ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് വനിതയാണോ പുരുഷനാണോ എന്നതിലും വ്യക്തതയില്ല.ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനമാണ് 2 യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവ്ചിട്ടത്.
തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതാകുകയായിരുന്നു. പൈലറ്റിനെ പിടികൂടാൻ ഇറാനും രക്ഷിച്ചെടുക്കാൻ യുഎസും ദൗത്യമാരംഭിച്ചതോടെ ആറാം ആഴ്ചയിലേക്കു കടക്കുന്ന യുദ്ധത്തിലെ നിർണായക ഘട്ടമായി ഇതു മാറി. എ–10 തണ്ടർബോൾട് യുദ്ധവിമാനം കുവൈത്തിലാണു തകർന്നുവീണത്. വിമാനത്തിൽനിന്ന് ഇജക്ട് ചെയ്യപ്പെട്ട പൈലറ്റ് സുരക്ഷിതനാണെന്ന് യുഎസ് സ്ഥിരീകരിച്ചു. 23 വർഷത്തിനിടെ ആദ്യമായാണ് യുഎസ് യുദ്ധവിമാനങ്ങൾ ശത്രുരാജ്യം വെടിവച്ചിടുന്നത്.
2003 ൽ ഇറാഖ് യുദ്ധത്തിനിടെ യുഎസിന്റെ എ–10 തണ്ടർബോൾട് വിമാനം ഇറാഖ് വെടിവച്ചിട്ടിരുന്നു.ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. ആക്രമണത്തിന്റെ വിഡിയോയും പങ്കുവച്ചു. ‘‘ ഇറാനെ മോശമായും വിവേകമില്ലാതെയും നയിച്ച നിരവധി സൈനിക നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു’’–ട്രംപ് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.
അമേരിക്കയ്ക്കും ഇസ്രയേലിനും ‘വലിയ സർപ്രൈസ്’ വരുന്നുണ്ടെന്നും അതിന് ഇനി അൽപ സമയം മാത്രമേ എടുക്കൂ എന്നും ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. തങ്ങളുടെ പദ്ധതികൾക്കും നിശ്ചിത ലക്ഷ്യങ്ങൾക്കും അനുസരിച്ചാണ് യുദ്ധത്തിൽ ഇറാൻ മുന്നോട്ട് പോകുന്നതെന്നും ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ ലക്ഷ്യങ്ങൾ കൃത്യമല്ലെന്ന് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഇറാനിലെ പാലങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി ഉദ്യോഗസ്ഥൻ തള്ളി. യുഎസ് – ഇറാൻ സമാധാന ചർച്ചകൾ തടസപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് പാക്കിസ്ഥാൻ. അത്തരം വാർത്തകൾ അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടിയുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























