Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായി; അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ്, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

21 MARCH 2021 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായിരിക്കുകയാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും കാണുന്ന വന്‍ജനപങ്കാളിത്തം ഇതിന് തെളിവാണ്.

നേരത്തെ ഐശ്വര്യകേരളയാത്ര നടന്നപ്പോള്‍ തന്നെ ഈ ജനവികാരം വളരെ പ്രകടമായിരുന്നു. അന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മണ്ഡലങ്ങളിലും ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ജനങ്ങളുടെ ആവേശത്തോടുള്ള പങ്കാളിത്തമാണ് ദൃശ്യമാണ്. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.ഇത് ഭരണക്കാരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഈ ജനവികാരം അട്ടിമറിക്കുന്നതിന് ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമങ്ങള്‍ പല വഴിയിലൂടെയും നടക്കുകയാണ്.

ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന അഭിപ്രായസര്‍വ്വേകള്‍. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മനപ്പൂര്‍വ്വമുള്ള ശ്രമമാണ് ഈ സര്‍വ്വേകളില്‍ നടക്കുന്നത്.ഈ സര്‍വ്വേകള്‍ ഏകപക്ഷീയ സ്വഭാവത്തിലേയ്ക്ക് വഴുതിവീഴുകയാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില ഏജന്‍സികള്‍ ഇടതുമുന്നണിക്ക് വേണ്ടി ഇതേ തന്ത്രം പയറ്റിയിരുന്നു. അത് അന്ന് അമ്പേ പാളിപ്പോയത് എല്ലാവരും കണ്ടതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷസീറ്റുകളും ലഭിക്കുമെന്നായിരുന്നു അഭിപ്രായസര്‍വ്വേകള്‍ ഒന്നടങ്കം പ്രവചിച്ചത്. എന്നിട്ട് എന്താണ് സംഭവിച്ചത്? 20 ല്‍ 19 സീറ്റിലും യു.ഡി.എഫ്. ആണ് ജയിച്ചത്. അതും ഒരു ലക്ഷത്തിലേറെ വോട്ടകുളുടെ വന്‍ മാര്‍ജിനില്‍. ആ വലിയ ജനവികാരം ഏതെങ്കിലും സര്‍വ്വേയില്‍ പ്രതിഫലിച്ചോ? അന്ന് ഇടതുമുന്നണിക്ക് 12 മുതല്‍ 16 വരെ സീറ്റുകള്‍ വരെ കിട്ടുമെന്നായിരുന്നു പ്രവചനം. ഒടുവില്‍ ഇടതുമുന്നണിക്ക് കിട്ടിയത് ആകെ ഒരു സീറ്റ് മാത്രം.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും ശശി തരൂര്‍ തോല്ക്കുമെന്നുമാണ് പ്രവചിച്ചത്. ശശിതരൂര്‍ ഒരു ലക്ഷം വോട്ടിന് ജയിച്ചു.പാലക്കാട് കോണ്‍ഗ്രസിന്റെ വി.കെ. ശ്രീകണ്ഠന്‍ തോല്ക്കുമെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേക്കാര്‍ പറഞ്ഞത്. എന്നാല്‍, ശ്രീകണ്ഠനാണ് ജയിച്ചത്.പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രവചിച്ചത്. എന്തു സംഭവിച്ചു? ഈ അനുഭവപാഠം ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത മറുനാട്ടുകാരായ സര്‍വ്വേക്കാര്‍ക്ക് മറക്കാം. അവര്‍ക്ക് അവരുടെ ബിസിനസ്. പക്ഷേ, ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ആ അനുഭവം മറക്കുന്നത് ശരിയാണോ?

ഇത്തവണ പിണറായി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും ഈ സര്‍വ്വേകളില്‍ കാണുന്നു എന്നതാണ് പ്രത്യേകത. ആസൂത്രതിമായ നീക്കമാണ് നടക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വിധമാണ് ഹീനമായ ഈ തന്ത്രം പയറ്റുന്നത്. ഈ സര്‍ക്കാരിനെതിരെ തെളിവുകള്‍ സഹിതമാണ് ഞാന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. എല്ലാം ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരിന് എല്ലാത്തിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും പ്രതിപക്ഷ നേതാവിനെ തറപറ്റിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോള്‍ സര്‍വ്വേ നടത്തി തകര്‍ക്കാനാണ് നോക്കുന്നത്.

ഭരണ കക്ഷിക്ക് കിട്ടുന്ന പിരഗണനയുടെ ഒരു ശതമാനം എങ്കിലും മാദ്ധ്യമങ്ങള്‍ പ്രതിപക്ഷത്തിന് നല്‍കണ്ടേ? ഇത് എന്തു മാദ്ധ്യമ ധര്‍മ്മമാണ്? നരേന്ദ്ര മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെ വിരട്ടിയും പരസ്യം നല്‍കിയും മാദ്ധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.മാദ്ധ്യമ ധര്‍മ്മം മറന്നു കൊണ്ട് കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും നല്‍കാതെ ഭരണ കക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മാദ്ധ്യമങ്ങള്‍.

