Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

പട്ടിണി കിടക്കാന്‍ വയ്യാഞ്ഞിട്ടാ... ഗ്രൂപ്പുകള്‍ക്കതീതമായി രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി നിലകൊണ്ടിട്ടും വെട്ടാനൊരുങ്ങി ഹൈക്കമാന്‍ഡ്; ഉമ്മന്‍ ചാണ്ടി കൂടി പരസ്യമായി രംഗത്തെത്തിയതോടെ തീരുമാനം വൈകിപ്പിച്ച് ഹൈക്കമാന്‍ഡ്; തോറ്റ നേതാവിനെ വച്ച് എങ്ങനെ വണ്ടിയോടിക്കും?

22 MAY 2021 09:48 AM IST
മലയാളി വാര്‍ത്ത

രമേശ് ചെന്നിത്തല ചെകുത്താനും കടലിനും ഇടയ്ക്കാണ്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് അഭിപ്രായം തേടി സ്വന്തം അഭിപ്രായം നടപ്പിലാക്കുന്ന തന്ത്രമാണ് ഹൈക്കമാന്‍ഡ് നോക്കുന്നത്. തോറ്റ രമേശ് ചെന്നിത്തലയെ വച്ച് പൊറുപ്പിക്കേണ്ട എന്നാണ് തീരുമാനം.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസിലെ പ്രബലമായ എ, ഐ. ഗ്രൂപ്പുകള്‍ ഒന്നിച്ച് രമേശ് ചെന്നിത്തലതന്നെ പ്രതിപക്ഷനേതാവായി തുടരണമെന്നാവശ്യപ്പെട്ടതോടെ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം നീട്ടി. ഗ്രൂപ്പുകള്‍ക്കതീതമായി മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയുടെ പേരു പറഞ്ഞതോടെയാണ് പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ പ്രഖ്യാപിക്കാനിരുന്നത് നീട്ടിയത്.

 



രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികമായതിനാല്‍ സോണിയാഗാന്ധി ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്നാണ് വിശദീകരണമെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടക്കം അഭിപ്രായം എളുപ്പത്തില്‍ തള്ളാന്‍ സോണിയ തയ്യാറല്ലെന്നറിയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കയാണ് സോണിയ.

പ്രതിപക്ഷനേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ചെന്നിത്തല കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹംതന്നെ തുടരട്ടെയെന്നുമാണ് ഉമ്മന്‍ചാണ്ടി നിരീക്ഷകരായി കേരളത്തിലെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വൈദ്യലിംഗത്തെയും അറിയിച്ചത്. ഈ അഭിപ്രായത്തെ എ ഗ്രൂപ്പിലെ ഒമ്പതു പേരില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും പിന്തുണച്ചു. പി.ടി. തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഐ. ഗ്രൂപ്പിലെ അഞ്ചു പേരും ചെന്നിത്തലക്കൊപ്പമുണ്ട്.

 



ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഹൈക്കമാന്‍ഡിന് ഗ്രൂപ്പുകള്‍ ഒന്നായി മുന്നോട്ടുവെച്ച ഈ ഫോര്‍മുല തള്ളാനാവാത്ത സ്ഥിതിയാണ്. കേരളത്തില്‍ തിരിച്ചടി ഉണ്ടായെന്നു വിലയിരുത്തുമ്പോഴും അത് ചെന്നിത്തലയുടെ പ്രവര്‍ത്തനം മോശമായതിനാലാണ് എന്ന അഭിപ്രായം ഹൈക്കമാന്‍ഡിനില്ല.

മികച്ച രീതിയില്‍ പ്രതിപക്ഷനേതാവ് പ്രവര്‍ത്തിച്ചെങ്കിലും സംഘടനാ ദൗര്‍ബല്യവും കോവിഡും സാമുദായിക സമവാക്യങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും ഒക്കെ തോല്‍വിക്കു കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, പുതുമുഖങ്ങള്‍ വരുന്നത് പാര്‍ട്ടിക്ക് ഉണര്‍വാകുമെന്ന അഭിപ്രായവും ഹൈക്കമാന്‍ഡിനുണ്ട്. ഇതാണ് എളുപ്പത്തില്‍ തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നത്.

 



ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഗ്രൂപ്പിനതീതമായി രംഗത്തുവരുമെന്നും രമേശിനെ പിന്തുണയ്ക്കുമെന്നും ഹൈക്കമാന്‍ഡ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൂപ്പുകള്‍ മറന്ന് മുതിര്‍ന്നനേതാക്കള്‍ ഒരു ഭാഗത്ത് ഒന്നിക്കുമ്പോള്‍ തലമുമാറ്റം വേണമെന്ന് മറുഭാഗത്ത് യുവ നേതാക്കള്‍ ആവശ്യമുന്നയിക്കുന്നു. ആരെ തള്ളും ആരെ കൊള്ളും എന്ന വെല്ലുവിളിയാണിപ്പോള്‍ ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. നിയമസഭ തിങ്കളാഴ്ചയാണ് തുടങ്ങുന്നതെന്നതിനാല്‍ തീരുമാനമെടുക്കാന്‍ സമയം മുന്നിലുണ്ടെന്നതു മാത്രമാണ് ആശ്വാസം.

കോണ്‍ഗ്രസും തലമുറ മാറ്റത്തിനാണ് ഒരുങ്ങുന്നത്. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും എന്ന വാര്‍ത്തയാണ് ഇന്നലെ വന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.

 

 

ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവര്‍. ഇതിന് ഉമ്മന്‍ ചാണ്ടിയും പച്ചക്കൊടി കാട്ടിയതോടെയാണ് ചെന്നിത്തലയ്ക്ക് വീണ്ടും ജീവന്‍ വച്ചത്. ഇനി കാത്തിരുന്ന് കാണാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (5 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (5 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (5 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (5 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (5 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (5 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (6 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (6 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (7 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (7 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (7 hours ago)

Malayali Vartha Recommends