എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം. അരനൂറ്റാണ്ടിനുശേഷം കിരീടം തിരിച്ചുപിടിക്കാനായി ലക്ഷ്യമിട്ടാണ് ഇന്ത്യൻ പുരുഷ ടീം കളിക്കാനിറങ്ങുന്നത്. കന്നിക്കിരീടമാണ് ഇന്ത്യൻ വനിതകളുടെ മോഹം.
പൂൾ ഡി-യിലെ ആദ്യമത്സരത്തിൽ ശനായാഴ്ച ഇന്ത്യ വെയിൽസുമായി ഏറ്റുമുട്ടും.
ആംസ്റ്റൽവീൽ വാഗ്നർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലരമുതലാണ് പോരാട്ടം. സ്വാതന്ത്ര്യദിനം ജയത്തോടെ ആഘോഷിക്കാനാവും ഇന്ത്യൻ നായകൻ ഹർമൻ പ്രീത് സിങ്ങിന്റെയും സംഘത്തിന്റെയും ശ്രമം. തുടരെ രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ലോകകപ്പ് മുന്നൊരുക്കത്തിനായി നടത്തിയ യൂറോപ്യൻ പര്യടനത്തിൽ ലോകചാമ്പ്യന്മാരായ ജർമനിയെയും ഒളിമ്പിക് ജേതാക്കളായ നെതർലൻഡിസിനെയും കീഴടക്കാൻ കോച്ച് ക്രെയ്ഗ് ഫുൾട്ടന്റെ കീഴിൽ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഏഷ്യാകപ്പിലും ഇന്ത്യ കിരീടം ചൂടിയിരുന്നു.
യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പരിഗണന നൽകിയാണ് ഫുൾട്ടൻ ടീമിനെ ഒരുക്കുന്നത്.
വിശ്വസ്ത ഗോൾ കീപ്പർ മലയാളിയായ പി.ആർ. ശ്രീജേഷിന്റെ വിടവാങ്ങലിനുശേഷം എച്ച്.എസ്. മോഹിതും സുരാജ് കർക്കേരയുമാണ് ഗോൾവല കാക്കുന്നത്. ഹർമൻപ്രീതിന്റെ പെനാൾട്ടി കോർണർ മികവിലാണ് ഇന്ത്യയുടെ പ്രധാന സ്‌കോറിങ് പ്രതീക്ഷകൾ. അഭിഷേകും മൻദീപും ആക്രമണനിരയ്ക്ക് നേതൃത്വം നൽകും.
"
https://www.facebook.com/Malayalivartha

