ചില അവതാരകര്‍ അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി ഭരിക്കുമെന്ന് ഇപ്പോഴേ ആശംസ നേരുന്നു. കേരളത്തിന്റെ വോട്ടര്‍മാരില്‍ ഒരു ശതമാനം പേര്‍ പോലും പങ്കെടുക്കാത്ത സര്‍വ്വേകളാണിവ. അതുവഴി ജനങ്ങളുടെ ബോധ്യത്തെ അട്ടിറിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഒരോ പ്രതിസന്ധിയില്‍പ്പെടുമ്പോഴും അതില്‍ നിന്ന് കരകയറ്റാന്‍ സര്‍വ്വേക്കാര്‍ വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.രസകരമായ ഒരു കാര്യം മൂന്ന് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനി തന്നെ സര്‍വ്വേ നടത്തിയെന്നതാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ 200 കോടി രൂപയുടെ പരസ്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ 57 കോടി രൂപ കിഫ്ബിയുടേതാണ്. കേരളത്തിലെ ജനങ്ങളുടെ തലയില്‍ വന്‍ഭാരം കയറ്റി വയ്ക്കുന്ന കിഫ്ബി 57 കോടി രൂപ പരസ്യത്തിനും ചിലവാക്കി.200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വ്വേകളില്‍ തെളിയുന്നത്. പ്രതിപക്ഷത്തിന് പരസ്യം പരസ്യം കൊടുക്കാന്‍ കഴിയുന്നില്ലല്ലോ? പക്ഷേ മാദ്ധ്യമ ധര്‍മ്മം പാലിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

കോടികളുടെ പരസ്യം കൊടുത്ത് എപ്രകാരമാണോ നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളെ കൊണ്ട് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത് അത് പോലെ പിണറായിയും മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഒരു സര്‍ക്കാരും ഇത്രയേറെ അഴിമതികള്‍ക്ക് പിടിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അഴിമതി ജനങ്ങള്‍ക്ക് ഒരു വിഷയമല്ല എന്നാണ് സര്‍വ്വേക്കാര്‍ പറയുന്നത്. സാമാന്യമായ വിവേചനബുദ്ധിപോലും പ്രയോഗിക്കാതെ സമുഹത്തോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ അത് വലിയ കണ്ടുപിടിത്തമായി വിളമ്പുകയും ചെയ്യുന്നു.

ഇനിയും വരാന്‍ പോകുന്ന സര്‍വ്വേകളും ഇത് പോലെയായരിക്കും. യു.ഡി.എഫിന് ഈ സര്‍വ്വേകളില്‍ വിശ്വാസമില്ല. ജനങ്ങളുടെ സര്‍വ്വേയില്‍ മാത്രമാണ് യു.ഡി.എഫിന് വിശ്വാസം. അത് നേരത്തെ തെളിഞ്ഞതുമാണ്.പക്ഷേ, കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അഭിപ്രായസര്‍വ്വേകള്‍ എന്ന തന്ത്രത്തിലൂടെ ജനഹിതം മാറ്റിമറിക്കാനാവില്ല എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കും. സര്‍വ്വേ നടത്തി യു.ഡി.എഫിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ട.

ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയെയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് എന്തു ഉത്തരവാദിത്തമാണുള്ളത്? ഞങ്ങള്‍ മാദ്ധ്യമ സിന്റിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കാത്തതു കൊണ്ടാണോ? കടക്കൂ പുറത്ത് എന്ന് പറഞ്ഞ് നിങ്ങളെ പുറത്താക്കത്തതു കൊണ്ടാണോ? ഞങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തു കൊണ്ടാണോ?

പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നതില്‍ കാര്യമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2 % സ്വീകാര്യതയാണ് സര്‍വ്വേക്കാര്‍ നല്‍കിയത്. അദ്ദേഹം മുഖ്യമന്ത്രിയായില്ലേ? ഇപ്പോഴോ?

പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജണ്ട നിശ്ചയിച്ച ശേഷം അതനുസരിച്ചുള്ള ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ചോദിക്കുന്നത്. ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്ന തരത്തിലാണ് സര്‍വ്വേയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്.മാദ്ധ്യമങ്ങള്‍ ആഘോഷിക്കട്ടെ. പക്ഷേ ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്. അത് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. അഭിപ്രായ സര്‍വ്വേകള്‍ ജനഹിതെ അട്ടിമറിക്കാന്‍ ദുരുപയോഗപ്പെടുത്തന്ന കാഴ്ചാണ് ഇവിടെ കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (7 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (8 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (8 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (8 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (8 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (8 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (9 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (9 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (9 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (10 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (10 hours ago)

Malayali Vartha Recommends