ഞുവച്ചു.

അടുത്ത ദിവസങ്ങളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ബാഗേജ് വിട്ടുകിട്ടാൻ കടുത്ത സമ്മർദ്ദം പലവഴിക്കും ചെലുത്തി. ഡിപ്ലോമാറ്റിക് പദവിയുടെ കരുത്തും അധികാരവും അവർ തുടർച്ചയായി പ്രയോഗിച്ചു കൊണ്ടിരുന്നു. കോൺസൽ ജനറലായിരുന്ന സർവപ്രതാപിയായ ജമാൽ ഹുസൈൻ അൽ സാബി ഇടപെട്ടെങ്കിലും ഇത്തവണ വിലപ്പോയില്ല. അദ്ദേഹത്തിന്റെ മുൻ സെക്രട്ടറിയും കോൺസുലേറ്റിലെ മുഖ്യകാര്യസ്ഥയുമായിരുന്ന സ്വപ്ന പ്രഭാ സുരേഷിനെ മുന്നിൽ നിർത്തിയായിരുന്നു ജമാൽ ഹുസൈന്റെ സാമ്പത്തിക ഇടപാടുകളെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (1 hour ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (1 hour ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (1 hour ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (2 hours ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (2 hours ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (3 hours ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (3 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (3 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (3 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (3 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (4 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (4 hours ago)

Malayali Vartha Recommends