Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..

സ്വര്‍ണസാരി, ഒരു കിലോ ആഭരണം വിനോദിനിയുടെ ഫോണ്‍ നിസാരം

06 MARCH 2021 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ജോലിയുള്ളവർക്ക് നേട്ടം, ശമ്പള വർദ്ധനവ്! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു.... ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു....

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം... ശബരിമല സ്വർണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

ഒരു കിലോ സ്വര്‍ണാഭരണങ്ങളും സ്വര്‍ണനൂല്‍ കെട്ടിയ സാരിയും തിരുവനന്തപുരത്തെ പ്രമുഖ വജ്രക്കടയില്‍ നിന്നുള്ള വജ്രാഭരണങ്ങളും അണിഞ്ഞു മകന്‍ ബിനോയിയുടെ കല്യാണത്തിനിറങ്ങിയതിനേക്കാള്‍ വലുതാണോ ഒരു ലക്ഷത്തി പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍.

തലസ്ഥാന നഗരത്തിലെ അതിപ്രമുഖ വസ്ത്രാലയത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള പട്ടുസാരിയും നഗരത്തിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് ആഭരണപ്പൊതികളും തിരുവനന്തപുരത്തും കൊച്ചിയിലും പേരെടുത്ത വജ്രക്കടയില്‍ നിന്ന് വജ്രാഭരണങ്ങളും കിട്ടപ്പോരുണ്ടായിരുന്നവര്‍ക്കാണോ ഒരു ഫോണ്‍ വലിയ കാര്യം. 

ആഭ്യന്തരമന്ത്രിയായി കേരളം വാഴുന്ന കാലത്തും പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറിയായി സംസ്ഥാനം വകഞ്ഞുഭരിച്ച കാലത്തുമൊക്കെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ആഭരണ വസ്ത്രഭ്രമത്തിന് കുപ്രസിദ്ധി ഏറെയായിരുന്നു. പാവങ്ങളുടെ പാര്‍ട്ടിയെ നയിക്കുന്ന പാവങ്ങളുടെ പടത്തലവന്‍ അറിഞ്ഞുകൊണ്ടുതന്നെ ഭാര്യ ആര്‍ഭാടങ്ങളുടെയും ധൂര്‍ത്തിന്റെയും കൊടിമുടി കയറിയപ്പോഴൊന്നും പാര്‍ട്ടി നേതൃത്വം അത് കണ്ടതായി നടിച്ചിരുന്നില്ല. തിരുവനന്തപുരത്ത് വജ്രക്കടയില്‍ നിന്ന് ഏറ്റവുമധികം വജ്രാഭരണം സ്വന്തമാക്കിയിരുന്നതും ഇതേ കുടുംബമാണെന്ന് അറിയാവുന്നവരൊക്കെ പണ്ടുമുതലേ അസൂയയോടെ പറഞ്ഞുവരുന്ന കഥയാണ്.


കൊട്ടാരസദൃശ്യമായ വീട്ടില്‍ കോടിയേരി കുടുംബസമേതം കൊള്ളക്കാരായ മക്കള്‍ക്കൊപ്പം പാര്‍ക്കുന്ന കാലത്ത് ഇത്തരം ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ പാര്‍ട്ടിക്ക് ഒന്നും മിണ്ടാന്‍ അവകാശമുണ്ടായിരുന്നില്ല.
അത്രയേറെ സ്വേച്ഛാധിപത്യവും ആള്‍പ്രമാണിത്വമാണ് കോടിയേരി ബാലകൃഷ്ണനും ബിനോയി-ബിനീഷ് കോടിയേരി മക്കളും അവരുടെയും കുടുംബങ്ങളും അനുഭവിച്ചുപോന്നത്. മക്കള്‍ കഞ്ചാവ്, മയക്കുമരുന്ന്, കള്ളക്കടത്ത്, പെണ്ണു, പിടക്കോഴി കേസുകളില്‍ അകത്തായി കോടിയേരി രാജിവെച്ചശേഷവും പിണറായി സര്‍ക്കാരിന്റെ അധികാര തണല്‍ ഇവര്‍ക്കൊക്കെ വേണ്ടുവോളം ലഭിച്ചുപോരുന്നു.


കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ, മൂത്തമകന്‍ ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലില്‍ നടന്ന ആഡംബര വിവാഹത്തിലാണ് വിനോദിവിവാവാഹമണ്ഡപത്തില്‍ വധുവിനെക്കാള്‍ തിളങ്ങിയത്.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ വിശിഷ്ടാതിഥികളില്‍ വന്‍ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും സ്വര്‍ണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവന്‍ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ അക്കാലത്ത് റിപ്പോര്‍ട്ടുകളെഴുതി.


ആ വാര്‍ത്തകള്‍ നിഷേധിക്കാനോ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കോ കോടിയേരി കുടുംബം അക്കാലത്ത് മിനക്കെട്ടില്ല. മകന്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണികള്‍ ഗള്‍ഫില്‍നിന്ന് അന്നത്തെ കല്യാണത്തില്‍ പങ്കെടുത്തിരുന്നതായി അടുത്തയിടെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷ് കോടിയേരിയായിരുന്നു ആ കല്യാണത്തിന് അതിഥികളെ സ്വീകരിക്കാന്‍ മുന്നില്‍.

വി.എസ്. അച്യുതാനന്ദന്‍ 'ഭൂമാഫിയ' എന്നു മുദ്രകുത്തിയ സേവി മനോ മാത്യുവിനായിരുന്നു വിവാഹത്തിന്റെ സ്പോണ്‍സര്‍ഷിപ്പും നടത്തിപ്പുമെന്ന് ചില പ്രസിദ്ധീകരണങ്ങള്‍ എഴുതിയിരുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാന്‍ പങ്കുചേര്‍ന്നു.

കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതവും ധൂര്‍ത്തും പാര്‍ട്ടിയില്‍ വിവാദമായപ്പോള്‍ തെറ്റുതിരുത്തല്‍ രേഖ തയാറാക്കാന്‍ 19 ാം പാര്‍ട്ടി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ കോടിയേരിയുടെ മകന്റെ വിവാഹമായിരുന്നു അത്ര ആഡംബരമായി നടത്തിയതെന്നോര്‍ക്കണം. ബിനീഷ് കോടിയേരിയുടെ അമ്മ സ്വര്‍ണനൂല്‍ ചേര്‍ത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങള്‍ അണിഞ്ഞ് നിന്നിരുന്നുവെന്നായിരുന്നു അക്കാലത്തെ റിപ്പോര്‍ട്ടുകള്‍. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ കോടിയേരി മകന്റെ വിവാഹം.

അതൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ ലൈഫ്മിഷന്‍ യുണിടാക് ഇടപാടില്‍ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച വിലകൂടിയ ഫോണ്‍ ഉപയോഗിച്ചതെന്ന് വാര്‍ത്തകള്‍ എത്രയോ നിസാരം. സ്വര്‍ണക്കടത്ത് കേസ് വിവാദമാകുന്നതു വരെ ഇവരുടെ പേരിലുള്ള സിംകാര്‍ഡ് ഈ ഐഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കെ മക്കള്‍ക്കു പിന്നാലെ വിനോദിനി കുടുങ്ങുമെന്നാണ് സൂചന.

സ്വര്‍ണക്കടത്തു കേസ് വിവാദമായതോടെ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഈ മൊബൈല്‍ ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞത്. ഈ നമ്പരില്‍ നിന്ന് പല പ്രമുഖര്‍ക്കും വിളികള്‍ പോയതും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ എങ്ങനെ വിനോദിനിയില്‍ എത്തി എന്നതിനെക്കുറിച്ചായിരിക്കും കസ്റ്റംസ് അന്വേഷണം.സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് സന്തോഷ് ഈപ്പന്‍ വിലകൂടിയ ഫോണുകള്‍ വാങ്ങി നല്‍കിയതെന്നാണ് കണ്ടെത്തല്‍.

L




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത ജോലി ലബ്ധി, ബന്ധുക്കളുടെ സഹായം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം!  (14 minutes ago)

തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു  (22 minutes ago)

23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം  (25 minutes ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...  (40 minutes ago)

വിനോദസഞ്ചാരികൾക്ക് ആഹ്ലാദം...  (58 minutes ago)

സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (1 hour ago)

വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ജനനായകന് വീണ്ടും തിരിച്ചടിയായി  (1 hour ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം...  (2 hours ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും....  (2 hours ago)

കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും  (3 hours ago)

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍  (3 hours ago)

ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും  (3 hours ago)

Malayali Vartha Recommends