ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ;മിക്ക ജില്ലകളിലും ഇരട്ടവോട്ട്,കാസർകോട്ടെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു
ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു.പരിശോധനയിൽ ഇരട്ടവോട്ടുകൾ കൂടാനാണ് സാധ്യതയെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. 5 നിയോജക മണ്ഡലങ്ങളായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പരാതിയിൽ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ പരാതിയിലെ കാര്യങ്ങൾ വാസ്തവമാണെന്നു കമ്മിഷനു ബോധ്യമായി.ഇരട്ട വോട്ടു കണ്ടെത്തിയതിന്റെ കണക്ക് ഇങ്ങനെ: വൈക്കം 590, ഇടുക്കി 434, ചാലക്കുടി 570, പാലക്കാട് 800, കോഴിക്കോട് പരാതിയിൽ പറയുന്നതിന്റെ പകുതി ഇരട്ടിവോട്ട്, തവനൂരിൽ പരാതിയിൽ പറയുന്നതിന്‍റെ 70% ഇരട്ടിവോട്ട്, കാസർകോട് 640. ഇരട്ടിവോട്ട് എല്ലാ തവണയും ഉണ്ടാകുന്നതാണെന്നും പരിശോധന തുടരുമെന്നും ടിക്കാറാം മീണ പറഞ്ഞു.ജനുവരി 20നു ശേഷം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ 9 ലക്ഷം അപേക്ഷയാണ് കമ്മിഷനു കിട്ടിയത്. കോവിഡായതിനാൽ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കു നേരിട്ട് വീടുകളിൽപോയി പരിശോധന നടത്താൻ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയതെന്നു ടിക്കാറാം മീണ പറഞ്ഞു. സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി. ഇതു മുൻ വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ട്. കാസർകോട് ഒരു വോട്ടർക്കു 5 കാർഡ് അനുവദിച്ചതിൽ 4 കാർഡുകൾ റദ്ദാക്കി. കാർഡുകൾ അനുവദിച്ച അസി. ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു.ഉദ്യോഗസ്ഥർ മനപൂർവം ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ നൽകിയാൽ നടപടിയെടുക്കും. കാസർകോട്ടെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കും.
3,70,000 പോളിങ് ജീവനക്കാരുള്ളതിൽ 96% പേർക്കും വാക്സിനേഷൻ നൽകിയതായി ടിക്കാറാം മീണ പറഞ്ഞു. 8,85,000 അപേക്ഷകൾ പോസ്റ്റൽ വോട്ടിനായി നൽകി. 4,40,044 പേർ പോസ്റ്റൽ വോട്ടിന് അർഹരാണ്.തിരഞ്ഞെടുപ്പിന് 72 മണിക്കൂറിനു മുൻപ് ബൈക്ക് റാലി അവസാനിപ്പിക്കും.കഴിഞ്ഞ തവണ 121 കമ്പനി കേന്ദ്രസേനയെയാണ് ലഭിച്ചത്. ഇത്തവണ 140 കമ്പനിയെ ലഭിച്ചു. വടക്കൻ കേരളത്തിൽ സേനയെ കൂടുതലായി വിന്യസിക്കും. തിരഞ്ഞെടുപ്പ് ഓഫിസർക്കു ലഭിച്ചതിൽ 66,000 പരാതികൾ ശരിയാണെന്നു വ്യക്തമായതായും ടിക്കാറാം മീണ പറഞ്ഞു.അതെ സമയം സര്‍വേകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളൊന്നും വിലപ്പോകില്ലെന്ന് ക്കാണിക്കാനാണ് അദ്ദേഹത്തെ സര്‍വേകളിലൂടെ വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.സര്‍വ്വേകള്‍ എല്ലാം യു.ഡി.എഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യു.ഡി.എഫ് തകരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യു.ഡി.എഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇപ്പോള്‍ പുറത്തുവന്ന സര്‍വ്വേകളെല്ലാം പി.ആര്‍ വര്‍ക്കിന്റെ ഭാഗമാണ്. യു.ഡി.എഫിന്റെ സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സര്‍ക്കാരാണ് ഇതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വയനാട്ടിലെ കെ.സി റോസക്കുട്ടിയുടെ രാജി ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.ഒപ്പം
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍വേകള്‍ തടയണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍വേകള്‍ കൃത്രിമവും ജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























