ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.

ലോകത്തിന്റെ ഇന്ധന ഞരമ്പെന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) വീതം ഇറാന്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള 'ഇറാന്‍ ഇന്റര്‍നാഷണല്‍' ആണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.വിശദംശങ്ങളിലേക്ക്..പശ്ചിമേഷ്യയിലെ സംഘർഷം അതിന്റെ ഏറ്റവും ഗുരുതരമായ ഘട്ടങ്ങളിലേക്കാണ് കടന്നുപോകുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ പ്രതിരോധ നിലപാട് സ്വീകരിച്ചിരിക്കുമ്പോൾ,
ഈ യുദ്ധം ഇനി ഒരു സാധാരണ സൈനിക ഏറ്റുമുട്ടൽ മാത്രമല്ല, ആഗോള സാമ്പത്തികവും ഊർജ്ജസുരക്ഷയും നേരിട്ട് ബാധിക്കുന്ന ഒരു തന്ത്രപ്രധാന പോരാട്ടമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമായി മാറുന്നത്.ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗമായ അലായുദ്ദീൻ ബോറോജെർഡി ഉന്നയിച്ചതായി റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രധാന അവകാശവാദം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സംഘർഷബാധിതമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില വ്യാപാര കപ്പലുകളിൽ നിന്ന് ഏകദേശം 2 മില്യൺ ഡോളർ വരെ ഫീസ് ഈടാക്കാനുള്ള നീക്കമാണ്
ഇറാൻ പരിഗണിക്കുന്നതെന്നതാണ് ഈ റിപ്പോർട്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ അദ്ദേഹം “സ്വാഭാവികമായ നടപടിയായി” വിശേഷിപ്പിച്ചതായി അറിയപ്പെടുന്നു. യുദ്ധം തുടരുന്നതിനാൽ രാജ്യത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതും, അതിനാൽ തന്നെ തന്ത്രപ്രധാനമായ ജലപാതയിൽ നിയന്ത്രണം ഉപയോഗപ്പെടുത്തുന്നതും ഒരു അവകാശമായി ഇറാൻ കാണുന്നതായാണ് ഈ നിലപാട് സൂചിപ്പിക്കുന്നത്.ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി 'ട്രാന്‍സിറ്റ് ഫീ' എന്ന നിലയിലാണ് ഇറാന്‍ ഈ തുക പിരിച്ചെടുക്കുന്നത്.
യുദ്ധച്ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീന്‍ ബോറൂജെര്‍ഡി സ്ഥിരീകരിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ രാജ്യത്തിന്റെ അധികാരവും കരുത്തും പ്രകടിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ശത്രുക്കള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും ഹോര്‍മുസ് തുറന്നുനല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























