Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി

13 APRIL 2021 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും... രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും..

തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ  വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം വനിതാ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന  ക​ഠി​നം​കു​ളം ആതിര കൊലക്കേസ്... കൊടും ടോക്സിക്  സൈക്കോ ഹോം നഴ്സ്  ചെല്ലാനം ജോൺസൺ ഔസേപ്പിന്റെ റിമാന്റ് 23 വരെ നീട്ടി

  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ

തൊടുപുഴയില്‍ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ സോഷ്യലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ടെന്‍ഷനിലാണെങ്കിലും എല്ലാവരും ആഹ്‌ളാദം പങ്കുവച്ചു. ഗ്രൂപ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാര്‍ ചേര്‍ന്നുള്ള ഫോട്ടോകളും എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇവരില്‍ നിന്നും ഒരു നിലവിളി ഉയരുന്നത്. സഹപാഠിയായ ട്രീസ തലചുറ്റി വീഴുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തലചുറ്റി വീഴുന്ന സംഭവങ്ങള്‍ സാധാരണമായതിനാല്‍ ഇതും അങ്ങനെയേ കരുതിയുള്ളൂ.
എന്നാല്‍ വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒട്ടും സമയം കളയാതെ സെന്റ് മേരിസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് ട്രീസ മാരകമായ ഹൃദയ രോഗം ഉള്ള കുട്ടിയാണെന്ന് ഇവര്‍ അറിയുന്നത്. രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കരുത്താതിരിക്കുന്നതിനാണ് രോഗ വിവരം മറച്ചു വച്ചതെന്ന് കൂടി അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി.
ഡോക്ടര്‍മാര്‍ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി. അവര്‍ ആശുപത്രിയില്‍ കാവല്‍ ഇരുന്നു. പക്ഷെ ഒടുവില്‍ ട്രീസ യാത്രയായി, എല്ലാവര്ക്കും ഒരു നൊമ്ബരപ്പൂവായി.
മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. ക്ലാസ്സ് മുറിയില്‍ നിന്നുള്ള വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തില്‍ നിന്ന് തന്നെ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. സോഷ്യലിനെടുത്ത ഗ്രൂപ് ഫോട്ടോയും അല്ലാത്ത ഫോട്ടോകളും എന്നും ഈ കൂട്ടുകാര്‍ക്കു നൊമ്ബരമായി.
വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ വിദ്യാര്‍ത്ഥികളും അധ്യപാകരും സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തിയിരുന്നു. സന്ദേശം നല്‍കിയ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട് സോഷ്യല്‍ ദിവസം ട്രീസയുടെ വിടവാങ്ങലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
രോഗിയാണെന്ന സഹതാപം വേണ്ടായിരുന്നു. എപ്പോഴും സുസ്‌മേരവദനയായി നടക്കുന്ന കൊച്ചു ട്രീസ. അതായിരുന്നു കലാലയത്തില്‍ ട്രീസ എന്ന് ഫാ. മാനുവല്‍ പറഞ്ഞപ്പോള്‍ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. ഒരു പാവം കൊച്ച്, ആര്‍ക്കും ശല്യമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുന്ന വലിയ വ്യക്തിത്വമാണ് കടന്നു പോയത്. ദൈവത്തിന്റെ അനന്തമായ പദ്ധതിക്ക് മുന്‍പില്‍നമുക്ക് ശിരസ് നമിക്കാനെ ആവൂ എന്ന വാക്കുകളോടെയാണ് അനുശോചന സന്ദേശം ചുരുക്കിയത്.
ദൈവത്തിന്റെ അള്‍ത്താര അലങ്കരിക്കുന്ന പുഷ്പ്പമായി ട്രീസയെ ദൈവം തിരികെയെടുത്തു എന്ന ആശ്വാസ വാക്കുകളും എല്ലാവരെയും നൊമ്ബരപ്പെടുത്തി. ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആണ്‍കുട്ടികള്‍ ശവമഞ്ചം ആംബുലന്‍സിലേയ്ക്ക് എടുത്തു വച്ചപ്പോള്‍ അവിടെ കൂടിയവരില്‍ നിന്നും അലമുറ ഉയര്‍ന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയില്‍ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പ്പങ്ങള്‍ സമര്‍പ്പിച്ചു നെടുനിശ്വാസത്തോടെ മടങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (5 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (15 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (42 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (1 hour ago)

മുറജപത്തിന് സമാപനം  (1 hour ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (8 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (8 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (9 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (11 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (11 hours ago)

Malayali Vartha Recommends