Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

കോഴിക്കോട്ടും കണ്ണൂരും ആലപ്പുഴയിലും തീ കാറ്റ്, പരിഭ്രാന്തരായി ജനങ്ങള്‍, കേരളം ഭീതിയില്‍

25 JUNE 2015 08:10 AM IST
മലയാളി വാര്‍ത്ത.

More Stories...

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

കോഴിക്കോട്ടും കണ്ണൂരും തീകാറ്റ് വീശി. മലബാറില്‍ പരക്കെ തീ കാറ്റ് വീശിയതിനെ തുടര്‍ന്ന് നാശ നഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ തീരപ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം തീക്കാറ്റില്‍ മരങ്ങള്‍ കരിഞ്ഞുണങ്ങിയത്. കാസര്‍ഗോഡ് ചേരങ്കൈ, കസബ, കണ്ണൂര്‍ പയ്യാമ്പലം, ആയിക്കര, മുഴപ്പിലങ്ങാട്, മാട്ടൂല്‍ കക്കാടാംചാല്‍, മാടായി നീഴൊഴുക്കുംചാല്‍, എടക്കാട് ഏഴരക്കടപ്പുറം എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലാണ് കാറ്റില്‍ ചെടികളും മരച്ചില്ലകളും വാടിക്കരിഞ്ഞത്. കോഴിക്കോട് ബീച്ച്, കൊയിലാണ്ടി, തിക്കോടി എന്നീ കടപ്പുറങ്ങളിലും തീക്കാറ്റുണ്ടായി.
ജില്ലയിലെ തീരദേശമേഖലയില്‍ ഇന്നലെയും തീക്കാറ്റ് വീശി. മുഴുപ്പിലങ്ങാട് ഭാഗത്തും പുതിയങ്ങാടി, മാട്ടൂല്‍ തീരദേശ മേഖലയിലുമുണ്ടായ തീക്കാറ്റ് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. പുല്‍ച്ചെടികള്‍, വാഴയിലകള്‍, തെങ്ങിന്റെ ഓല എന്നിവയെല്ലാം കരിഞ്ഞിട്ടുണ്ട്. മഴപെയ്യുമ്പോഴും വല്ലാത്ത ചൂട് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രാത്രിയിലാണ് തീക്കാറ്റ് വീശിയടിച്ചുത്. തീക്കാറ്റ് എറ്റ് ജനങ്ങള്‍ പരിഭ്രാന്തരായി. വൃക്ഷങ്ങളുടെയും ചെടികളുടെയും ഇലകള്‍ കരിഞ്ഞുണങ്ങി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആലപ്പുഴ, പുറക്കാട്, പുന്തല തുടങ്ങിയ ഭാഗങ്ങളിലാണു തീക്കാറ്റ് വീശിയത്.
അതിഭയങ്കരമായ ശബ്ദത്തോടെയായിരുന്നു തീക്കാറ്റ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെ ചൂടുള്ള അന്തരീക്ഷം ഭയന്നു പലരും വീടിനുള്ളില്‍തന്നെ ഇരുന്നു. ഇന്നലെ രാവിലെയാണു മരങ്ങളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്.
മലബാറിനെ ഭീതിയിലാഴ്ത്തിയ തീക്കാറ്റിനെക്കുറിച്ചു പഠിക്കാന്‍ ദുരന്തനിവാരണ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീക്കാറ്റിനെക്കുറിച്ചും അതു വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ചും പഠിക്കാനും പുതിയ പ്രതിഭാസത്തിന്റെ ഉറവിടം കണ്ടെത്താനുമാണു ഡോ: ശേഖര്‍ എല്‍. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം കോഴിക്കോട്ടെത്തുന്നത്. അടുത്ത മാസം എട്ട്, ഒമ്പത് തീയതികളില്‍ പരിശോധനയ്‌ക്കെത്താനാണു തീരുമാനം.
തീക്കാറ്റ് പരക്കെ ഭീതിവിതച്ച സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാഭരണകൂടങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഡോ: ശേഖര്‍ പറഞ്ഞു. നിലവില്‍ തീക്കാറ്റിനെ പേടിക്കേണ്ട സാഹചര്യമില്ല. ഒരു ദിവസം മാത്രമേ തീക്കാറ്റ് ഉണ്ടായിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക നിഗമനമനുസരിച്ച് അപകടസാധ്യതയും വിരളമാണ്.
ഉത്തരേന്ത്യയിലും മറ്റും മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീക്കാറ്റുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട സാഹചര്യമില്ല. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങള്‍ തീക്കാറ്റ് ഉണ്ടാകാന്‍ കാരണമായേക്കാം. മഴയും വെയിലും ഒരേസമയം ഉണ്ടാകുന്ന അവസ്ഥകളില്‍ തീക്കാറ്റുപോലുള്ള പ്രതിഭാസം ഉണ്ടാകാനിടയുണ്ട്. ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമില്ലെന്നാണു കോഴിക്കോട് ജില്ലാ ഭരണകൂടം പരിശോധനാസംഘത്തിനു നല്‍കിയിരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കും. അതിനു ശേഷമായിരിക്കും പരിശോധനാസംഘം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നു കോഴിക്കോട് എ.ഡി.എം. അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (14 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (29 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (47 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (49 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (54 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends