Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി

13 APRIL 2021 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

തൊടുപുഴയില്‍ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ സോഷ്യലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ടെന്‍ഷനിലാണെങ്കിലും എല്ലാവരും ആഹ്‌ളാദം പങ്കുവച്ചു. ഗ്രൂപ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാര്‍ ചേര്‍ന്നുള്ള ഫോട്ടോകളും എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇവരില്‍ നിന്നും ഒരു നിലവിളി ഉയരുന്നത്. സഹപാഠിയായ ട്രീസ തലചുറ്റി വീഴുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തലചുറ്റി വീഴുന്ന സംഭവങ്ങള്‍ സാധാരണമായതിനാല്‍ ഇതും അങ്ങനെയേ കരുതിയുള്ളൂ.
എന്നാല്‍ വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒട്ടും സമയം കളയാതെ സെന്റ് മേരിസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് ട്രീസ മാരകമായ ഹൃദയ രോഗം ഉള്ള കുട്ടിയാണെന്ന് ഇവര്‍ അറിയുന്നത്. രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കരുത്താതിരിക്കുന്നതിനാണ് രോഗ വിവരം മറച്ചു വച്ചതെന്ന് കൂടി അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി.
ഡോക്ടര്‍മാര്‍ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി. അവര്‍ ആശുപത്രിയില്‍ കാവല്‍ ഇരുന്നു. പക്ഷെ ഒടുവില്‍ ട്രീസ യാത്രയായി, എല്ലാവര്ക്കും ഒരു നൊമ്ബരപ്പൂവായി.
മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. ക്ലാസ്സ് മുറിയില്‍ നിന്നുള്ള വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തില്‍ നിന്ന് തന്നെ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. സോഷ്യലിനെടുത്ത ഗ്രൂപ് ഫോട്ടോയും അല്ലാത്ത ഫോട്ടോകളും എന്നും ഈ കൂട്ടുകാര്‍ക്കു നൊമ്ബരമായി.
വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ വിദ്യാര്‍ത്ഥികളും അധ്യപാകരും സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തിയിരുന്നു. സന്ദേശം നല്‍കിയ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട് സോഷ്യല്‍ ദിവസം ട്രീസയുടെ വിടവാങ്ങലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
രോഗിയാണെന്ന സഹതാപം വേണ്ടായിരുന്നു. എപ്പോഴും സുസ്‌മേരവദനയായി നടക്കുന്ന കൊച്ചു ട്രീസ. അതായിരുന്നു കലാലയത്തില്‍ ട്രീസ എന്ന് ഫാ. മാനുവല്‍ പറഞ്ഞപ്പോള്‍ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. ഒരു പാവം കൊച്ച്, ആര്‍ക്കും ശല്യമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുന്ന വലിയ വ്യക്തിത്വമാണ് കടന്നു പോയത്. ദൈവത്തിന്റെ അനന്തമായ പദ്ധതിക്ക് മുന്‍പില്‍നമുക്ക് ശിരസ് നമിക്കാനെ ആവൂ എന്ന വാക്കുകളോടെയാണ് അനുശോചന സന്ദേശം ചുരുക്കിയത്.
ദൈവത്തിന്റെ അള്‍ത്താര അലങ്കരിക്കുന്ന പുഷ്പ്പമായി ട്രീസയെ ദൈവം തിരികെയെടുത്തു എന്ന ആശ്വാസ വാക്കുകളും എല്ലാവരെയും നൊമ്ബരപ്പെടുത്തി. ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആണ്‍കുട്ടികള്‍ ശവമഞ്ചം ആംബുലന്‍സിലേയ്ക്ക് എടുത്തു വച്ചപ്പോള്‍ അവിടെ കൂടിയവരില്‍ നിന്നും അലമുറ ഉയര്‍ന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയില്‍ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പ്പങ്ങള്‍ സമര്‍പ്പിച്ചു നെടുനിശ്വാസത്തോടെ മടങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (2 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (2 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (2 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (3 hours ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (3 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (4 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (4 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (4 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (4 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (4 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (4 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (5 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (5 hours ago)

Malayali Vartha Recommends