Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കഴിഞ്ഞ തിരഞ്ഞെടുപ്പിനൊടുവില്‍ കേരളം കണ്ടത് വി.എസ് പിണറായി പോരാട്ടമായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വി.എസ് മോഡല്‍ നേരിടുന്നത് പിണറായി കോടിയേരി ടീമിന്റെ പോരാട്ടമാണ്

09 MARCH 2021 05:40 PM IST
മലയാളി വാര്‍ത്ത
കഴിഞ്ഞ തിരഞ്ഞെടുപ്പിനൊടുവില്‍ കേരളം കണ്ടത് വി.എസ് പിണറായി പോരാട്ടമായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വി.എസ് മോഡല്‍ നേരിടുന്നത് പിണറായി കോടിയേരി ടീമിന്റെ പോരാട്ടമാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് 2006ല്‍ സീറ്റു നിഷേധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും പ്രകടനങ്ങള്‍ നടന്നതുമാണ് പാര്‍ട്ടിക്കു മുന്നിലുള്ള മുന്നനുഭവം.   പിന്നീട് വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് മുഖ്യമന്ത്രിയായി. അന്ന് ഉന്നതനായ നേതാവിനുവേണ്ടിയാണ് പ്രതിഷേധം അരങ്ങേറിയതെങ്കില്‍ വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.   തുടര്‍ഭരണം ലക്ഷ്യമിട്ടിറങ്ങുന്ന തിരഞ്ഞെടുപ്പില്‍ ആ സാധ്യത ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പ്രതിഷേധം നടന്ന മേഖലകളിലെ ഭിന്നതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ സിപിഎം നേരിടുന്നത് പരിചിതമല്ലാത്ത പ്രതിഷേധങ്ങള്‍. അണികളുടെ പോസ്റ്റര്‍ പ്രതിഷേധം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലേക്കു വ്യാപിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി.   സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കള്‍ രാജിവച്ചതോടെ പൊന്നാനിയില്‍ പാര്‍ട്ടിക്കു പൊള്ളി. തനിക്കുവേണ്ടി പൊന്നാനിയില്‍ പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദിഖ് രംഗത്തെത്തി. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനു നല്‍കിയതിന്റെ പേരില്‍ തന്റെ പേരുപയോഗിച്ച് നടത്തുന്ന പ്രതിഷേധത്തില്‍നിന്ന് പിന്‍മാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയും വ്യക്തമാക്കി.   പ്രതിഷേധങ്ങളുണ്ടായാലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍നിന്ന് പിന്നോട്ടില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. പൊന്നാനിയിലാണ് ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത്. പൊന്നാനിയില്‍ പി.നന്ദകുമാറിനു പകരം ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രകടനത്തില്‍ നൂറു കണക്കിനുപേര്‍ പങ്കെടുത്തു.   'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സിദ്ദിഖിനു സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ 4 അംഗങ്ങളും ഒരു ബ്രാഞ്ച് സെക്രട്ടറിയും രാജിവച്ചു. കൂടുതല്‍പേര്‍ രാജിക്കൊരുങ്ങുന്നു.
കളമശേരിയില്‍ പി.രാജീവ് വേണ്ട ചന്ദ്രന്‍പിള്ള മതിയെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലീഗാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. യു.ആര്‍. പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.ആര്‍. ജയാനന്ദനെതിരെയും പോസ്റ്ററുകള്‍ നിരന്നു.
സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കാനുള്ള തീരുമാനം റിപ്പോര്‍ട്ടു ചെയ്തു പുറത്തിറങ്ങിയ കേന്ദ്ര കമ്മിറ്റി അംഗം ഇളമരം കരീമിനെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.  കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.    റാന്നി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കിയതിനെതിരെയും പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാണ്. ലോക്കല്‍ കമ്മിറ്റി യോഗത്തില്‍നിന്ന് പ്രവര്‍ത്തകര്‍ ഇറങ്ങിപോയി. ജി.സുധാകരനെയും ടി.എം.തോമസ് ഐസക്കിനെയും സ്ഥാനാര്‍ഥിപട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.  ചില്ലറ കളിയല്ല അപ്പോള്‍ നടക്കുന്നത്.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends