Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

അയ്യോ അച്ഛാ പോകല്ലേ... കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് പല നേട്ടങ്ങളും കൊയ്ത് വിവാദത്തില്‍ ചാടിയ മുല്ലപ്പള്ളി രാമചന്ദ്രന് അവസാനം മടുത്തു; ഗുണപരമായ മാറ്റത്തിനായി ഒഴിയാന്‍ തയ്യാര്‍; തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വച്ചൊഴിയാന്‍ തയ്യാര്‍

22 MAY 2021 09:18 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പള്ള രാമചന്ദ്രന്‍ ഒരു നിയോഗം പോലെയാണ് അപ്രതീക്ഷിതമായി കെപിസിസി പ്രസിഡന്റായി എത്തിയത്. ഗ്രൂപ്പ് കളിയുടെ ഭാഗമായി ആകെ പ്രശ്‌നമുണ്ടായ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് മുള്ളപ്പള്ളിയെ സംസ്ഥാന പാര്‍ട്ടി പ്രസിഡന്റാക്കിയത്.

ശബരിമല പ്രക്ഷോഭത്തോടെ വിശ്വാസികളുടെ വോട്ട് നേടി 19 ലോക്‌സഭാ സീറ്റ് നേടിയതോടെ മുല്ലപ്പള്ളി സ്റ്റാറായി. പിന്നീട് നാക്ക് പിഴ കാരണം പല വിവാദത്തിലും ചെന്നു ചാടി. എന്നിട്ടും വാട്ട് ആര്‍ യു ടാക്കിംഗ് അപ്പോളജി മീ നത്തിംഗ് ഡൂയിംഗ് എന്ന സ്റ്റൈലായിരുന്നു മുല്ലപ്പള്ളി.

 



അവസാനം നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വച്ചൊഴിയാനുള്ള സന്നദ്ധത കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിച്ചു. പുതിയ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വടംവലി രൂക്ഷമാകുന്നതിനിടെയുള്ള മുല്ലപ്പള്ളിയുടെ അപ്രതീക്ഷിത നീക്കം ഹൈക്കമാന്‍ഡിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

പാര്‍ട്ടിയില്‍ ഗുണപരമായ മാറ്റം വരുന്നെങ്കില്‍ അതിന് താന്‍ തടസ്സമാകില്ലെന്നും ,എത്രയും വേഗം തന്നെ ഒഴിവാക്കിത്തരണമെന്നുമാണ് മുല്ലപ്പള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്ന കാര്യം പഠിക്കാന്‍ ഇനിയും പാര്‍ട്ടി കമ്മിഷനെ വയ്ക്കുകയും തെളിവെടുപ്പ് നടത്തുകയുമൊന്നും വേണ്ടെന്നും അതെല്ലാം കൂടുതല്‍ വിഴുപ്പലക്കുകള്‍ക്ക് വഴിവയ്ക്കുകയേയുള്ളൂവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.പി.സി.സിയിലെ മാറ്റത്തിനായി അശോക് ചവാന്‍ സമിതിയെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

 



തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ, ഒഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി വാക്കാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചതാണ്. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു സുപ്രഭാതത്തില്‍ രാജി വച്ച് പിന്മാറിയ വി.എം. സുധീരന്റെ ശൈലിക്ക് താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതന്ന് അഖിലേന്ത്യാ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിരുന്നു. തന്നെ നിയോഗിച്ച ഹൈക്കമാന്‍ഡ് തന്നെ മാറ്റട്ടെയെന്ന നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചത്.

അതേ നിലപാട് തന്നെയാണിപ്പോള്‍ രേഖാമൂലം കുറേക്കൂടി ശക്തമായി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കൂട്ടായ നേതൃത്വമായിരുന്നു. നേതൃത്വത്തിന് ഇക്കാര്യത്തില്‍ കൂട്ടായ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയതായാണ് സൂചന.

 



പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായി ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി. വൈത്തിലിംഗവും എം.എല്‍.എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി മടങ്ങിയിട്ട് മൂന്ന് ദിവസമായി. ഗ്രൂപ്പിനതീതമായി പുതിയ നേതൃത്വം വേണമെന്ന വികാരം നിരീക്ഷകര്‍ക്ക് മുന്നില്‍ പങ്ക് വയ്ക്കപ്പെട്ടെന്നാണ് സൂചനകള്‍. വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ എന്ന തര്‍ക്കത്തില്‍ കോണ്‍ഗ്രസ് സൈബര്‍ഗ്രൂപ്പുകളിലടക്കം ശക്തമായ വാക്‌പോരുകളാണ്.

രമേശിനായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയടക്കം സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. നിരീക്ഷകരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ കൈമാറിയ റിപ്പോര്‍ട്ട് രാഹുല്‍ഗാന്ധിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇനി രാഹുല്‍ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുത്ത് സോണിയ ഗാന്ധിയെ അറിയിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (1 minute ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (13 minutes ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (19 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (35 minutes ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (53 minutes ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (59 minutes ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (10 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (10 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (10 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (11 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (11 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (11 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (12 hours ago)

Malayali Vartha Recommends