Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായി; അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ്, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

21 MARCH 2021 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായിരിക്കുകയാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും കാണുന്ന വന്‍ജനപങ്കാളിത്തം ഇതിന് തെളിവാണ്.

നേരത്തെ ഐശ്വര്യകേരളയാത്ര നടന്നപ്പോള്‍ തന്നെ ഈ ജനവികാരം വളരെ പ്രകടമായിരുന്നു. അന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മണ്ഡലങ്ങളിലും ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ജനങ്ങളുടെ ആവേശത്തോടുള്ള പങ്കാളിത്തമാണ് ദൃശ്യമാണ്. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.ഇത് ഭരണക്കാരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഈ ജനവികാരം അട്ടിമറിക്കുന്നതിന് ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമങ്ങള്‍ പല വഴിയിലൂടെയും നടക്കുകയാണ്.

ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന അഭിപ്രായസര്‍വ്വേകള്‍. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മനപ്പൂര്‍വ്വമുള്ള ശ്രമമാണ് ഈ സര്‍വ്വേകളില്‍ നടക്കുന്നത്.ഈ സര്‍വ്വേകള്‍ ഏകപക്ഷീയ സ്വഭാവത്തിലേയ്ക്ക് വഴുതിവീഴുകയാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില ഏജന്‍സികള്‍ ഇടതുമുന്നണിക്ക് വേണ്ടി ഇതേ തന്ത്രം പയറ്റിയിരുന്നു. അത് അന്ന് അമ്പേ പാളിപ്പോയത് എല്ലാവരും കണ്ടതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷസീറ്റുകളും ലഭിക്കുമെന്നായിരുന്നു അഭിപ്രായസര്‍വ്വേകള്‍ ഒന്നടങ്കം പ്രവചിച്ചത്. എന്നിട്ട് എന്താണ് സംഭവിച്ചത്? 20 ല്‍ 19 സീറ്റിലും യു.ഡി.എഫ്. ആണ് ജയിച്ചത്. അതും ഒരു ലക്ഷത്തിലേറെ വോട്ടകുളുടെ വന്‍ മാര്‍ജിനില്‍. ആ വലിയ ജനവികാരം ഏതെങ്കിലും സര്‍വ്വേയില്‍ പ്രതിഫലിച്ചോ? അന്ന് ഇടതുമുന്നണിക്ക് 12 മുതല്‍ 16 വരെ സീറ്റുകള്‍ വരെ കിട്ടുമെന്നായിരുന്നു പ്രവചനം. ഒടുവില്‍ ഇടതുമുന്നണിക്ക് കിട്ടിയത് ആകെ ഒരു സീറ്റ് മാത്രം.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും ശശി തരൂര്‍ തോല്ക്കുമെന്നുമാണ് പ്രവചിച്ചത്. ശശിതരൂര്‍ ഒരു ലക്ഷം വോട്ടിന് ജയിച്ചു.പാലക്കാട് കോണ്‍ഗ്രസിന്റെ വി.കെ. ശ്രീകണ്ഠന്‍ തോല്ക്കുമെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേക്കാര്‍ പറഞ്ഞത്. എന്നാല്‍, ശ്രീകണ്ഠനാണ് ജയിച്ചത്.പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രവചിച്ചത്. എന്തു സംഭവിച്ചു? ഈ അനുഭവപാഠം ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത മറുനാട്ടുകാരായ സര്‍വ്വേക്കാര്‍ക്ക് മറക്കാം. അവര്‍ക്ക് അവരുടെ ബിസിനസ്. പക്ഷേ, ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ആ അനുഭവം മറക്കുന്നത് ശരിയാണോ?

ഇത്തവണ പിണറായി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും ഈ സര്‍വ്വേകളില്‍ കാണുന്നു എന്നതാണ് പ്രത്യേകത. ആസൂത്രതിമായ നീക്കമാണ് നടക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വിധമാണ് ഹീനമായ ഈ തന്ത്രം പയറ്റുന്നത്. ഈ സര്‍ക്കാരിനെതിരെ തെളിവുകള്‍ സഹിതമാണ് ഞാന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. എല്ലാം ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരിന് എല്ലാത്തിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും പ്രതിപക്ഷ നേതാവിനെ തറപറ്റിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോള്‍ സര്‍വ്വേ നടത്തി തകര്‍ക്കാനാണ് നോക്കുന്നത്.

ഭരണ കക്ഷിക്ക് കിട്ടുന്ന പിരഗണനയുടെ ഒരു ശതമാനം എങ്കിലും മാദ്ധ്യമങ്ങള്‍ പ്രതിപക്ഷത്തിന് നല്‍കണ്ടേ? ഇത് എന്തു മാദ്ധ്യമ ധര്‍മ്മമാണ്? നരേന്ദ്ര മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെ വിരട്ടിയും പരസ്യം നല്‍കിയും മാദ്ധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.മാദ്ധ്യമ ധര്‍മ്മം മറന്നു കൊണ്ട് കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും നല്‍കാതെ ഭരണ കക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മാദ്ധ്യമങ്ങള്‍.

ചില അവതാരകര്‍ അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി ഭരിക്കുമെന്ന് ഇപ്പോഴേ ആശംസ നേരുന്നു. കേരളത്തിന്റെ വോട്ടര്‍മാരില്‍ ഒരു ശതമാനം പേര്‍ പോലും പങ്കെടുക്കാത്ത സര്‍വ്വേകളാണിവ. അതുവഴി ജനങ്ങളുടെ ബോധ്യത്തെ അട്ടിറിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഒരോ പ്രതിസന്ധിയില്‍പ്പെടുമ്പോഴും അതില്‍ നിന്ന് കരകയറ്റാന്‍ സര്‍വ്വേക്കാര്‍ വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.രസകരമായ ഒരു കാര്യം മൂന്ന് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനി തന്നെ സര്‍വ്വേ നടത്തിയെന്നതാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ 200 കോടി രൂപയുടെ പരസ്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ 57 കോടി രൂപ കിഫ്ബിയുടേതാണ്. കേരളത്തിലെ ജനങ്ങളുടെ തലയില്‍ വന്‍ഭാരം കയറ്റി വയ്ക്കുന്ന കിഫ്ബി 57 കോടി രൂപ പരസ്യത്തിനും ചിലവാക്കി.200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വ്വേകളില്‍ തെളിയുന്നത്. പ്രതിപക്ഷത്തിന് പരസ്യം പരസ്യം കൊടുക്കാന്‍ കഴിയുന്നില്ലല്ലോ? പക്ഷേ മാദ്ധ്യമ ധര്‍മ്മം പാലിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

കോടികളുടെ പരസ്യം കൊടുത്ത് എപ്രകാരമാണോ നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളെ കൊണ്ട് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത് അത് പോലെ പിണറായിയും മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഒരു സര്‍ക്കാരും ഇത്രയേറെ അഴിമതികള്‍ക്ക് പിടിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അഴിമതി ജനങ്ങള്‍ക്ക് ഒരു വിഷയമല്ല എന്നാണ് സര്‍വ്വേക്കാര്‍ പറയുന്നത്. സാമാന്യമായ വിവേചനബുദ്ധിപോലും പ്രയോഗിക്കാതെ സമുഹത്തോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ അത് വലിയ കണ്ടുപിടിത്തമായി വിളമ്പുകയും ചെയ്യുന്നു.

ഇനിയും വരാന്‍ പോകുന്ന സര്‍വ്വേകളും ഇത് പോലെയായരിക്കും. യു.ഡി.എഫിന് ഈ സര്‍വ്വേകളില്‍ വിശ്വാസമില്ല. ജനങ്ങളുടെ സര്‍വ്വേയില്‍ മാത്രമാണ് യു.ഡി.എഫിന് വിശ്വാസം. അത് നേരത്തെ തെളിഞ്ഞതുമാണ്.പക്ഷേ, കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അഭിപ്രായസര്‍വ്വേകള്‍ എന്ന തന്ത്രത്തിലൂടെ ജനഹിതം മാറ്റിമറിക്കാനാവില്ല എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കും. സര്‍വ്വേ നടത്തി യു.ഡി.എഫിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ട.

ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയെയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് എന്തു ഉത്തരവാദിത്തമാണുള്ളത്? ഞങ്ങള്‍ മാദ്ധ്യമ സിന്റിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കാത്തതു കൊണ്ടാണോ? കടക്കൂ പുറത്ത് എന്ന് പറഞ്ഞ് നിങ്ങളെ പുറത്താക്കത്തതു കൊണ്ടാണോ? ഞങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തു കൊണ്ടാണോ?

പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നതില്‍ കാര്യമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2 % സ്വീകാര്യതയാണ് സര്‍വ്വേക്കാര്‍ നല്‍കിയത്. അദ്ദേഹം മുഖ്യമന്ത്രിയായില്ലേ? ഇപ്പോഴോ?

പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജണ്ട നിശ്ചയിച്ച ശേഷം അതനുസരിച്ചുള്ള ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ചോദിക്കുന്നത്. ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്ന തരത്തിലാണ് സര്‍വ്വേയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്.മാദ്ധ്യമങ്ങള്‍ ആഘോഷിക്കട്ടെ. പക്ഷേ ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്. അത് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. അഭിപ്രായ സര്‍വ്വേകള്‍ ജനഹിതെ അട്ടിമറിക്കാന്‍ ദുരുപയോഗപ്പെടുത്തന്ന കാഴ്ചാണ് ഇവിടെ കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (7 minutes ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (11 minutes ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (16 minutes ago)

'മെൽ കൗ പോണ്ടിച്ചേരി'.. ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം; ടൈറ്റിൽ പ്രകാശനം നടന്നു!!!  (18 minutes ago)

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!  (29 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (41 minutes ago)

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എഐ വീഡിയോ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല  (50 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (1 hour ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (1 hour ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (2 hours ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (2 hours ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (3 hours ago)

Malayali Vartha Recommends