ആശിഷും ഞാനും കോളേജില്‍ സമകാലികരായിരുന്നു;ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ എന്താണെന്ന് പോലും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല; സീതാറാം യെച്ചൂരിയുടെ മകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ .
' വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാന്‍ ഈ വിയോഗ വാര്‍ത്ത ശ്രവിക്കുന്നത്. സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്നായിരുന്നു ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
Passing away of Fellow Stephanian and Friend Ashish yetchury has caused a deep void for all of us his friends.I express my condolence to Comrade Sitaram Yetchury and family. ആശിഷ് എന്റെ പ്രിയ സുഹൃത്ത്. വേദനയോടെ സീതാറാം യച്ചൂരിയുടെ കുടുംബത്തോടൊപ്പം...
സി പി ഐ (എം) ജനറല്‍ സെക്രട്ടറിയും ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ സ. സീതാറാം യെച്ചൂരിയുടെ പുത്രനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു.
ആശിഷും ഞാനും കോളേജില്‍ സമകാലികരായിരുന്നു. എന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു എങ്കിലും ഞങ്ങള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു. കോളേജ് ഇലക്ഷനില്‍ എന്റെ കൂടെയായിരുന്നു ആശിഷ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ എന്താണെന്ന് പോലും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങള്‍ സഹപാഠികള്‍ക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാന്‍ ഈ വിയോഗ വാര്‍ത്ത ശ്രവിക്കുന്നത്. സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇന്നു രാവിലെയാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. 35 വയസായിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ രാവിലെ 5.30ഓടെയായിരുന്നു അന്ത്യം.
കോവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. അമ്മ: ഇന്ദ്രാണി മജുംദാര്‍. ഭാര്യ സ്വാതി, സഹോദരി അഖില യെച്ചൂരി.ആശിഷിന്റെ മരണത്തില്‍ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു.
രണ്ടാഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്, ഏഷ്യാവില്ലെ ഇംഗ്ലീഷിലും പ്രവര്‍ത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യെച്ചൂരി പങ്കെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha