വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

വിമാനയാത്രക്കിടെയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും ഇത്തരം സംഭവങ്ങളെക്കുറിച്ച് നമ്മൾ അടുത്തിടെയായി കേൾക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിന്ന് ലഖ്നൗവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (സിസിഐഎസ്എ) പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ ബീഹാറിൽ നിന്നുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതുപോലെ മെൽബണിൽ നിന്ന് ദോഹയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ മരിച്ച യാത്രക്കാരന്റെ മൃതദേഹം ഓസ്ട്രേലിയൻ ദമ്പതികളുടെ അരികിൽ വച്ചതിന് ഖത്തർ എയർവേയ്സും വിമർശിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാവിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു. ഹോങ്കോങ്കിൽ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേയ്സ് വിമാനമായ ബി എ 32ലാണ് സംഭവം. സ്ത്രീ മരിച്ചിട്ടും അടിയന്തര ലാൻഡിംഗ് ചെയ്താതെ വിമാനം ലണ്ടനിലേക്ക് പറന്നു. ഏകദേശം 13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്.ഒരാളുടെ മരണം മെഡിക്കൽ എമർജൻസിയായി കണക്കിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിമാനം അടിയന്തര ലാൻഡിംഗ് ചെയ്യാതെ പെെലറ്റ് ലണ്ടനിലേക്ക് വിമാനം പറത്തുകയായിരുന്നു. തുടർന്ന് ക്രൂ അംഗങ്ങൾ മൃതദേഹം പൊതിഞ്ഞ് വിമാനത്തിന് പിന്നിലെ ഗാലിയിലേക്ക് മാറ്റി.
സ്ത്രീയോടൊപ്പം കുടുംബവും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.എന്നാൽ മൃതദേഹത്തിൽ നിന്ന് രൂക്ഷഗന്ധം ക്യാബിനിൽ വ്യാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.331 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലണ്ടനിൽ ലാൻഡ് ചെയ്ത ഉടൻ പൊലീസ് വിമാനത്തിനുള്ളിൽ കയറി സംഭവത്തിൽ അന്വേഷണം നടത്തിയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് യാത്രക്കാർ ഉൾപ്പടെയുള്ള ജീവനക്കാർ 45 മിനിറ്റോളം വീണ്ടും വിമാനത്തിൽ തുടർന്നു. സംഭവസമയത്ത് എല്ലാ നടപടികളും കൃത്യമായി പാലിച്ചെന്നാണ് ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചത്.
വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? മൃതദേഹം എവിടേക്കാണ് കൊണ്ടുപോകുന്നത്? ഈ അസ്വസ്ഥമായ സാഹചര്യത്തിൽ യാത്രക്കാർ എന്താണ് ചെയ്യുന്നത്?വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരന് ബോധം നഷ്ടപ്പെടുമ്പോൾ ആദ്യം ചെറിയ മെഡിക്കൽ പ്രശ്നമാണോ അതോ കൂടുതൽ ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്ന് വിലയിരുത്തും. CPR-ലും പ്രഥമ ശുശ്രൂഷയിലും പരിശീലനം ലഭിച്ചിട്ടുളള ക്യാബിൻ ക്രൂ ഉടൻ തന്നെ ഇടപെടും.
https://www.facebook.com/Malayalivartha


























