എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജ് ഇത്തവണ വീഴുമോ അതോ വാഴുമോ ?

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജ് ഇത്തവണ വീഴുമോ അതോ വാഴുമോ ? 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പിസി ജോര്‍ജിന്റെ അവകാശവാദം.
2016ല്‍ എല്ലാ മുന്നണികള്‍ക്കെതിരെയും മല്‍സരിച്ച വേളയില്‍ 28000 ആയിരുന്നു ജോര്‍ജിന്റെ ഭൂരിപക്ഷം. അത് ഇത്തവണ കൂട്ടുമെന്ന് അദ്ദേഹം പറയുന്നു. ഭൂരിപക്ഷ സമൂദായത്തിന്റെ വോട്ടില്‍ കണ്ണുനട്ട് പ്രചാരണം നടത്തുന്ന പിസി ജോര്‍ജിന് ഇത്തവണ തിരിച്ചടി ലഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ബിജെപി പിന്തുണ തനിക്കുണ്ട് എന്ന് അടുത്തിടെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ പിസി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു . എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു എങ്കിലും എന്‍ഡിഎയിലെ തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിച്ചപ്പോള്‍ അവസാനം ഒരു സ്ഥാനാര്‍ഥി പിന്‍മാറി.
ബിഡിജെഎസിന് വേണ്ടി ജില്ലാ പ്രസിഡന്റ് എംപി സെന്നും പത്രിക നല്‍കി.എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചതോടെ പിസി ജോര്‍ജിന്റെ നില പരുങ്ങലിലാകും.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പ്രഖ്യാപിച്ചതിനാൽ വിശ്വാസികളുടെ പിന്തുണ ലഭിക്കും എന്നാണു കണക്ക് കൂട്ടുന്നത് .ഹിന്ദു പാര്‍ലമെന്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്
https://www.facebook.com/Malayalivartha























