മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...

വരുന്ന ഡിസംബർ 26-ന് വിവാഹം നടക്കേണ്ടിയിരുന്ന കണ്ണൂർ സ്വദേശി അമലും കാഞ്ഞങ്ങാട് സ്വദേശി അനുശ്രീയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ജീവനൊടുക്കിയത്. ഹുൻസൂരിൽ അനുശ്രീയുടെ മരണവിവരമറിഞ്ഞ ഉടൻ എറണാകുളത്തെ ലോഡ്ജ് മുറിയിൽ അമലും ജീവിതം അവസാനിപ്പിച്ചു.
ഇരുവരും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് അനുശ്രീയുടെ അച്ഛൻ പറയുമ്പോൾ, മരണത്തിന് തൊട്ടുമുൻപുള്ള അവസാന ഫോൺ കോളുകളിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിലാണ് പോലീസും. രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ സൈബർ സെൽ കസ്റ്റഡിയിലെടുത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























