മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എം നേതൃത്വത്തെയും രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ട് അവർ കപടധാരികളാണ് എന്ന ധ്വനി ഉയർത്തുന്ന തരത്തിലേക്കാണ് സംവിധായകൻ അലി അക്ബർ വിമർശനം ഉയർത്തിയിരിക്കുന്നത് .കപടവേഷധാരികളുടെ പരിവേഷമാണ് കേരളത്തിലെ മതേതരത്വം കൊണ്ടാടുന്നവർ എടുക്കുന്നത് എന്നത് വ്യക്തമായിരിക്കുകയാണ് എന്നും അലി അക്ബർ സൂചിപ്പിക്കുന്നു

അവർ കപടധാരികളാണ് എന്ന ധ്വനി ഉയർത്തുന്ന തരത്തിലേക്കാണ് സംവിധായകൻ അലി അക്ബർ വിമർശനം ഉയർത്തിയിരിക്കുന്നത് .കപടവേഷധാരികളുടെ പരിവേഷമാണ് കേരളത്തിലെ മതേതരത്വം കൊണ്ടാടുന്നവർ എടുക്കുന്നത് എന്നത് വ്യക്തമായിരിക്കുകയാണ് എന്നും അലി അക്ബർ സൂചിപ്പിക്കുന്നുണ്ട് . വ്യത്യസ്ഥമായ നിലപാടാണ് ഹിന്ദുക്കളെക്കുറിച്ചും അതോടൊപ്പം തന്നെ ന്യൂനപക്ഷങ്ങളെ കുറിച്ചും എടുക്കുന്നത് . അതിൽ വിഭിന്നമായ സമീപനം നന്നേ പ്രകടമാണ് എന്ന് തന്നെയാണ് മനസ്സിലാകുന്നത്.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ന്യൂനപക്ഷ പ്രീണനവും എന്നാൽ ഹൈന്ദവരോട് വെറുപ്പും അവഗണനയും പ്രകടമാകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സമീപനം എന്നാണ് ബി ജെ പി നിരന്തരം ആക്ഷേപിക്കുന്നത് .ഇതിനു ശക്തമായ പിന്തുണ കൊടുക്കുന്ന തരത്തിലേക്കുള്ള പ്രകടനമാണ്
അലി അക്ബറിന്റേതെന്ന് വ്യക്തമാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് .തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് സംവിധായകന്‍ അലി അക്ബര്‍. കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തവരാണ് ഇക്കൂട്ടര്‍. ജയം ഉറപ്പാക്കാന്‍ ഭീകരവാദികള്‍ക്ക് നട്ടെല്ല് പണയം വച്ചവര്‍ക്ക്, രാഷ്ട്രമോ രാഷ്ട്രാഭിമാനമോ പ്രശ്‌നമല്ല. ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസവും, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വമാകുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണം, കാരണം അവരുടെ പാര്‍ട്ടിയാണ് കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയത്, മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തവരാണ്, ജയം ഉറപ്പാക്കാന്‍ ഭീകരവാദികള്‍ക്ക് നട്ടെല്ല് പണയം വച്ചവര്‍ക്ക്, രാഷ്ട്രമോ രാഷ്ട്രാഭിമാനമോ പ്രശ്‌നമല്ല… ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വം… ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കില്‍ ഒച്ചയിടാന്‍ പഠിക്കണം, ഇനിയും പച്ചക്കാരുടെ പിച്ചകിട്ടി അധികാരം നേടാം എന്ന് കരുതി ചെരുപ്പ് നക്കുന്ന രാഷ്ട്രീയ നേതൃത്വം സ്വന്തം കഴുത്ത് അറവുകാരന് നീട്ടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കണം….
നിവര്‍ന്നു നിന്നു രാഷ്ട്രത്തിനു സമര്‍പ്പണം ചെയ്യുന്ന ഒരു ചെറു സമൂഹം ഉയര്‍ന്നു വരുന്നുണ്ട്… അവരിലാണെന്റെ പ്രതീക്ഷ.. അവരാണ് രാഷ്ട്രത്തിന്റെ കാവല്‍ക്കാര്‍, എന്റെയും നിങളുടെയും കാവല്‍ക്കാര്‍….
ഇനിയും പറയും ഹിന്ദൂ എന്ന് വിളി കേട്ടാല്‍ എന്തോ എന്ന് വിളികേള്‍ക്കാന്‍ പഠിക്കണം.. അല്ലാതെ നായരെ, നമ്പ്യാരെ, എന്നൊക്കെ കേട്ടാല്‍ എന്തോ എന്ന് വിളി കേട്ടിട്ട് കാര്യമില്ല…
ഞാനിപ്പോള്‍ പറയുന്നത് ഒരുമയില്ലാതെ ചിതറിപ്പോയ സമൂഹത്തിന്റെ കഥയാണ്… അത് തന്നെയായി തുടരണമോ എന്ന ചോദ്യവുമാണ്…നന്മ എല്ലായിടതുമുണ്ട് പക്ഷേ അത് വെള്ളം ചേര്‍ക്കാത്തതും, പരലോക സുഖത്തിനു വേണ്ടി അയല്‍ക്കാരന്റെ കഴുത്ത് ചേദിക്കാത്തതുമാവാണം … നന്മയുള്ള സമൂഹം എന്റേതുമാത്രമല്ല അവന്റേതും കൂടിയാണ് ഈ പ്രപഞ്ചം എന്ന് ചിന്തിക്കുന്നവരുമാവണം.ഇത്തരത്തിലാണ് അലി അക്ബർ മറുപടി പറയുന്നത്.
https://www.facebook.com/Malayalivartha
























